ഗുരുവായൂർ: കണ്ണന്‍റെ കൊമ്പന്മാർ പുന്നത്തൂർ ആനക്കോട്ടയിലെത്തിയിട്ട് നാളെ അരനൂറ്റാണ്ട് തികയും. 1975 ജൂൺ 26 നു ഗജരാജൻ കേശവന്‍റെ നേതൃത്വത്തിൽ ക്ഷേത്രനടയിൽനിന്ന് 25 ആനകളിൽ 19 ആനകൾ ഘോഷയാത്രയായി പുന്നത്തൂർ ആനക്കോട്ടയിൽ എത്തി ഗൃഹപ്രവേശം നടത്തുകയായിരുന്നു.

പുന്നത്തൂർ കോവിലകത്തിന്‍റെ ആസ്ഥാനമായിരുന്ന പുന്നത്തൂർ കോട്ടയിലെ 9.75 ഏക്കർ സ്ഥലം 1.60 ലക്ഷം രൂപയ്ക്കു ഗുരുവായൂർ ദേവസ്വം വാങ്ങി. ഇപ്പോഴത്തെ ശ്രീവത്സം അതിഥിമന്ദിരം, പാഞ്ചജന്യം ടൂറിസ്റ്റ് ഹോം എന്നിവ സ്ഥിതിചെയ്യുന്ന സാമൂതിരിക്കോവിലകം പറമ്പിലായിരുന്നു അതുവരെ ആനകളുടെ ആസ്ഥാനം. ഗുരുവായൂർ ദേവസ്വത്തിന്‍റെ 36 ആനകളാണ് ഇപ്പോൾ ആനക്കോട്ടയിലുള്ളത്.