നെല്ലിയാമ്പതി: കൈകാട്ടി നൂറടി റോഡിന്‍റെ വശം ഇടിഞ്ഞു. എവിടി ഫാക്ടറിക്കും കൂനംപാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. നെല്ലിയാമ്പതി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പാതയുടെ ഇടിഞ്ഞ ഭാഗം കല്ലുകളും മണ്ണ് നിറച്ച ചാക്കുകളും വെച്ച് താത്കാലിക സംരക്ഷണ ഭിത്തി നിർമിച്ചു ഗതാഗത സൗകര്യമൊരുക്കി. പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിന്‍റെ വശം ഇടിഞ്ഞത് പരിശോധിച്ചു.

ചായത്തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്താണ് വശം ഇടിഞ്ഞുപോയത്. വീതി കുറഞ്ഞ റോഡും വളവും ആയതിനാൽ വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ട്. കാരപ്പാറ, വിക്ടോറിയ, നൂറടി ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ്, സ്കൂൾ വാഹനങ്ങൾ മറ്റു വാഹനങ്ങൾ എന്നിവ ഇതുവഴിയാണ് കടന്നുപോകുന്നത്. എത്രയും വേഗം വാഹന ഗതാഗതത്തിന് പാത യോഗ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് ജോസഫ്, നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെകട്ടറി വി.എസ്. പ്രസാദ്, കെ.ജെ. ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.