തൃശൂർ: സ്കൂളുകളിലെല്ലാം പ്രവേശനോത്സവം കഴിഞ്ഞെങ്കിലും പൂങ്കുന്നം-പുഴയ്ക്കൽ വഴിയിലെ പ്രവേശനോത്സവം എന്നാണെന്ന് ആർക്കും പിടിയില്ല.

റോഡുപണിയുടെ പേരിൽ മാസങ്ങളായി അടച്ചിട്ട ഈ വഴിയിൽ ഇപ്പോൾ പുഴയ്ക്കൽ ഭാഗത്തുനിന്നു തൃശൂരിലേക്കു വരുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ടെങ്കിലും രണ്ടുഭാഗത്തേക്കും വാഹനഗതാഗതം തുറന്നുകൊടുത്താൽമാത്രമേ ഇപ്പോൾ അയ്യന്തോൾ-കുറിഞ്ഞ്യാക്കൽ മേഖലയിലും പുഴയ്ക്കലിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു ശമനമുണ്ടാവുകയുള്ളു.

മാസങ്ങളായി തൃശൂരിൽനിന്നു കോഴിക്കോട്, ഗുരുവായൂർ, കുന്നംകുളം വഴി മൈസൂർക്കും ബംഗളൂരുവിലേക്കുംവരെ പോകുന്ന സകല സ്വകാര്യ, കെഎസ്ആർടിസി ബസുകളും പൂങ്കുന്നംവഴി പോകാൻ സാധിക്കാത്തതിനാൽ അയ്യന്തോൾവഴിയാണ് പോകുന്നത്.

ബസുകൾ പടിഞ്ഞാറേകോട്ട വഴി കളക്ടറേറ്റിനുമുന്നിലൂടെ അയ്യന്തോൾവഴി പുഴയ്ക്കലിലേക്കു പോകുന്പോൾ മറ്റു വാഹനങ്ങൾ അയ്യന്തോളിലേക്കു പോകുന്നത് ശങ്കരംകുളങ്ങര-ഉദയനഗർ വഴിയാണ്.

ഭാരവാഹനങ്ങളും അസംഖ്യം ചെറുവാഹനങ്ങളും കടന്നുപോകുന്ന ഉദയനഗർ റോഡ് പൂർണമായും തകർന്നുതരിപ്പണമായി. സ്കൂളുകൾ, ഗവ.ലോ കോളജ്, കാർത്യായനി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും നഗരത്തിലെ പല സ്കൂളുകളിലേക്കുമുള്ള ബസുകളും സ്വകാര്യവാഹനങ്ങളുംകൂടി ഇതുവഴി പോകുന്നതിനാൽ മഴയ്ക്കു മുൻപ് അറ്റകുറ്റപ്പണി നടത്തിയ ഉദയനഗർ റോഡ് പൂർണമായും തകർന്നുകഴിഞ്ഞു.

അമല ആശുപത്രിയിലേക്കും മറ്റും രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളടക്കമുള്ളവയും തകർന്ന റോഡിന്‍റെ ദുരവസ്ഥയിൽ കുടുങ്ങാറുണ്ട്. ഉദയനഗർവഴിയുള്ള യാത്രയ്ക്കുപകരം മറ്റു വാഹനങ്ങളും പടിഞ്ഞാറേകോട്ട വഴി അയ്യന്തോളിലേക്കു തിരിയാൻ തുടങ്ങിയതോടെ കളക്ടറേറ്റ് മുതൽ പുഴയ്ക്കൽവരെയുള്ള റോഡിൽ വാഹനങ്ങളുടെ നീണ്ട ക്യൂ ദൃശ്യമാണ്.