നെന്മാറ: എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എംപി ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ചെലവിൽ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി നല്കി ഫണ്ട് അനുവദിച്ചെങ്കിലും അയിലൂർ പഞ്ചായത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ മാത്രമേ അനുമതി നല്കിയുള്ളു. ആറുമാസം കഴിഞ്ഞിട്ടും ബാക്കി നാല് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഫണ്ട് ലാപ്സാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അയിലൂർ പഞ്ചായത്ത് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആരോപിച്ചു.

പഞ്ചായത്ത് അംഗങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ കൃഷിയിടമാണെന്നും ഹൈമാസ്റ്റ് സ്ഥാപിക്കാൻ നിർദേശിച്ച സ്ഥലമാണെന്നും തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടസപ്പെടുത്തുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഭരണസമിതി യോഗം വേഗം അവസാനിപ്പിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. വന്യമൃഗ ശല്യമുള്ള മലയോര മേഖലകളിലെ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പഞ്ചായത്തിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ യുഡിഎഫ് അംഗങ്ങൾ.