ഏനാമാവ്: യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാമാവ് കരുവന്തലയ്ക്ക് കിഴക്ക് തെക്കേടത്ത് സന്തോഷിന്‍റെ മകൾ അശ്വതിയെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്തോടെ അശ്വതിയെ കാണാതെ വീട്ടുകാരും നാട്ടുകാരും ബന്ധുവീടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് സമിപത്തെ കിണറ്റിനരികിൽ വളർന്നു നിന്നിരുന്ന പാഴ്ചെടികൾ ഒടിഞ്ഞു കിടക്കുന്നതും പെൺകുട്ടികൾ മുടിയിൽ ഇടുന്ന ബൺ വെള്ളത്തിൽ പൊന്തി കിടക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കിണറ്റിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം പുറത്തെടുത്ത് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് സംസ്ക്കരിക്കും. അമ്മ: സിന്ദു. സഹോദരൻ: അക്ഷയ്.