Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattu Vishesham

Malappuram

നിലന്പൂരിലും കരുളായിയിലും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

നിലന്പൂർ: നിലന്പൂരിലും സമീപ പ്രദേശമായ കരുളായിയിലും മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നഗരസഭാ പരിധിയിലെ ഇയ്യംമട, പയ്യന്പള്ളി വാർഡുകളിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് ഇവിടങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

ഒരു വീട് പൂർണമായും തകർന്നു. നാലു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചീരക്കുഴി ചന്ദ്രന്‍റെ വീടാണ് പൂർണമായും തകർന്നത്.

ഫൈസൽ-സീലത്ത്, അനൂപ് കപ്രക്കാട്ട്, അമ്മിണി കുര്യൻ കവുങ്ങൽ പ്ലാക്കൽ, അഭിലാഷ് തുടങ്ങിയവരുടെ വീടുകളാണ് കാറ്റിൽ ഭാഗികമായി തകർന്നത്. അമ്മിണി കുര്യന്‍റെ വീടിന്‍റെ മുകളിലേക്ക് മറ്റൊരു വീടിന്‍റെ മുകൾ ഭാഗം കാറ്റിൽ വന്ന് പതിച്ച് വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഫൈസലിന്‍റെ വീടിന്‍റെ കോണിക്കൂട് പൂർണമായി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയതിനാൽ അകപടം ഒഴിവായി. പ്രദേശത്തെ മിക്ക വീടുകൾക്കും മീതെയും മരങ്ങൾ വീണിട്ടുണ്ട്. അന്പതിലേറെ വൈദ്യുത തൂണുകൾ മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. രാത്രി മുതൽ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.

സാം തോമസ് സയോണ്‍ഹിൽ, ജോർജ് സയോണ്‍ഹിൽ, ഇഖ്ബാൽ കുറ്റിത്തൊടിക എന്നിവരുടെ 500 ലേറെ റബർ മരങ്ങളും അന്പതോളം തെങ്ങുകളും നശിച്ചു.ദുരന്തത്തെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടത്തി.
നഗരസഭാംഗങ്ങളായ മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, ശ്രീജ ചന്ദ്രൻ, ഷേർളിമോൾ, തഹസിൽദാർ എ.പി. സിന്ധു, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. പ്രമോദ്, നഗരസഭാ സെക്രട്ടറി, എൻജിനിയർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നിലന്പൂർ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പുറമേ തിരുവാലിയിൽനിന്നുള്ള സേനാംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നിലന്പൂർ: കരുളായിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ചെട്ടി, വരക്കുളം ഭാഗത്താണ് കാറ്റ് ആഞ്ഞുവീശിയത്. തിങ്കൾ പുലർച്ചെ 12 മണിയോടെയാണ് മേഖലയിൽ ചുഴലിക്കാറ്റുണ്ടായത്. മരങ്ങൾ കടപുഴകി വീണ് ഒട്ടനവധി വീടുകൾക്കാണ് നാശനഷ്ടം നേരിട്ടത്. വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് ദേഹത്ത് വീണ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു.

വൈദ്യുതത്തൂണുകളും ലൈനുകളും പൊട്ടി പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.ചെട്ടി കൂറ്റന്പാറ റോഡ്, ചെട്ടി കരിന്താർ റോഡ്, മേലേചെട്ടി പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. കൂടാതെ ഗ്രാമീണ ഉൗടുവഴികളിൽ കാൽനട പോലും സാധ്യമല്ലാതായി. മേഖലയിലെ നൂറോളം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

കെഎസ്ഇബിയുടെ ഒന്പതിലധികം ഹൈടെൻഷൻ, 15 ലോ ടെൻഷൻ പോസ്റ്റുകളും ഒട്ടനവധി വൈദ്യുത ലൈനുകളും ടിവി കേബിളുകളും നശിച്ചു. കൂടാതെ ആയിരത്തിലധികം റബർ മരങ്ങളും തേക്ക്, പ്ലാവ്, തെങ്ങ്, കമുക് തുടങ്ങിയവ കടപുഴകിയും മുറിഞ്ഞും വീണു. വാഴ, കപ്പ തുടങ്ങിയ കാർഷികവിളകളും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെയും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.

നിലന്പൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും എമർജൻസി റസ്ക്യു ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരെത്തേ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കായത്. വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

District News

നാട്ടുമാവ്-ചക്ക സംരക്ഷണ ദിനാചരണം

മഞ്ചേരി: ഓയിസ്‌ക മഞ്ചേരി ചാപറ്ററിന്‍റെ ആഭിമുഖ്യത്തില്‍ നാടന്‍മാവിന്‍ സംരക്ഷണദിനവും ലോക ചക്ക ദിനവും ആചരിച്ചു.

നാടന്‍ മാവിനങ്ങളും നാടന്‍ പ്ലാവിനങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ പ്രസക്തി, ഔഷധ ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡോ. സി.വി.സത്യനാഥന്‍ പ്രഭാഷണം നടത്തി.

പ്രസിഡന്‍റ് കേശവന്‍ യൂണിക്കോണ്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ പുതുമന, ടി.പി. വിജയകുമാര്‍, നാരായണന്‍, ബ്രഹ്‌മദത്തന്‍, ബാലകൃഷ്ണന്‍, വഹാബ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി നാടന്‍ മാവ്, പ്ലാവ്ിൻതൈകളും പഴുത്ത നാടന്‍ ചക്കപ്പഴവും വിതരണം ചെയ്തു.

District News

പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി സംരക്ഷണ ക്യാമ്പ്

എടക്കര: മൂത്തേടം ഗവണ്‍മെന്‍റ്് ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് വനമഹോത്സവത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തി.

വനമഹോത്സവം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജി ജോണ്‍ വിശദീകരിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ചും നെടുങ്കയത്തിന്‍റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന് എന്‍എസ്എസ് അംഗങ്ങള്‍ നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഫസലു റഹ്‌മാന്‍, അധ്യാപകരായ ശിഫ സക്തര്‍, കെ.എം. റെമീന, സജിന, എന്‍എസ്എസ് ലീഡര്‍മാരായ അനു ജോര്‍ജ്, അസിം, ഹൈഫ, അഞ്ചല്‍, റീമ, സിനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി

District News

ജീവനക്കാരെ പിരിച്ചുവിട്ടാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കോറോ ഹെൽത്ത് കമ്പനിക്കെതിരേ ഇടതുപാര്‍ട്ടികള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പിരിച്ചുവിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പ്രസ്താവനയില്‍ അറിയിച്ചു.

നടപ്പിലാകാത്ത ലേബര്‍കോഡിന്‍റെ പേരില്‍ കേരളത്തില്‍ ഈ കമ്പനി നടത്തിവരുന്ന തൊഴില്‍ നിഷേധം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ എന്നിവരും ജീവനക്കാരോട് വ്യക്തമാക്കി.

പുതിയ ലേബർ കോഡ് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലായപ്പോൾ മൂക സാക്ഷിയായി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾ നടത്താൻ ഒരു കമ്പനിയ്ക്കും ധൈര്യമുണ്ടായിരുന്നില്ല. ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കോറോ ഹെൽത്ത് കമ്പനി കേരളത്തിലുള്ള രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയത്. ഇതേ സമയം ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ കൂടുതൽ പേരെ ജോലിക്കെടുത്തത്. കുറഞ്ഞ വേതനത്തിന് പുതിയ ജീവനക്കാരെ നിയമിച്ച് മുന്നോട്ട് പോകാനാണ് കമ്പനിയുടെ നീക്കം.

തൊഴിലാളികളുടെ അവകാശങ്ങൾക്കായി എല്ലാ വിഭാഗം തൊഴിലാളികളെയും കൂട്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട കോറോ ഹെൽത്ത് ഇൻഫോടെക് കമ്പനി നടപടിയിൽ പ്രതിഷേധിച്ച് വെസ്റ്റ്ഹിൽ ചുങ്കത്തെ കമ്പനി ഓഫീസിലേക്ക് സിഐടിയുവിന്‍റെ നേതൃത്വത്തിലും മാർച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

District News

എംഎല്‍എയ്ക്ക് നിവേദനം നല്‍കി ചാത്തന്‍കോട്ടുനട സോഫിയ ഇടവക

കുറ്റ്യാടി: മലയോര ഹൈവേ കടന്നുപോകുന്ന തൊട്ടില്‍പാലം, ചാത്തന്‍കോട്ടുനട, പൂതംപാറ മേഖലകളിലെ റോഡ് നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം എംഎല്‍എ കെ.എം. അഭിജിത്തിന് ചാത്തന്‍കോട്ടുനട സോഫിയ ഇടവക നിവേദനം നല്‍കി. താമരശേരി രൂപതയുടെ നിര്‍ദേശ പ്രകാരമാണ് ഇടവക വികാരി ഫാ. എബിന്‍ ചെത്തിപ്പുഴയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചത്.

താമരശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കും അപകടഭീഷണിയും കാരണം നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോള്‍ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ബദല്‍ പാതയായ കുറ്റ്യാടി ചുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കുറ്റ്യാടി ചുരത്തിലെ പക്രന്തളം മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്‍റെ വീതിക്കുറവും തകര്‍ച്ചയും വലിയ യാത്രാക്ലേശത്തിന് കാരണമാകുന്നുണ്ട്.

ഓവുചാലില്‍ മണ്ണു മൂടിയതിനാല്‍ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. കാവിലുംപാറ പഞ്ചായത്തില്‍ മലയോര ഹൈവേയുടെ ഭാഗമായി നടക്കുന്ന ഒന്നാംഘട്ട പ്രവൃത്തികള്‍ നിലവില്‍ മന്ദഗതിയിലാണ്.
ഈ പണികള്‍ വേഗത്തിലാക്കി കോഴിക്കോട്, വയനാട് ജില്ലക്കാരുടെ യാത്രാപ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണം.

രണ്ടാംഘട്ടമായ പൂതംപാറ മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്‍റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബത്തേരി-ഗുണ്ടില്‍പേട്ട റോഡിലെ വനപാതയില്‍ രാത്രികാല ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ബംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്നവര്‍ക്ക് കുറ്റ്യാടി ചുരം റോഡ് ഏറെ പ്രയോജനകരമാണ്.

District News

തോട്ടുമുക്കം സ്‌കൂളില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി

തോട്ടുമുക്കം: തൂഫാന്‍ കാമ്പയിനിന്‍റെ ഭാഗമായി തോട്ടുമുക്കം സെന്‍റ് തോമസ് ഹൈസ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പെനാല്‍റ്റി ഷൂട്ട് ഔട്ടും ഫുട്‌ബോള്‍ മത്സരവും ഫ്‌ളാഷ് മോബും നടത്തി.

മാനേജര്‍ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിസി മാനുവല്‍, പഞ്ചായത്ത് അംഗം സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

District News

ഫാ. കുര്യന്‍ തലച്ചിറക്കുഴി പ്രതിസന്ധികളില്‍ തളരാത്ത വഴികാട്ടി

കോഴിക്കോട്: പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ധന്യനായിരുന്നു തിങ്കളാഴ്ച അന്തരിച്ച താമരശേരി രൂപതയിലെ ഫാ. കുര്യന്‍ തലച്ചിറക്കുഴി.

83 വര്‍ഷത്തെ അനുഗ്രഹപ്രദമായ ജീവിതവും 57 വര്‍ഷം നീണ്ട പൗരോഹിത്യ ശുശ്രൂഷയും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് മടങ്ങിയത്. താമരശേരി രൂപതാംഗമായ അദ്ദേഹം പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമിന്‍റെ ഡയറക്‌ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കര്‍ക്കശമായ നിലപാടുകളിലും ആത്മീയതയും കാരുണ്യവും കാത്തുസൂക്ഷിച്ച ഫാ. കുര്യന്‍റെ വിയോഗത്തില്‍ മലബാറിലെ വിശ്വാസ സമൂഹത്തിന് നഷ്‌ടമാകുന്നത് പ്രതിസന്ധികളില്‍ തളരാത്ത ഒരു വഴികാട്ടിയെയാണ്.

കേവലം ഇടവക വൈദികന്‍ എന്നതിനപ്പുറം അറിവിന്‍റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ഫാ. കുര്യന്‍. പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ ഫാ. കുര്യന്‍ തലച്ചിറക്കുഴി ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവച്ച പദ്ധതികള്‍ സഭയുടെ യശസുയര്‍ത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ഥരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പാടിയില്‍ ഫിലിപ്പിനേരി സിസ്റ്റേഴ്‌സുമായി സഹകരിച്ച് "ജോയാഹോം' എന്ന പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി.

ഇവിടെ താമസിച്ച് മികച്ച സ്‌കൂളുകളില്‍ പഠിച്ച കുട്ടികള്‍ ഇന്ന് വിദേശത്തും നാട്ടിലുമായി മികച്ച ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട്.

2013ല്‍ താമരശേരി രൂപതയുടെ ഡയോസിഷന്‍ എഡ്യുക്കേഷന്‍ എക്‌സലന്‍സ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഒട്ടനവധി കുടുംബങ്ങള്‍ക്ക് തണലായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. 2019ല്‍ പുല്ലാഞ്ഞിമേട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ മുതിര്‍ന്ന പൗരന്മാര്‍ക്കായി "ഒയാസിസ് സീനിയര്‍ കെയര്‍ ഹോം' സ്ഥാപിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുമ്പോഴും ഇതിന്‍റെ സ്ഥാപക ഡയറക്‌ടറായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനം തുടര്‍ന്നു.

പുതുപ്പാടി സെന്‍റ് ജോര്‍ജ് ഇടവകയില്‍ പുതിയ ദേവാലയ നിര്‍മാണത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. വള്ളിയാട് ഇടവകയുടെ സമഗ്ര വികസനത്തിനായി പള്ളിമുറി നിര്‍മിക്കുകയും പള്ളിക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനായി കടമുറികള്‍ പണിത് വാടകയ്ക്ക് നല്‍കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്.

മാതൃകാപരമായ ജീവിതത്തിലൂടെ ദൈവജനത്തെ നയിച്ച ഫാ. കുര്യന്‍റെ ഭൗതീകശരീരം നാളെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് പുതുപ്പാടി സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. സിബി കളത്തൂര്‍ പറഞ്ഞു.

District News

തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ഫണ്ട് പ്രവൃത്തികൾ വിലയിരുത്തി

മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സി.കെ. കാസിം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമായി വിലയിരുത്തി.

മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി നടപ്പിലാക്കുന്ന റോഡ് വികസനം, കെട്ടിടനിർമാണം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. നിർമാണം പൂർത്തിയാകാതെ നീണ്ടുപോകുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

പൊതുജനങ്ങൾക്ക് സമയബന്ധിതമായി പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങളിലെ തടസങ്ങൾ പരിഹരിച്ച് വേഗത്തിൽ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.

District News

വനമഹോത്സവം ജില്ലാതല സമാപനം

കോഴിക്കോട്: ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്‍റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് കെ. ജറീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഹരിത മാന്ത്രികത എന്ന പേരില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.

District News

തെരുവ് നായകളുടെ ആക്രമണം: നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കൊയിലാണ്ടി: നഗരസഭാ പരിധിയിൽ ദിനംപ്രതി വർധിച്ചുവരുന്ന തെരുവ് നായകളുടെ ആക്രമണം ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവ് നായകളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണെന്നും കുട്ടികൾക്കും വയോജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമാനുസൃതവും ഫലപ്രദവുമായ അടിയന്തര നടപടികൾ നഗരസഭ സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ ശ്രീജ റാണി നേതൃത്വം നൽകി. ഡെപ്യൂട്ടി ലീഡർ കെ.എം. നജീബ്, കൗൺസിലർമാരായ രമ്യ മനോജ്, കെ.എം. ഷമീം, റാഷിദ് മുത്താമ്പി,ആയിഷ ജാസ്മിൻ എന്നിവർ പങ്കെടുത്തു.

District News

ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിലങ്ങാട് ജനവാസ മേഖലയിൽ; നാട്ടുകാര്‍ക്ക് ആരോഗ്യത്തിൽ ആശങ്ക

വിലങ്ങാട്: വാണിമേൽ പഞ്ചായത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിലങ്ങാട് ജനവാസ മേഖലയിൽ നിക്ഷേപിക്കുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. പഞ്ചായത്തിലെ ഒമ്പതാം വാർഡ് ചെത്തുള്ളപ്പൊയിലിൽ വീട് വാടകയ്ക്ക് എടുത്താണ് മാലിന്യങ്ങൾ സംഭരിച്ച് തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിരവധി വീടുകൾ ഉണ്ട്. മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കലാണ് നിലവിൽ നടക്കുന്നത്.

പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വാഹനത്തിലാണ് മാലിന്യങ്ങൾ എത്തിക്കുന്നത്.

പ്രദേശവാസികളുടെ അറിവോ, സമ്മതമോ ഇല്ലാതെയാണ് മാലിന്യങ്ങൾ എത്തിക്കാൻ തുടങ്ങിയത്. സംഭവത്തിൽ നാട്ടുകാർ കടുത്ത ആരോഗ്യ ഭീതിയിലും പ്രതിഷേധത്തിലുമാണ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള ആരോഗ്യ പ്രതിസന്ധി ഉടലെടുക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം നിക്ഷേപം നിർത്തിവയ്ക്കണമെന്നും ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തി അങ്ങോട്ട്‌ മാറ്റണമെന്നും വിലങ്ങാട് ചേർന്ന യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് പഞ്ചായത്തിന്‍റെ ഈ നടപടികളെന്നും യോഗം കുറ്റപ്പെടുത്തി. തീരുമാനം ഉണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രേക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ പി.എ. ആന്‍റണി അധ്യക്ഷത വഹിച്ചു.

വാർഡ് മെംബർമാരായ ഷെബി സെബാസ്റ്റ്യൻ, ലൗലി ബിജു, യുഡിഎഫ് നേതാക്കളായ പി. ബാലകൃഷ്ണൻ, ജോസ് ഇരുപ്പക്കാട്ട്, പി.എസ്. ശശി , ജോർജ് ജോസഫ് മണ്ണാറുകുന്നേൽ, ബിപിൻ തോമസ്, സാബു ജോസഫ്, സോജൻ പൊന്മലകുന്നേൽ, ജോൺസൺ ഓലിക്കൽ എന്നിവര്‍ പ്രസംഗിച്ചു.

District News

അക്ഷരം ആരോഗ്യം പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കം

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയായ "അക്ഷരം ആരോഗ്യം' പദ്ധതിക്ക് തുടക്കമായി. കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബർ സെക്കീന സലീം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ അധ്യക്ഷത വഹിച്ചു.

യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഗവ. ട്രൈബൽ എൽപി സ്കൂളിലെ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യപരിശോധന നടത്തി ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തുകയും ഹെൽത്ത് കാർഡുകൾ നൽകുകയും ചെയ്തു. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ഇൻചാർജ് കെ. ബേബി, സ്കൂൾ പ്രധാനാധ്യാപിക സ്വപ്ന എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അധ്യാപകർ, വിദ്യാര്‍ഥികൾ എന്നിവർ പങ്കെടുത്തു.

District News

തിരുവമ്പാടിയിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി

തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡന്‍റ് ജിതിൻ പല്ലാട്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ "ഏകാരോഗ്യം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. അജിത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ജോൺസൺ, പി.എ. ഫിറോസ്ഖാൻ, വാർഡ് അംഗങ്ങളായ സ്‌മിത ബാബു, കെ.ഷീന, മറിയാമ്മ വർക്കി, രാഷ്‌ടീയ പാർട്ടി പ്രതിനിധികളായ ഏബ്രഹാം മാനുവൽ, സുന്ദരൻ പ്രണവം എന്നിവർ പ്രസംഗിച്ചു. കെഎംസിടി നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ജന്തുജന്യ രോഗപ്രതിരോധ പ്രതിജ്ഞ ചൊല്ലി.

District News

ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കൂടരഞ്ഞി: തൂഫാൻ കാന്പായിനിന്‍റെ ഭാഗമായി സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ വിദ്യാര്‍ഥികൾക്കായി ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സർക്കാരിന്‍റെയും പോലീസ് വകുപ്പിന്‍റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും വിദ്യാര്‍ഥികൾ പ്രതിജ്ഞയെടുത്തു.

‘ലഹരിക്കെതിരേ എന്‍റെ കൈയൊപ്പ്’ പരിപാടി പോലീസ് ഓഫീസർ പി.കെ.അനസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ. ഫാ. ജോർജ് കിഴക്കേമുടക്കാംപുറം അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി. വിജയൻ വിദ്യാര്‍ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അസി. സബ് ഇൻസ്പെക്ടർ കെ. പ്രജീഷ് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. കുട്ടികൾ നാടിന്‍റെ സമ്പത്താണെന്നും ജീവിതം തന്നെ ഏറ്റവും വലിയ ലഹരിയായി കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, അധ്യാപകരായ ഷൈനി ജോസഫ്, ഷാർമ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

District News

കെ. ദാമോദരന്‍ അനുസ്മരണം നടത്തി

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറിയും സംയുക്തമായി കെ. ദാമോദരന്‍ അനുസ്മരണം സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ ആര്‍. ഷിജു കോഴിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി. സാജിത, ജോയിന്‍റ് സെക്രട്ടറി എം. ദേവകുമാര്‍, സംസ്ഥാന സമിതി അംഗം പി. ശിവദാസ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി.കെ. ഷാഹിന, ജോയിന്‍റ് സെക്രട്ടറി ഡോ. ജിതിന്‍ കണ്ടോത്ത്, കെ. രാജന്‍, ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ എം.എം. ഗണേശന്‍, സാജിത സൈനുദ്ദീന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ജില്ലാ ലൈബ്രറി ഉപദേശക സമിതി അംഗം പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ബസ് സര്‍വീസ് തുടങ്ങി

മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. മാനന്തവാടി- എള്ളുമന്ദം-ഒരപ്പ്-യവനാര്‍കുളം-കാട്ടിമൂല-വാളാട് റൂട്ടിലാണ് സര്‍വീസ്.

ഡിപ്പോ പരിസരത്ത് ഉഷ വിജയന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുംകര, നഗരസഭാ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, ഡിടിഒ അനില്‍കുമാര്‍, സുപ്രണ്ട് സുധീര്‍ റാം, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ. പ്രസാദ്, ജ്ഞാനദാസന്‍, മനീഷ് ഭാസ്‌കര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ഇന്ത്യന്‍ വോളിബോള്‍ താരം ജോണ്‍ ജോസഫിന് ജന്‍മനാട്ടില്‍ വന്‍ സ്വീകരണം

പുല്‍പ്പള്ളി: ഏഷ്യന്‍ വൊളിബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി ഇന്ത്യ ടീമിലെ അംഗമായ ജോണ്‍ ജോസഫിന് ജന്‍മനാട്ടില്‍ സ്വീകരണം നല്‍കി.

പുല്‍പ്പള്ളി പഞ്ചായത്തിന്‍റെയും സര്‍വകക്ഷിയുടേയും വ്യാപാരികളുടേയും വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര പരിസരത്തുനിന്നും ജോണ്‍ ജോസഫിനെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജോഷി ചാരുവേലില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കലാരാജ് ഉണ്ണികൃഷ്ണന്‍, ഷൈജ മേഗേഷ്, കെ.കെ. നിഖില്‍, പഞ്ചായത്തംഗങ്ങളായ സെലിന്‍ മാനുവല്‍, കെ.കെ. അരുണ്‍, സിജു പൗലോസ്, സുചിത്ര രാജേഷ്, പി.എന്‍. പ്രേംജി, അഞ്ജു ബാബുരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് മാത്യു മത്തായി ആതിര, പി.ഡി. ജോണി, സി.പി. സജി, വി.കെ. ഷിബിന്‍, തോമസ് തൊട്ടിയില്‍, അനില്‍കുമാര്‍, ഹാരീസ്, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, സിദ്ദിഖ് തങ്ങള്‍, ബാബു നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു.

District News

കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍ ലഹരിവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു

പുല്‍പ്പള്ളി: മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയും മദ്യലഹരി വിമുക്ത സമിതി മാനന്തവാടി രൂപതയും ടീച്ചേഴ്‌സ് ഗിള്‍ഡ് മാനന്തവാടി രൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ മാസാചരണ പരിപാടിയായ ബിയോണ്ട് ദ ബസ്സിന്‍റെ ഭാഗമായി നിര്‍മല ഹൈസ്‌കൂളിന്‍റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ടൗണില്‍ ലഹരി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു.

നാളേയ്ക്ക് ഭീഷണിയാകുന്ന ലഹരിക്കെതിരേ നാടും സമൂഹവും ഒരുമിച്ച് നില്‍ക്കണമെന്ന് ലഹരിവിരുദ്ധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം ലിബിന്‍ ദിലീപ് പറഞ്ഞു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിര്‍മല ഹൈസ്‌കൂള്‍ കബനിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഒരു നല്ല മാതൃകയാണെന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയില്‍ പറഞ്ഞു.

മുള്ളന്‍കൊല്ലി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ലഹരി വിരുദ്ധ സായാഹ്ന സദസില്‍ മുഖ്യ സന്ദേശം നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകളുടെ പ്രദര്‍ശനം എന്നിവയും സായാഹ്ന സദസിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന ഗവര്‍ണമെന്‍റ് നടപ്പാക്കുന്ന തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഗോളടിച്ച് സമ്മാനം നേടുക എന്ന പരിപാടിയും സംഘടിപ്പിച്ചു. നിരവധി ആളുകള്‍ ഗോളടിച്ച് പരിപാടിയുടെ ഭാഗമായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ടി. ഷാജി അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്‍റണി, ടെജിന്‍, ജോമറ്റ് മാത്യു, വിദ്യ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

District News

എന്‍ജിഒഎ അംഗത്വ കാമ്പയിന്‍

കല്‍പ്പറ്റ: എന്‍ജിഒ അസോസിയേഷന്‍ ജില്ലാതല അംഗത്വ കാമ്പയിന്‍ സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. ഷൈജു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കല്‍, ജില്ലാ നേതാക്കളായ പി.ടി. സന്തോഷ്, പി. അബ്ദുള്‍ ഗഫൂര്‍, പി.എസ്. ഷാജി, ഇ.എം. നാരായണന്‍, വി.എല്‍. ബിപിന്‍രാജ്, ബെന്‍സി ജേക്കബ്, ടി. പരമേശ്വരന്‍, എന്‍.എ. ഗഫൂര്‍, ഗ്രഹന്‍ പി. തോമസ്, കെ.ആര്‍. പ്രതീഷ്, എം. രമേശ്, പി.വി. സുജേഷ്, എം.വി. സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

District News

പ്രവേശനോത്സവം നടത്തി

കല്‍പ്പറ്റ: ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി.
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ കെ. സതീഷ്‌കുമാര്‍, വൈസ് ചെയര്‍മാന്‍ പി. സലാം, മദര്‍ പിടിഎ പ്രസിഡന്‍റ് സാജിത ഹമീദ്, പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. രഞ്ജിത്ത്, ടി. ഷബീര്‍, അധ്യാപകരായ ഡി. ദേവകൃഷ്ണന്‍, ഇ. ആഷിക്, കെ.കെ. നിമിഷ, ഡോ.കെ.എ. ലിന്‍സി മോള്‍, കെ.ജെ. സുമിന, എം.എസ്. സജിത, എം.പി. കൃഷ്ണപ്രിയ, ജി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസന്നകുമാരി നായര്‍, വിജോഷ് സെബാസ്റ്റ്യന്‍, ശ്രീജിത്ത് വാകേരി എന്നിവര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ കെ.പി. മുനവര്‍ എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ നാജിയ നസ്രീന്‍ എന്നിവർ സംസാരിച്ചു.

District News

കലാപരിപാടികള്‍ക്കുള്ള മൈക്ക് പെര്‍മിഷന്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന്

കല്‍പ്പറ്റ: കലാകാരന്‍മാരുടെ ജീവിതത്തെ ബാധിക്കുന്ന മൈക്ക് പെര്‍മിഷന്‍ രാത്രി 10 എന്നുളളത് 12 ആക്കി പുതിക്കി നിശ്ചിക്കണമെന്ന് നാട്ടുകലാകാര കൂട്ടം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

സീസണുകളില്‍ കിട്ടുന്ന സ്‌റ്റേജ് പരിപാടികള്‍ കൊണ്ടാണ് നാടന്‍ കലാകാരന്‍മാരുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്‌റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്‍മാരും അനുബന്ധ കലാകാരന്‍മാരും ഇത്തരത്തില്‍ ആണ് ജീവിക്കുന്നത്.

രാത്രി 10 ന് പരിപാടികള്‍ നിര്‍ത്തേണ്ടി വരുന്നതിനാല്‍ പ്രയാസം നേരിടുന്നുണ്ട്.കണ്‍വന്‍ഷന്‍ കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്‌കൂളില്‍ നടന്നു. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുരേഷ് മാത്യു അധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറുവയല്‍ രാമന്‍ വിശിഷ്ട അതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.സി. രവി, എം.പി. നവാസ് എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വന്‍ഷനില്‍ നാട്ടു കലാകാര കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം അംഗങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു.


സംസ്ഥാന ട്രഷറര്‍ വിജയന്‍ ഗോത്ര മൊഴി കലാകാരന്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പത്മശ്രീ ചെറുവയല്‍ രാമന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, മിനി കരിമം, പി.കെ. ബിനു, ഇ.ആര്‍. രാജേഷ്, രഞ്ജിത്ത്, രജനീഷ്, വി.സി. രവി, രാജേന്ദ്രന്‍, ഗംഗ ശ്യാം, സുജിത ഉണ്ണികൃഷ്ണന്‍, കെ. മനോജ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡാനിഷ് മുഹമ്മദ് എന്നിവരെ ആദരിച്ചു. കല്‍പ്പറ്റ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ബിജുജന്‍, ജില്ലാ സെക്രട്ടറി രമേശ് റാം, സംഘാടക സമിതി ചെയര്‍മാന്‍ മജേഷ് രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

വായന പക്ഷാചരണം വൈത്തിരി താലൂക്കുതല സമാപനം

മാനിവയല്‍: വായന പക്ഷാചരണം വൈത്തിരി താലൂക്കുതല സമാപനവും ഐ.വി. ദാസ് അനുസ്മരണവും മാനിവയല്‍ ഹരിശ്രീ ഗ്രന്ഥശാലയില്‍ നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു.

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. "മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും'എന്ന വിഷയത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.ടി. സുഗതന്‍ പ്രഭാഷണം നടത്തി. ഡോ. ജിതിന്‍ കണ്ടോത്ത്, കെ. രാജന്‍, കെ. വിശാലാക്ഷി, സി.കെ. വര്‍ഗീസ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് ഹരിശ്രീ ഗ്രന്ഥശാല സെക്രട്ടറി വിനീത് കുമാര്‍ . എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

District News

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ ഘടകം രൂപീകരിച്ചു

കല്‍പ്പറ്റ: കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) ജില്ലാ ഘടകം രൂപീകരിച്ചു.

കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. മുരളി, ഗിരീഷ് കല്‍പ്പറ്റ, പി. വിനോദ്കുമാര്‍, രാമചന്ദ്രന്‍ ചുണ്ടേല്‍, ഗിരീഷ് പെരുന്തട്ട, സുബൈര്‍ ഇളകുളം, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. ആലി(പ്രസിഡന്‍റ്), പി. കെ. മുരളി (വര്‍ക്കിംഗ് പ്രസിഡന്‍റ്), സുബൈര്‍ ഇളകുളം (ജനറല്‍ സെക്രട്ടറി), ഗിരീഷ് പെരുന്തട്ട(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

District News

കുട്ടമ്പുഴ കൂവപ്പാറയിൽ കാട്ടാന കിണറ്റിൽ വീണു

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയിൽ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. കൂവപ്പാറ മുസ്ലിം പള്ളിക്ക് സമീപം കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായിക്കിടന്ന ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് ഇന്നലെ പുലർച്ചെ പൂർണ വളർച്ചയെത്തിയ കാട്ടുകൊമ്പൻ വീണത്.

പുലര്‍ച്ചെയാണ് ആന വീണുകിടക്കുന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. കൊമ്പുകൊണ്ട് കുത്തി മണ്ണിടിച്ച് കരകയറാനുള്ള തത്രപ്പാടിലായിരുന്നു കൊമ്പന്‍. ആഴമുള്ള കിണറായിരുന്നതിനാൽ സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കിണറിടിച്ച് ആനയെ കരകയറ്റി രക്ഷപ്പെടുത്താനായി ഉദ്യോഗസ്ഥർ മണ്ണുമാന്തിയെന്ത്രവുമായി രാവിലെ തന്നെ സ്ഥലത്തെത്തി. പ്രദേശത്ത് സ്ഥിരമായി ചുറ്റിത്തിരിഞ്ഞ് നാശം വരുന്ന ഒറ്റയാനാണ് കിണറ്റിൽ വീണത്.

പ്രതിഷേധവുമായി നാട്ടുകാർ

ആനയെ മയക്കുവെടി വച്ച് പ്രദേശത്ത് നിന്ന് നീക്കണമെന്നും ആനശല്യത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി തിരിഞ്ഞതോടെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിയും വന്നു. പുറത്ത് പ്രതിഷേധവും ചര്‍ച്ചകളും നടക്കുമ്പോള്‍ കുഴിക്കുള്ളില്‍ ആന വെപ്രാളത്തോടെ ചുറ്റിത്തിരിഞ്ഞു. തുമ്പിക്കൈയില്‍ മാരകമായ മുറിവേറ്റിട്ടുള്ളതായും നാട്ടുകാര്‍ കണ്ടെത്തി.

കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില്‍ വനത്തില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള ജനവാസമേഖലയാണിത്. കിണറ്റിനുള്ളിൽ വച്ച് മയക്കുവെടി വയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ നാട്ടുകാര്‍ വഴങ്ങിയില്ല. തുമ്പിക്കൈയിലുള്ള മാരക മുറിവിനേ തുടര്‍ന്ന് ആനയുടെ ആരോഗ്യസ്ഥിതിയിലുള്ള സംശയവും അധികൃതര്‍ പങ്കുവച്ചു. സംഭവ സ്ഥലത്തെത്തിയ ഷിബു തെക്കുംപുറം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ആനയെ കരയ്ക്ക് കയറ്റി രക്ഷപ്പെടുത്താൻ തീരുമാനമെടുക്കുയായിരുന്നു.

ആനക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആന പ്രദേശത്ത് വരും ദിവസങ്ങളിലും ജനവാസ മേഖലയിൽ സ്ഥിരം എത്തുകയാണെങ്കിൽ മയക്കുവെടിവച്ച് പിടികൂടാമെന്ന ഉറപ്പ് വാങ്ങിയതിനു പുറമേ പ്രദേശത്ത് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള തീരുമാനവും എടുപ്പിച്ചു. ചര്‍ച്ചയിലുണ്ടായ ധാരണ എംഎല്‍എ നാട്ടുകാരോട് വിശദീകരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

ഉച്ചയ്ക്ക് 2.30 ഓടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. വനപാലകരുടെ നേതൃത്വത്തില്‍ കിണറിന്‍റെ വശമിടിച്ചുണ്ടാക്കിയ വഴിയിലൂടെ ആനയെ കരയ്ക്കുകയറ്റി. 12 മണിക്കൂറിലധികം നീണ്ട കിണർവാസത്തിന് ശേഷമാണ് ആനയ്ക്ക് കരകയറാനായത്. രക്ഷപ്പെട്ടോടുന്നതിനിടയില്‍ ആന ജെസിബിക്ക് ഒരു തട്ടും നല്‍കി. പിന്നീട് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചു ആനയെ വനത്തിലേക്ക് തുരത്തുകയും ചെയ്തു.

ആന വീണ കിണർ പുനര്‍നിര്‍മിച്ചുനല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. ആവശ്യമായ തുക പഞ്ചായത്തില്‍ നിന്ന് നല്‍കും. ഷിബു തെക്കുംപുറം എംഎല്‍എ, മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക് തുടങ്ങിയവരും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടമ്പുഴ പോലീസും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി. എംഎല്‍എയോടൊപ്പം ജനപ്രതിനിധികളായ ജെസി സാജു, വിജോയി പുളിനാട്ട്, മേരി കുര്യാക്കോസ്, രാഷ്ട്രീയ നേതാക്കളായ എസ്. സതീഷ്, ആര്‍. അനില്‍കുമാര്‍, കെ.എ. ജോയി, പി.പി. ജോഷി, തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

കാട്ടുകൊമ്പൻ ഇനിയും ഇറങ്ങിയാൽ മയക്കുവെടിവച്ച് മാറ്റും: എംഎൽഎ

കോതമംഗലം: കിണറിൽ നിന്ന് കരകയറ്റിയ കാട്ടുകൊമ്പനെ വരും ദിവസങ്ങളിൽ ഡ്രോൺ സംവിധാനമുപയോഗിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടും നിരീക്ഷിക്കും. ഇതിനായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് വാച്ചർമാരുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നും ഷിബു തെക്കുപുറം എംഎൽഎ പറഞ്ഞു.

ഇനിയും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ മയക്കുവെടിവെച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. പ്രദേശത്ത് വന്യമൃഗ ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് അടിയന്തരമായി ഫെൻസിംഗ് നിർമിക്കാനും തീരുമാനിച്ചു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

District News

ജല്‍ജീവന്‍ പദ്ധതിക്ക് എന്ന് ജീവന്‍ വയ്ക്കും?

പെരുമ്പാവൂര്‍: ജല്‍ജീവന്‍ പദ്ധതി പ്രകാരമുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മാണം മാസങ്ങളായി നിലച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കരാറുകാരന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തിനായി 10 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെ നിര്‍മാണമാണ് നാല് മാസമായി നിലച്ചുകിടക്കുന്നത്.

വേങ്ങൂര്‍, മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്തുകളിലേക്ക് 2.5 എംഎല്‍ഡി ശേഷിയുള്ള പ്ലാന്‍റില്‍ നിന്നാണ് ജലവിതരണം നടത്തിയിരുന്നത്. ശേഷി വര്‍ധിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൂരമുടയിലാണ് 10 എംഎല്‍ഡി ശേഷിയുള്ള ജലസംഭരണി 10 കോടി ചെലവില്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 10 ശതമാനം നിര്‍മാണം മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്.

കരാറുകാരന്‍റെ മരണത്തെ തുടര്‍ന്ന് നിയമപരമായ പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റ്, പണമിടപാടുകളിലെ തീര്‍പ്പാക്കല്‍ എന്നിവയ്ക്ക് കാലതാമസം നേരിട്ടു. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നിര്‍മാണം പുനരാരംഭിക്കുന്നതിന് വീണ്ടും പ്രതിസന്ധി നേരിട്ടു. നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അടുത്ത മാസം വീണ്ടും ടെൻഡര്‍ വിളിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ 2.5 എംഎല്‍ഡി പ്ലാന്‍റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയ പ്ലാന്‍റ്.

പദ്ധതിക്കായി പുതിയൊരു സ്ഥലം കണ്ടെത്താന്‍ മൂന്ന് പഞ്ചായത്ത് പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. പുതിയ ടാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് പഞ്ചായത്തുകളിലെയും ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പദ്ധതിക്കായി 10 കിലോ മീറ്റര്‍ അകലെയുള്ള പെരിയാര്‍ തീരത്തെ പാണംകുഴി പമ്പ് ഹൗസില്‍ നിന്നാണ് വെള്ളമെത്തിക്കുക. പദ്ധതി എളുപ്പത്തിലാക്കാന്‍ ചൂരമുടി പഞ്ചായത്തംഗം അനക്‌സ് എ. ജോണ്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

കറുകപ്പിള്ളിയുടെ കാര്യവും കഷ്ടം

കോലഞ്ചേരി: പുഴയോരത്താണെങ്കിലും വേനലില്‍ കറുകപ്പള്ളിയുടെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിരപ്പാമല, പന്തനാനിരപ്പേല്‍, പള്ളിപ്പുറത്ത് കടവ് പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം . ഇവിടെ തൊട്ട് ചേര്‍ന്ന് ഒഴുകുന്ന പുഴ കഠിന വേനലാകുന്നതോടെ വറ്റിത്തുടങ്ങും. അതിനാല്‍ തന്നെ പുഴയോട് ചേര്‍ന്ന് കിടക്കുന്ന കറുകപ്പിള്ളി, പള്ളിപ്പുറത്ത് കടവ് പ്രദേശത്ത് വെള്ളത്തിന് ക്ഷാമം നേരിടും. കുടിവെള്ള ടാങ്കറുകളാണ് പ്രദേശവാസികള്‍ക്ക് ആശ്രയം.പൂതൃക്ക പഞ്ചായത്ത് തമ്മാനിമറ്റം വാര്‍ഡിലെ കരയപ്പുറം, പുളിന്താനം ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ചാണ് പരിഹാരം കാണുന്നത്.

പഞ്ചായത്തിന്‍റെ തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളായ വട്ടേക്കാട്ട് ഉന്നതിയിലും മലേക്കുരിശ് ഭാഗങ്ങളിലും വേനല്‍ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളം പലപ്പോഴും തികയാറില്ല.

പൂതൃക്ക പഞ്ചായത്ത് പ്രദേശവും സമീപ പ്രദേശങ്ങളും രൂക്ഷമായ മണ്ണ് ഖനനം നടത്തുന്ന സ്ഥലങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ മൂലം പഞ്ചായത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ മണ്ണെടുപ്പ് നിരോധിച്ചിട്ടുമുള്ളതാണ്.

പഴയ പൈപ്പുകൾ മാറ്റണം

വെങ്ങോല, രായമംഗലം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിന് ജല്‍ജീവന്‍ പദ്ധതി പ്രകാരം എത്തിച്ച പൈപ്പുകള്‍ ഇപ്പോഴും ഓള്‍ഡ് മുവറ്റുപുഴ റോഡിലെ ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. വായ്ക്കര, 606 എന്നിവിടങ്ങളില്‍ പമ്പ് ഹൗസും ജലസംഭരണിയും കരിവേലിപ്പടിയില്‍ ബൂസ്റ്റര്‍ പമ്പ് ഹൗസുമാണ് സ്ഥാപിക്കുന്നത്.

പീച്ചനാമുകളില്‍ നിലവിലുള്ള പമ്പ് ഹൗസ് ഉയരംകൂട്ടി നിര്‍മിച്ച് സംഭരണ ശേഷി വര്‍ധിപ്പിക്കും. ഇരു പഞ്ചായത്തുകളിലേയും ജലവിതരണം മെച്ചപ്പെടുത്താന്‍ 165.24 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കാഞ്ഞിരക്കാട് 28 എംഎല്‍ഡി ശേഷിയുള്ള പ്ലാന്‍റ്, റോട്ടര്‍ വെല്‍ എന്നിവ നിര്‍മിക്കും. വെങ്ങോല ഓണംവേലിക്കുന്നില്‍ പുതിയ പ്ലാന്‍റും നിര്‍മിക്കുന്നതിനൊപ്പം ചൂണ്ടമലയില്‍ പ്ലാന്‍റ് നവീകരിക്കുകയും ചെയ്യും.

2023 നവംബറില്‍ പഞ്ചായത്തിലേക്ക് പൈപ്പുകള്‍ ഇറക്കിയിരുന്നെങ്കിലും റോഡ് വെട്ടിപ്പൊളിക്കുന്നതിന് പി.ഡബ്ല്യുഡിക്ക് പണം നല്‍കേണ്ടതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും പൈപ്പുകള്‍ സ്ഥാപിക്കാനായിട്ടില്ല.

പദ്ധതി വൈകുന്നതിനാല്‍ കരാര്‍ ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനി നോട്ടീസ് നല്‍കിയിരിക്കുകയാണ്. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കൂവപ്പടി, വെങ്ങോല പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമമുണ്ട്.

കറുകുറ്റിക്കും കുടിവെള്ളം വേണം


അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 1,8, 9, 19 വാര്‍ഡുകളിലാണ് നിലവില്‍ കുടിവെള്ള ക്ഷാമമുള്ളത്. പ്രദേശത്ത് ഒട്ടേറെ കുഴല്‍ കിണറുകള്‍ ഉണ്ടെങ്കിലും മിക്കതും പ്രവര്‍ത്തനരഹിതമാണ്.

തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ ഏജന്‍സികളും സര്‍ക്കാരും പ്രാദേശിക തലത്തിലും സഹായം നല്‍കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും ഫല പ്രാപ്തിയിലായിട്ടില്ല. കുഴല്‍കിണറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയും ജലജീവന്‍ പദ്ധതി ഈ പ്രദേശങ്ങളില്‍ കാര്യക്ഷമമാക്കുകയുമാണ് ശാശ്വത പരിഹാരം. പുതിയ ഭരണസമിതി പരിഹാരത്തിനായി ഊര്‍ജിത ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനി പറഞ്ഞു.

മഴക്കാലത്തും കുടിവെള്ളം കിട്ടാക്കനി 

അങ്കമാലി നഗരസഭയിലെ വാര്‍ഡ് ഒന്ന്, 31 എന്നിവിടങ്ങളില്‍ മഴക്കാലത്തും കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ഉയര്‍ന്ന സ്ഥലത്തുള്ള പ്രദേശവാസികള്‍. ചാക്കരപ്പറമ്പ് - പുളിയനം റോഡില്‍ എടപ്പാറ കവലയ്ക്ക് സമീപമുള്ള 20ഓളം വീട്ടുകാരാണ് ദുരിതം പേറുന്നത്.

ഇവിടുത്തെ വീടുകള്‍ക്ക് മുന്നില്‍ വാട്ടര്‍ ടാങ്കുകള്‍ നിരത്തിവച്ചിട്ടുണ്ടെങ്കിലും ഫലമില്ല. വാട്ടര്‍ അഥോറിട്ടിയുടെ നേതൃത്വത്തില്‍ നേരത്തെ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് ഇവിടെ വീടുകളിലെ വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറച്ചു നല്‍കിയിരുന്നു.

ഇടയ്ക്ക് വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈന്‍ വഴി ലഭിച്ചിരുന്ന വെള്ളം ഇപ്പോള്‍ ലഭിക്കുന്നില്ല. ഒന്നാം വാര്‍ഡിലെ മറ്റു ചില പ്രദേശങ്ങളിലും 31-ാം വാര്‍ഡിലെ വെള്ളില പൊങ്ങ് ഭാഗത്തും കുടിവെള്ള ക്ഷാമം നിലവിലുണ്ട്.

വേനല്‍ക്കാലത്ത് നഗരസഭ ഫണ്ട് മുടക്കി വെള്ളം എത്തിച്ചുകൊടുത്തിരുന്നു. വര്‍ഷകാലമായതോടെ കുടിവെള്ള പ്രശ്‌നത്തിന് സത്വര പരിഹാര നടപടികള്‍ വാട്ടര്‍ അഥോറിട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷാജന്‍ വര്‍ക്കി, ഷോബി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

അങ്കമാലി നഗരസഭാ പ്രദേശങ്ങളില്‍ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈനുകള്‍ അടിക്കടി തകരാറാകുന്നതും ഇത് പരിഹരിക്കാന്‍ കാലതാമസം നേരിടുന്നതും വഴിയാത്രക്കാരെയും തദ്ദേശ വാസികളെയും വല്ലാതെ വലയ്ക്കുന്നുണ്ട്.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം വര്‍ഷങ്ങളായി തുടരുന്ന പ്രശ്നമാണെങ്കിലും, ഇത്തവണ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം, പഴകിയ വിതരണ ശൃംഖല, ചോര്‍ച്ച, ജലസ്രോതസുകളുടെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. 

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം വര്‍ഷങ്ങളായി തുടരുന്ന പ്രശ്നമാണെങ്കിലും, ഇത്തവണ പ്രതിസന്ധിയുടെ വ്യാപ്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം, പഴകിയ വിതരണ ശൃംഖല, ചോര്‍ച്ച, ജലസ്രോതസുകളുടെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. 

താത്കാലികമായി ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും  ശാശ്വത പരിഹാരത്തിനായി പുതിയ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, നിലവിലെ വിതരണ സംവിധാനങ്ങള്‍ നവീകരിക്കുക, ജലസ്രോതസുകള്‍ സംരക്ഷിക്കുക, മഴവെള്ള സംഭരണവും ഭൂഗര്‍ഭജല പുനരുജ്ജീവനവും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല നടപടികള്‍ നടപ്പാക്കുക എന്നിവ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.     

    (അവസാനിച്ചു)

District News

തായ് ലൻഡിൽ നിന്നും എത്തിച്ച 5.88 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശേരി: കേരളത്തിൽ വിതരണം ചെയ്യുന്നതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്‌ലാൻഡിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്നും വന്ന യാത്രക്കാരനിൽ നിന്നും പിടികൂടി.

വിമാനത്താവളത്തിലെ കസ്റ്റംസ് നടത്തിയ പരിശോധയിലാണ് 5.88 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോങ്കിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ തായ് എയർഏഷ്യ വിമാനത്തിൽ വന്ന തൃശൂർ കോട്ടപ്പുറം സ്വദേശി റിച്ചി ആന്‍റണിയുടെ പക്കൽ നിന്നാണ് 5.88 കിലോഗ്രാം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.

ചെക്കിൻ ബാഗേജിൽ പ്രത്യേകം പാക്കറ്റുകളിലാക്കി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പരിശോധന പൂർത്തിയാക്കി പുറത്തേക്ക് കടക്കാൻ ശ്രമിച്ച റിച്ചി ആന്‍റണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ബാഗേജ് വിശദമായി തുറന്നുപരിശോധിക്കുകയായിരുന്നു. ഇയാളെ റിമാൻഡ്ചെയ്തു.

District News

കസ്റ്റഡിയിലെടുത്ത യൂബർ ഡ്രൈവർ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി

വൈപ്പിൻ : മദ്യലഹരിയിൽ കാറോടിച്ച് മറ്റൊരു കാറിന്‍റെ പിന്നിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച യൂബർ ടാക്സി ഡ്രൈവർ മുൻ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് ജീപ്പിൽ പിന്തുടർന്ന പോലീസ് ഇയാളെ വല്ലാർപാടം കണ്ടെയ്നർ റോഡ് ഭാഗത്തുനിന്ന് പിടികൂടി.

യൂബർ ടാക്സി ഡ്രൈവറായ തൃശൂർ കോതപറമ്പ് ആല സ്വദേശി വൈപ്പിപ്പാടത്ത് ഫാരിഷ് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മുളവുകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. പിടിച്ച് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ഇയാൾ ജീപ്പിന്‍റെ ഡോറും മറ്റും ചവിട്ടി കേടുപാട് വരുത്തി 10000 രൂപയോളം നഷ്ടം വരുത്തിയതായി പോലീസ് പറഞ്ഞു.

ഇയാൾക്കെതിരെ ആലുവ എറണാകുളം, തൃശൂർ മേഖലകളിലെ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉണ്ട്. മാത്രമല്ല, കഴിഞ്ഞവർഷം ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വെളിപ്പെട്ടതോടെയാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയതെന്ന് പിന്നീട് കുറ്റസമ്മതം നടത്തിയെന്നും പോലീസ് പറഞ്ഞു.

ഇയാളുടെ വാഹനം പരിശോധിച്ചതിൽ നിന്നും സിപ്പ് ലോക്ക് കവറുകളും സിറിഞ്ചും പോലീസ് കണ്ടെടുത്തു. 15,910രൂപയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

പോലീസിനെ കല്ലെറിയല്ലേ; പണി കിട്ടും


കൊച്ചി: ഇനി പോലീസിനെ ആയുധമെടുത്തും കല്ലെറിഞ്ഞും പിന്തിരിപ്പിക്കാം എന്നു കരുതേണ്ട. അത്തരം ആക്രമണങ്ങളെ നേരിടാന്‍ കൊച്ചി സിറ്റി പോലീസ് പ്രാപ്തരാവുകയാണ്. ലാത്തിയും ഷീല്‍ഡും കണ്ണീര്‍വാതകവും കൊണ്ട് മാത്രം ആള്‍ക്കൂട്ട ആക്രമണം നേരിടാന്‍ കഴിയാത്ത സ്ഥിതിയിലാണ് പോലീസിന്‍റെ ശൈലിമാറ്റം.

അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വന്നിരുന്ന പരിശീലനങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന ബോധ്യത്തില്‍ നിന്നാണ് കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നൂതന പരിശീലനമുറകള്‍ അഭ്യസിപ്പിക്കുന്നത്.

ആധുനികരീതിയിലുള്ള ലാത്തി ഡ്രില്‍, മോബ് ഓപ്പറേഷന്‍, സെല്‍ഫ് ഡിഫന്‍സ്, പൊതുജനങ്ങളോടുള്ള ഇടപഴകല്‍, വ്യക്തിത്വ വികാസം, അക്രമികളെയും പ്രതികളെയും എങ്ങനെ നേരിടാം, ആയുധ പരിശീലനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം.

സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഏതുതരം അക്രമ പ്രവര്‍ത്തനങ്ങളെയും സംഘടിതമായി ചെറുക്കാനും തടയാനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. ആധുനിക രീതിയിലുള്ള ബോഡി പ്രൊട്ടക്ടര്‍, ഷീല്‍ഡ്, ഹെല്‍മെറ്റ്, ലാത്തി എന്നിവ ധരിച്ചാണ് വനിതകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നത്. ഇതോടൊപ്പം കൈകള്‍ മാത്രം ഉപയോഗിച്ച് അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനുള്ള പരിശീലനവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്നു. ഇതിനകം 800 ലധികം ഉദ്യോഗസ്ഥര്‍ പരിശീലനം നേടിക്കഴിഞ്ഞു.

2,500 പോലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും : കമ്മീഷണർ

50 പോലീസ് ഉദ്യോഗസ്ഥര്‍ വീതം ഉള്‍പ്പെടുന്ന ബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുന്നവരെ നേരിടുന്നതിന് കൊച്ചി സിറ്റിയിലെ 2,500 ഓളം വരുന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും പരിശീലനത്തിന്‍റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

District News

പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച

ആലുവ: രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ കവർച്ച. ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ രാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നഷ്ടപ്പെട്ടത് എന്താണെന്ന് ഉടമ വന്ന ശേഷമേ അറിയാനാകൂ.

ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് രാജി മകനൊപ്പം കഴിഞ്ഞ രണ്ടു മാസമായി ബംഗളൂരുവിലാണ്. ബന്ധുവായ സ്ത്രീ വീടിന് മുന്നിലുള്ള കൂവളമരത്തിൽ നിന്ന് ഇലപറിക്കാനെത്തിയപ്പോഴാണ് വീടിന്‍റെ വാതിലുകളും മറ്റും കുത്തിപ്പൊളിച്ചതായി കണ്ടെത്തിയത്.


ബംഗളൂരുവിൽ നിന്നും വീട്ടുടമസ്ഥ എത്തിയ ശേഷം കൂടുതൽ പരിശോധന നടത്തി കേസെടുക്കും. ആലുവ റൂറൽ എസ്പിയുടേയും മന്ത്രി അബ്ദുൾ ഗഫൂറിന്‍റെയും വീടിന് സമീപമാണ് മോഷണം നടന്ന വീട്.

District News

ജാക്കിവച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം ചെരിഞ്ഞു

കൊച്ചി: എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്താനുള്ള ജോലികള്‍ക്കിടെ കെട്ടിടം ചെരിഞ്ഞു. ഇന്നലെ വൈകീട്ട് എറണാകുളം ഭീമ ജ്വല്ലറിക്ക് പിറകുവശത്തായി നിലനിന്നിരുന്ന പഴയ കെട്ടിടമാണ് ചരിഞ്ഞത്.

ജാക്കി വച്ച് കെട്ടിടം ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയായിരുന്നു. ഇതിന് മുന്നോടിയായി കെട്ടിടത്തിന്‍റെ തറഭാഗത്തെ മണ്ണ് മാറ്റിയതിനെ തുടര്‍ന്നാണ് കെട്ടിടം ചെരിഞ്ഞത്. സമീപത്തെ കെട്ടിടത്തിലേക്ക് മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കെട്ടിടം. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിന് ശേഷമായതിനാല്‍ ആളപായമില്ല.

District News

ആലുവയിലെ ഗതാഗതക്കുരുക്ക്; അഭിപ്രായങ്ങൾ നിർദേശിക്കാം

ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇതിനായി ആലുവ നഗരസഭ, എംഎൽഎ ഓഫീസ്, ആലുവ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക ബോക്സ് സ്ഥാപിച്ചു.

ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പഠനം നടത്താൻ ചുമതലപ്പെടുത്തിയ നാറ്റ്പാക് ഉദ്യോഗസ്ഥരുടെ പരിഗണനയ്ക്ക് ഇവ കൈമാറും. അഭിപ്രായങ്ങൾ എഴുതി ഇടണം. റിപ്പോർട്ട് തയാറാക്കാൻ രണ്ട് മാസത്തെ കാലാവധിയാണ് നാറ്റ്പാക് എടുക്കുക.

ദേശീയ പാതയിൽ പുളിഞ്ചോട് ജംഗ്ഷനും ദേശം ജംഗ്ഷനും ഇടയിലുള്ള മാർത്താണ്ഡവർമ പാലം, മംഗലപ്പുഴപ്പാലം, പറവൂർ കവല എന്നീ മേഖലകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പ്രധാനമായും പഠനം നടത്തുന്നത്. ആലുവ നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്കും പരിഹാരം റിപ്പോർട്ടിൽ നിർദേശിക്കും.

District News

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

കാക്കനാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ചിറ്റൂർ ഇടയക്കുന്നം ചക്കാലയ്ക്കൽ വീട്ടിൽ റോബിൻ ആന്‍റണി(45)ആണ് തൃക്കാക്കര പോലീസിന്‍റെ പിടിയിലായത്.

കാക്കനാട് ടിവി സെന്‍ററിന് സമീപം പ്രവർത്തിക്കുന്ന അമ്പലമേട് ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മേയ് ഏഴിനാണ് പ്രതി സ്ഥാപനത്തിലെത്തി 22 ഗ്രാമിലധികം തൂക്കം വരുന്ന മാല പണയംവച്ചത്. മുൻപ് ഈ സ്ഥാപനത്തിൽ പണയമിടപാടുകൾ നടത്തി കൃത്യമായി തിരിച്ചെടുത്തിരുന്ന ആളായതിനാൽ പ്രതിയിലുള്ള വിശ്വാസത്തിന്‍റെ പുറത്ത് മാനേജർ 1,68,500 രൂപ ഇയാൾക്ക് നൽകുകയായിരുന്നു. ഇടപാട് നടന്ന ദിവസം സ്ഥാപനത്തിൽ സ്വർണ പരിശോധന നടത്തുന്ന ജീവനക്കാരൻ ഉണ്ടായിരുന്നില്ല.

കഴിഞ്ഞമാസം നാലിന് സ്ഥാപനത്തിലെ അപ്രൈസർ എത്തി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് റോബിൻ ആന്‍റണി പണയംവച്ച സ്വർണമാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സ്ഥാപന അധികൃതർ ഉടൻ തന്നെ പ്രതിയെ വിളിപ്പിച്ചു ചോദിച്ചറിഞ്ഞപ്പോൾ ഇത് സുഹൃത്തിന്‍റെ മാലയാണെന്നും 10 ദിവസത്തിനകം പണം തിരികെ നൽകി മാല കൊണ്ടുപോകാമെന്നും ഇയാൾ ഒപ്പിട്ടു നൽകിയിരുന്നു.

എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതെ വന്നതോടെ മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

District News

പലിശയില്ലാ സ്വർണപ്പണയ വാഗ്ദാനം: സ്വർണം തട്ടിയെന്ന പരാതിയിൽ ജ്വല്ലറി ഉടമ അറസ്റ്റിൽ

മുളന്തുരുത്തി: പലിശയില്ലാതെ സ്വർണപ്പണയം പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആമ്പല്ലൂരിലെ സെയിൻ ഗോൾഡ് ഉടമ അബ്ദുൾ ഷുക്കൂർ അറസ്റ്റിൽ. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ മുളന്തുരുത്തി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഗോൾഡ് സ്കീം എന്ന പദ്ധതിയുടെ പേരിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ പലിശയില്ലാതെ പുതുക്കി നൽകാമെന്ന് പരസ്യം നൽകി ആളുകളെ ആകർഷിച്ചായിരുന്നു തട്ടിപ്പ്. ഇതിൽ വിശ്വസിച്ച് നിരവധി പേർ സ്വർണാഭരണങ്ങൾ കൈമാറിയതായും പിന്നീട്സ്വർണം തിരിച്ചെടുക്കാനെത്തിയവരോട് സാവകാശം ആവശ്യപ്പെടുകയും തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്ന തരത്തിൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിക്കാർ ആരോപിക്കുന്നു.

ചിലർക്കു പണം നൽകാമെന്ന പേരിൽ ചെക്കുകളും നൽകി കബളിപ്പിച്ചതായി പറയുന്നു.മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ഇതുവരെ 30ലധികം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 മുതൽ ആമ്പല്ലൂർ, വെട്ടിക്കാട്ടുമുക്ക്, പെരുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ ഇയാളുടെ ജ്വല്ലറി പ്രവർത്തിക്കുന്നതായും സ്ത്രീകൾ ഉൾപ്പെടെ 86ലധികം പേരുടെ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ നഷ്‌ടപ്പെട്ടതായും പറയുന്നുണ്ട്.

District News

എൻഎച്ച്എഐ അധികൃതർ പരിശോധന നടത്തി

കൊച്ചി: മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലേക്ക് സർവീസ് റോഡ് നിർമിക്കുന്നതിന് മുന്നോടിയായി ദേശീപാതാ അഥോറിറ്റി (എൻഎച്ച്എഐ) അധികൃതർ സ്ഥല പരിശോധന നടത്തി. മൂലമ്പിള്ളി പാക്കേജ് പ്രകാരം മൂലമ്പിള്ളി പുഴയുടെ ഓരത്ത് 1.05 ഏക്കർ ഭൂമി നികത്തിയാണ് 13 കുടുംബങ്ങൾക്ക് അഞ്ചും ആറും സെന്‍റ് വീതം പട്ടയം നൽകിയത്.

ഇതിനകം എട്ട് കുടുംബങ്ങൾ വീടുകൾ നിർമിച്ചെങ്കിലും കണ്ടെയ്നർ റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിതമായതിനാൽ സുഗമമായ സഞ്ചാരത്തിന് തടസമുണ്ട്. ഇക്കാര്യവും സർവീസ് റോഡ് വേണമെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ ചെയർമാനായ മൂലമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയിൽ കോ-ഓർഡിനേഷൻ കമ്മിറ്റി പരാതിയും നൽകി. തുടർന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു.

പരിശോധനാ സംഘത്തിന് ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ, ആന്‍റണി ഓസ്റ്റിൻ പനക്കൽ, ജോസി പനക്കൽ അരവിന്ദൻ കരിപുറത്ത് തുടങ്ങിയവരാണ് നിവേദനം നൽകിയത്.

District News

കാപ്പ ചുമത്തി ജയിലിലടച്ചു


കൊച്ചി: നിരവധി കേസുകളിലെ പ്രതിയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുമായിരുന്ന ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം മരട് ഐക്കരതുണ്ടിയില്‍ വീട്ടില്‍ സോമരാജനെ(31)യാണ് മരട് പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊച്ചി സിറ്റിയിലെ എറണാകുളം സെന്‍ട്രല്‍ മരട്, ഹില്‍പാലസ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, കേസുകളിലെ പ്രതിയായ സോമരാജന്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

District News

ആദിശങ്കര വിദ്യാർഥികളുടെ കണ്ടുപിടുത്തത്തിന് അംഗീകാരം

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളുടെ നൂതന കണ്ടുപിടുത്തത്തിന് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം.

ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിംഗ് വകുപ്പിലെ അവസാന വർഷ വിദ്യാർഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, മിസ്‌ന അബ്ദുൾ മനാഫ്, എസ്. വിനായക്, എം. ഷംനാദ് എന്നിവർ വികസിപ്പിച്ച ഗാമിഫൈഡ് ജോയിന്‍റ് റീഹാബിലിറ്റേഷൻ സിസ്റ്റം എന്ന ഉപകരണത്തിനാണ് കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിച്ച യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ 50,000 രൂപയുടെ അവാർഡ് ലഭിച്ചത്.

നാഡീ-പേശി രോഗികളിലെ സന്ധികളുടെ ചലനശേഷി പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഗെയിം അധിഷ്ഠിത ഉപകരണമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും സ്ട്രോക്ക് ബാധിതർക്കും ഈ ഉപകരണം ഉപയോഗിക്കാം. സന്ധികളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനും, പേശികളുടെ മുറുക്കം നിയന്ത്രിക്കുന്നതിനും, മസ്തിഷ്‌ക-പേശി ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

District News

ഞാറയ്ക്കൽ ആശുപത്രിക്ക് അനുവദിച്ച 25 ലക്ഷം വക മാറ്റി ചെലവഴിച്ചെന്ന് ആരോപണം

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ പുനർ പ്രവർത്തനത്തിനായി കഴിഞ്ഞ ഭരണസമിതി വകയിരുത്തിയ 25 ലക്ഷം രൂപ വക മാറ്റി ചെലവഴിച്ചെന്ന ആരോപണവുമായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് രംഗത്ത്. മാത്രമല്ല ഇതുമൂലം മോർച്ചറി പ്രവർത്തിക്കാനാകാതെ ഇപ്പോഴും അടച്ചുപൂട്ടിയ നിലയിലാണെന്നും പ്രതിപക്ഷ നേതാവായിരുന്ന അഗസ്റ്റിൻ മണ്ടോത്ത് പറഞ്ഞു.

പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും മോർച്ചറിയുടെ ഇലക്ട്രിക് വർക്കുകൾ നടത്തുന്നതിനുമായിരുന്നു 25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്. ഇവിടെ നേരത്തെ പോസ്റ്റ്മോർട്ടങ്ങൾ നടന്നിരുന്നതാണ്. എന്നാൽ കെട്ടിടം ജീർണിച്ചതും ഉപകരണങ്ങൾ ഇല്ലാതെ വന്നതും മൂലം മോർച്ചറി അടച്ചുപൂട്ടി. ഇതോടെ വൈപ്പിൻ മേഖലയിൽ നിന്നുള്ള മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി നഗരത്തിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥ വന്നു.

ഈ സാഹചര്യത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 35 ലക്ഷം രൂപ ചെലവ് ചെയ്ത് ആദ്യമേ മോർച്ചറി കെട്ടിടം പുനർനിർമിച്ചു. തുടർന്നാണ് സാമഗ്രികൾ വാങ്ങാൻ 25 ലക്ഷം വേറെ അനുവദിച്ചത്. എന്നാൽ പുതിയ ഭരണസമിതിയുടെ അനാസ്ഥമൂലം വൈപ്പിൻ നിവാസികൾക്ക് മൃതദേഹങ്ങളുമായി ഇന്നും നഗരത്തിലെ സർക്കാർ ആശുപത്രികൾ കയറി ഇറങ്ങേണ്ട ഗതികേട് തുടരുകയാണ്.

District News

എംസിഎഫിന് വീണ്ടും തീയിട്ടു; വ്യാപകപ്രതിഷേധം

മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ എയ്ഞ്ചല്‍ വോയ്‌സ് കനാല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിക്ക് (എംസിഎഫ്) വീണ്ടും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പൊതുമുതലിന് നേരെ ആക്രമണമുണ്ടാകുന്നത്. ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിനശിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ പുക പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ മാര്‍ച്ച് 17ന് രാത്രി 8.30ഓടെ ഇതേ എംസിഎഫിന് തീയിട്ടിരുന്നു. അന്ന് തീ ആളിപ്പടരുന്നതിന് മുമ്പ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വേനല്‍ക്കാലത്ത് പരിസരത്തെ ഉണങ്ങിയ ചപ്പുചവറുകളിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആദ്യ സംഭവത്തെ തുടര്‍ന്ന് കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാറാടി പഞ്ചായത്ത് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും അതേ എംസിഎഫിന് തിങ്കളാഴ്ച രാത്രി തീയിട്ടത്. ഇതോടെ പ്രദേശവാസികളിലും പഞ്ചായത്ത് ഭരണസമിതിയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷാന്‍റി എബ്രഹാം ആവശ്യപ്പെട്ടു.

എംസിഎഫ് ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളില്‍ ലഹരി ഉപയോഗത്തിനായി സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയും ഗൗരവമായി അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പൊതുമുതലുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

എംഎ കോളജ് വിദ്യാർഥികൾ പ്രകൃതി പഠനയാത്ര നടത്തി

കോതമംഗലം: വനമഹോത്സവത്തിന്‍റെ ഭാഗമായി മാർ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, നേച്ചർ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും ക്വിസ് മത്സരവും പ്രകൃതി പഠനയാത്രയും നടത്തി. ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ തദ്ദേശീയവും അപൂർവവുമായ വൃക്ഷത്തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.

വനമഹോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വനമഹോത്സവ ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൊമ്മൻകുത്ത് വനമേഖലയിൽ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു. കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി വിദ്യാർഥികളോട് സംവദിച്ചു.

District News

തൃക്കളത്തൂരില്‍ കാര്‍ തലകീഴായി മറിഞ്ഞു

മൂവാറ്റുപുഴ : എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ദിശാസൂചിക ബോര്‍ഡില്‍ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു. കോട്ടയം സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തൃക്കളത്തൂരില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ദിശസൂചിക ബോര്‍ഡില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ മീനടം സ്വദേശി അനീഷ്, അനീഷിന്‍റെ ഭാര്യ, മാതാവ്, സഹോദരന്‍, നാല് കുട്ടികള്‍ എന്നിവര്‍ പരിക്കുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മൂവാറ്റുപുഴ പോലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് പോയി. തുടര്‍ന്ന് അഗ്നിശമന രക്ഷാസേനയുടെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ റോഡരികിലേക്ക് മാറ്റി.

District News

വാട്ടർ ടാങ്ക് പൊളിച്ചു; ഭീഷണിയൊഴിഞ്ഞു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടയാമ്പാത്ത് മലയ്ക്ക് സമീപം ഏതു നിമിഷവും നിലംപൊത്താവുന്ന വിധം അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി. ജനവാസ മേഖലയായ ഇവിടെ സമീപവാസികൾക്ക് പേടിസ്വപ്നമായി കഴിഞ്ഞ എട്ടു വർഷമായി നിലനിന്ന ടാങ്കാണ് പൊളിച്ചത്.

പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനാണ് ഉയർന്ന പ്രദേശമായ വടയാമ്പാത്ത് മലയിൽ ടാങ്ക് സ്ഥാപിച്ചത്. 1983-84 കാലഘട്ടത്തിൽ കേരള വാട്ടർ അഥോറിറ്റി പട്ടിമറ്റം ഡിവിഷന്‍റെ കീഴിൽ നിർമിച്ച ഈ ടാങ്കിന് രണ്ട് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാൽ ചോർച്ചയും ബലക്ഷയവും മൂലം 2018 മുതൽ ടാങ്ക് ഉപയോഗശൂന്യമായി.

ഏതുസമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലായിരുന്നതിനാൽ നാട്ടുകാർ ഏറെ ആശങ്കയിലായിരുന്നു. സമീപത്ത് പുത്തൻകുരിശ് - കരിമുകൾ റോഡും പഞ്ചായത്ത് റോഡും സ്ഥിതി ചെയ്യുന്നതിനാൽ ടാങ്ക് തകർന്നുവീണാൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.

ഇതേത്തുടർന്ന് വാർഡ് അംഗം വിഷയം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഉന്നയിക്കുകയും ടാങ്ക് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയമെത്തിയതോടെ അടിയന്തരമായി പൊളിച്ചുനീക്കാൻ പ്രസിഡന്‍റ് റെജി തോമസ് നിർദേശം നൽകി. തുടർന്നാണ് കേരള വാട്ടർ അഥോറിറ്റി നടപടി സ്വീകരിച്ച് ടാങ്ക് പൊളിച്ചുമാറ്റിയത്. വർഷങ്ങളായുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ വിരാമമായി. സമീപ മേഖലകൾക്ക് മുഴുവൻ സുരക്ഷയും ഒരുക്കിയ ശേഷമാണ് ടാങ്ക് പൊളിച്ചത്.

പൊതുസുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്ത് ഭരണസമിതി നടത്തിയ നീക്കമാണ് വിജയത്തിലെത്തിയതെന്ന് പ്രസിഡന്‍റ് അറിയിച്ചു.

District News

ലയൺസ് ക്ലബ് സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് പി. തങ്കൻ അധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി നിർവഹിച്ചു. സ്കൂൾ ബാഗ് വിതരണത്തിന്‍റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ് നടത്തി. ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.

റീജൺ ചെയർമാൻ ലൈജു ഫിലിപ്പ്, സോൺ ചെയർമാൻ സെബാസ്റ്റ്യൻ സേവ്യർ, ഡോ.കുക്കു മത്തായി, സിജോ ജേക്കബ്, എ.കെ. മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പ്രതിഭകളെയും ആദരിച്ചു . പുതിയ ഭാരവാഹികളായി ടി.ആർ. ഗിരിഷ്കുമാർ (പ്രസിഡന്‍റ്), കെ.സി. സാജു (വൈസ് പ്രസിഡന്‍റ് ), കെ.ജി. സജീവ് (സെക്രട്ടറി ), ഷാജു ആന്‍റണി (ട്രഷറർ ) എന്നിവർ ചുമതലയേറ്റു.

District News

ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹം അണിനിരക്കണം: മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ പൊതുസമൂഹം അണിനിരക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരിന്‍റെ തൂഫാന്‍ ലഹരി പ്രതിരോധ കാമ്പയിനിന്‍റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്‍റെ വിദ്യാലയം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വിലങ്ങു വീഴുമെന്നും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തില്‍ താഴെതട്ടുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരിയെ മന്ത്രി തൂഫാന്‍ ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായിസംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി.

കേരള കാത്തലിക് ടീച്ചേഴ്സ് പ്രസിഡന്‍റ് ടോം മാത്യു അധ്യക്ഷനായി. ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തില്‍ എന്ന വിഷയത്തില്‍ പ്രസംഗിച്ചു. കാത്തലിക് ടീച്ചേഴ്സ് ട്രഷറര്‍ റോബിന്‍ മാത്യു, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

District News

ലഹരിവിരുദ്ധ സന്ദേശവുമായി ജെഴ്സി ഡേ

തങ്കശേരി: ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നല്‍കി തങ്കശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെഴ്സി ഡേ ആചരിച്ചു.

ലഹരിവിരുദ്ധ സന്ദേശവുമായി ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ആവേശം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീമുകളുടെ ജെഴ്സി ധരിച്ചും ടീ ഷര്‍ട്ടുകളും ട്രാക്ക് പാന്റ്‌സുകളും ധരിച്ചും ജെഴ്സി ഡേ ആചരിച്ചു. ജെഴ്‌സി ഡേയുടെ ഉദ്ഘാടനം കൊല്ലം എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ വി. റോബര്‍ട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്‍റണി ജെഴ്‌സി ഡേ കിക്ക് ഓഫ് ചെയ്തു. ലോകകപ്പ് പ്രമുഖ ടീമുകളുടെ ചിത്രങ്ങളുള്ള ക്ലോത്ത് റിവീലിംഗും വിക്കിംഗ് ക്ലാപ്പും തത്സമയം നടന്നു.

ദിനാചരണത്തിന്‍റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ റാലി നടത്തി. റാലി എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്കു വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്‍റണി നേതൃത്വം നല്‍കി.

 

District News

ഭാരതീപുരം തുമ്പോട് സെന്‍റ് കുര്യാക്കോസ് ദേവാലയ ശതാബ്‌ദി പെരുന്നാളിന് കൊടിയേറി

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തുമ്പോട് സ്ഥിതിചെയ്യുന്ന സെന്‍റ് കുര്യാക്കോസ് ദൈവാലയത്തിലെ ശതാബ്ദി പെരുന്നാളിനു കൊടിയേറി. ദേവാലയത്തിന്‍റെ ശതാബ്ദി പെരുന്നാള്‍ 15ന് ആചരിക്കും. പെരുന്നാളിന് മുന്നോടിയായി കുണ്ടറ സെന്‍റ് കുര്യാക്കോസ് സെമിനാരിയില്‍നിന്നു ദീപശിഖാ പ്രയാണം നടന്നു. ദീപശിഖ പ്രയാണത്തിനു വിവിധ ദേവാലയങ്ങള്‍ സ്വീകരണം നല്‍കി. അഞ്ചിന് വിശുദ്ധ കുര്‍ബാനയും ആഘോഷമായ പെരുന്നാള്‍ കൊടിയേറ്റും നടന്നു. ഫാ. മാത്യൂസ് ടി. ലാല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.

10ന് കുളത്തൂപ്പുഴ മണ്ഡലം സുവിശേഷം സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. കോശി ജോണ്‍ നയിക്കുന്ന ധ്യാനയോഗം നടക്കും. 11ന് ഫാ.പ്രകാശ് കെ. തോമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

10.30ന് തെറ്റിക്കുഴി കുടുംബസംഗമം നടക്കും. വൈകുന്നേരം ഫാ.വര്‍ഗീസ് ടി. വര്‍ഗീസ് വചന ശുശ്രൂഷ നിര്‍വഹിക്കും. 12ന് തിരുവനന്തപുരം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജോഷ്വാ ഏബ്രഹാം മെമ്മോറിയല്‍ എന്‍ഡോവ്‌മെന്‍റ് ചാരിറ്റിയും മാതാ യൂലിത്തി ചാരിറ്റി വിതരണവും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നിര്‍വഹിക്കും. 11.30ന് നടക്കുന്ന തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം നടക്കും. ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, മറിയ ഉമ്മന്‍, ടോം കുര്യാക്കോസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍ വചനശുശ്രൂഷ നടത്തും. 13ന് ഫാ.ബഹനാന്‍ കോരുത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിന്് പ്രദക്ഷിണം നടക്കും. 14ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍ വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ.ഗീവര്‍ഗീസ് കണിയാന്ത്ര, ഫാ. ജോണ്‍ കെ. തങ്കച്ചന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകുന്നേരം 4.30ന് നടക്കുന്ന ഇടവകയുടെ ശതാബ്ദി സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മന്ത്രി പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സി. അജയപ്രസാദ് എംഎല്‍എ, പി.എസ്. സുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാന പെരുന്നാള്‍ ദിവസമായ 15ന് രാവിലെ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ, എ.ജെ. ശാമുവേല്‍ റമ്പാന്‍, ഫാ.ജെ. മാത്തുക്കുട്ടി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ജോഷ്വാ ഏബ്രഹാം മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തപ്പെടുമെന്ന് വികാരി ഫാ.ഗീവര്‍ഗീസ് പള്ളിവാതുക്കല്‍, ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, സെക്രട്ടറി റോയ് തോമസ്, പെരുന്നാള്‍ കണ്‍വീനര്‍ ഷാജി ശാമുവേല്‍ എന്നിവര്‍ അറിയിച്ചു.

 

District News

മൊബൈല്‍ പാസ്‌പോര്‍ട്ട് സേവാ വാന്‍ പുനലൂരിലെത്തി

പുനലൂര്‍ : തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ മൊബൈല്‍ പാസ്‌പോര്‍ട്ട് സേവാ വാന്‍ പുനലൂരിലെത്തി. ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. അപേക്ഷകരുടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇ മൊബൈല്‍ പാസ്‌പോര്‍ട്ടിലൂടെ ലഭിക്കും.

പുതിയ പാസ്‌പോര്‍ട്ടിനായി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കാനും ബയോമെട്രിക് സംവിധാനവും അപേക്ഷകന്റെ ഫോട്ടോ എടുക്കാനുള്ള സജ്ജീകരണങ്ങളും മൊബൈല്‍ വാനില്‍ ഒരുക്കിയിട്ടുണ്ട്.

അപേക്ഷകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്കാണ് ഇ സേവനം ലഭിക്കുന്നത്. ഒരു ദിവസം 25 പേര്‍ക്ക് സേവാ വാനിന്‍റെ പ്രയോജനം ലഭിക്കും.

വിദേശകാര്യ വകുപ്പിന്‍റെ നൂതന സംരംഭമാണിത്. തിരുവനന്തപുരം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജീവമറിയ ജോയി ആണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. എം. സതീഷ് കുമാര്‍ പാസ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നു.

ഒരു ദിവസം 25 പേര്‍ക്ക് മാത്രമായി സേവനം നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഈ സേവനം ലഭിക്കുന്നതിന് ഓഗസ്റ്റില്‍ മൊബൈല്‍ പാസ്‌പോര്‍ട്ട് സേവ വാന്‍ വീണ്ടും പുനലൂരില്‍ എത്തിക്കുമെന്ന് ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, എസ്.അന്‍വര്‍, ഗീതാ കുമാരി, അനിത, കൗണ്‍സിലര്‍മാരായ സുനില്‍ തോമസ്, ദീപ് കുമാര്‍, ആര്‍. റിയാസ്, റാണി ജേക്കബ്, ഷീബാ മോള്‍, രഞ്ജിത മോഹന്‍, നാസില ഷാജി, ഫാത്തിമ സുധീര്‍, ഷഫ്‌ന ഷാജഹാന്‍, പ്രവീണ, ജോസഫ് ദേവസ്യ, ഹരികൃഷ്ണന്‍, രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

District News

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

കുണ്ടറ : ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്‍റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പ്രതിമാസ പരിപാടിയും ഇളമ്പളൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. വിദ്യാഭ്യാസ മേഖലയിലും കലാ കായിക മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

മന്ത്രി പി.സി. വിഷ്ണുനാഥ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്‍റ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബാബുക്കുട്ടന്‍പിള്ള, കെ. സുഗതന്‍, സരോവാരം ശ്രീകുമാര്‍. ശ്രീകുമാര്‍ പെരുമ്പുഴ, സെക്രട്ടറി പ്രഫ. മാത്യു വര്‍ഗീസ്, ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

District News

എസ്പിസി പാസിംഗ് ഔട്ട് പരേഡ്

അഞ്ചല്‍ : ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്‌കൂളിലെ എസ്പിസി എട്ടാമത് ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.


പരിശീലനം പൂര്‍ത്തീകരിച്ച 43 വിദ്യാര്‍ഥികളാണ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഏരൂര്‍ എസ്എച്ച്ഒ വി.എസ്. അജീഷ് മുഖ്യാതിഥിയായി എത്തി സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ആനന്ദ്, വൈസ് പ്രസിഡന്‍റ് ലില്ലിക്കുട്ടി നെത്‌സന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ മാഹീന്‍ കാട്ടുംപുറം, സോഫിയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. സാബു, സ്‌കൂള്‍ എച്ച്എം ലാലി, പിടിഎ പ്രസിഡന്‍റ് സിനു ജോണ്‍, സ്‌കൂള്‍ മാനേജര്‍ ഫാ, ജോജി തോമസ്, എസ്‌ഐമാരായ പി.എം. പ്രീയ, എം. ഷാജഹാന്‍, എസ്പിസി ഗാര്‍ഡിയന്‍ പ്രസിഡന്‍റ് ജി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച കേഡറ്റുകള്‍ പരിശീലകര്‍ ഉള്‍പ്പടെയുള്ളവരെ അനുമോദിച്ചു.

District News

യുവാവ് കുത്തേറ്റ് മരിച്ച കേസ്: നാലുപ്രതികൾ റിമാന്‍ഡില്‍

നെയ്യാറ്റിന്‍കര : വാക്കേറ്റത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെയും തെളിവെടുപ്പിനുശേഷം പോലീസ് കോടതിയില്‍ ഹാജരാക്കി. മൂന്നുപേരെ നെയ്യാറ്റിന്‍കര കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ കോടതിയിലുമാണ് ഹാജരാക്കിയത്.

കോട്ടുകാല്‍ കണ്ണറവിള വാറുവിളാകം വടക്കരികുവീട്ടില്‍ അജികുമാറിന്‍റെയും പ്രിയയുടെയും മകന്‍ മനു (22) വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ബിജു, മക്കളായ മിഥുന്‍, ബിജിന്‍, ബിജിന്‍റെ പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണറവിളയ്ക്കു സമീപം ആലുനിന്നകുഴി ജംഗ്ഷനില്‍ വീടിന്‍റെ മുന്നില്‍ ബൈക്ക് റേസ് ചെയ്തു ശബ്ദം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബിജു തെങ്ങുകയറ്റ തൊഴിലാളിയാണ്. മാതാപിതാക്കളും സഹോദരിയുമുള്ള കുടുംബത്തിന്‍റെ പ്രധാന ആശ്രയമായിരുന്നു മനു. പോളിടെക്നിക് വിദ്യാഭ്യാസത്തിനുശേഷം കാറ്ററിംഗിനും ഇന്‍റര്‍ലോക്ക് പ്രവൃത്തികള്‍ക്കുപോയാണു മനു കുടുംബം പോറ്റിയിരുന്നത്. പെയിന്‍റിംഗ് തൊഴിലാളിയായ അച്ഛന്‍ അജികുമാർ മൂന്നു വർഷങ്ങൾക്ക് മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ കാലിനു ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തില്‍ പൊട്ടല്‍ സംഭവിച്ച കാലിന് വളവുണ്ട്. കാലിന്‍റെ വേദനയും സഹിച്ച് ആവുംവിധം ചെറിയ പണികള്‍ക്കെല്ലാം അജികുമാറും പോകുമായിരുന്നു. അമ്മ പ്രിയ സമീപത്തെ സ്വകാര്യ ഗാർഡനിലെ സഹായിയാണ്. ഏക സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്താന്‍ വേണ്ട ശ്രമത്തിലായിരുന്നു മനു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

 

District News

മതിൽ നിർമാണത്തിലെ തർക്കം: യുവാവിനെ അക്രമിച്ച വെള്ളനാട് ശശിക്കെതിരേ കേസെടുത്തു

നെടുമങ്ങാട്: പുതിയ വീടിന്‍റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.

വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്‍റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്‍റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്‍റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്‍റിന്‍റെ മർദനത്തെ തുടർന്ന് പ്രശാന്തിന്‍റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.

പരിക്കിന്‍റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്‍റെ മൊഴി രേഖപ്പെടുത്തി.

പ്രസിഡനന്‍റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .

District News

റേസ് നടത്താനുപയോഗിച്ച ബൈക്ക് കത്തിച്ച നിലയിൽ

പൂവാർ: അച്ഛനും മക്കളും ചേർന്നു യുവാവിനെ കുത്തികൊന്ന സംഭവത്തിൽ പ്രശ്‌നത്തിനു കാരണമായ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതികളുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ബൈക്ക് കത്തിയ നിലയിൽ കണ്ടത്.

പൾസർ ബൈക്ക് പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. നമ്പർ പ്ലേറ്റ് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതായി പോലീസ് വ്യക്ത മാക്കി. കേസിലെ ഒന്നാംപ്രതി വിജിനും, പ്രായപൂർത്തിയാക്കാത്ത സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കാണ് കത്തി നശിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിനിടയാക്കിയ സംഭവത്തിനു തുടക്കമായത് ഈ ബൈക്കിന്‍റെ ശബ്ദമായിരുന്നു. ബൈക്ക്, പ്രായപൂർത്തിയാകാത്ത പ്രതിയുടെ സുഹൃത്തിന്‍റേതാണെന്നാ ണു പോലീസ് പറയുന്നത്. സംഭവത്തിൽ കാഞ്ഞിരകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടുകാൽ കണ്ണറവിള വാറുവിളാകം വടക്കരിക്കത്ത് വീട്ടിൽ എ.പി. മനു (22)വാണു കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റു മരിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. റിമാൻഡിലുള്ള പ്രതികളെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും.

കണ്ണറവിള കണ്ണറകോണം അമ്പാടി ഹൗസിൽ ബിജു (43), മക്കളായ മിഥുൻ (21), വിജിൻ (18), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തിരുന്നു. കഴി ഞ്ഞ ഞായറാഴ്ച വൈകു ന്നേരം ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോഴുള്ള ശബ്ദത്തെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് ഒരുനാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത്. ആളൊഴിഞ്ഞ പ്രദേശങ്ങൾ ധാരാളമുള്ള മേഖലയാണ് കണ്ണറവിള.അവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

District News

നിരോധിത പുകയില ഉത്പന്നങ്ങൾ സഹിതം മൂന്നുപേർ അറസ്റ്റിൽ

ഉള്ളൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് ലോഡ്ജുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ.

പുലയനാർ കോട്ട ഐറ്റിക്കോണം പുത്തൻവീട്ടിൽ കൃഷ്ണൻ (36), മുറിഞ്ഞപാലം ഡെൻസ് ഷേക്ക് എന്ന ജ്യൂസ് കടയിലെ ജീവനക്കാരായ വള്ളക്കടവ് പുത്തൻ റോഡ് സ്വദേ ശി ഇജാസ് (34 ), മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലൈനിൽ എം.പി.ആർ.എ 15 എയിൽ ജോർജി (20) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

മെഡിക്കൽ കോളജ് സി ഐ ടോൾസൺ, എസ്ഐ മാരായ തോമസ്, ഗോപകുമാർ, എഎസ്ഐ ചിത്രൻ, എസ്‌സിപിഒമാരായ ശ്രീജിത്ത്, വിനോദ്, സി പിഒമാരായ അർജുൻ, ഇൻഷാദ്, നാജി എന്നിവരാണ് പരിശോധന നടത്തിയത്.

District News

പാലത്തിലേക്ക് അപ്രോച്ച് റോഡില്ല : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

തിരുവനന്തപുരം: 13 കോടി രൂപ മുടക്കി നിർമിച്ച പാപ്പനംകോട്-സത്യൻ നഗർ പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്‍റെയും മറ്റും നിർമാണം പൂർത്തിയായിട്ടില്ലെന്ന പരാതി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ തലത്തിൽ അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറിക്കും വാർഡ് മെന്പർക്കും അസിസ്റ്റന്‍റ് എൻ ജിനീയർക്കും മുൻകൂർ നോട്ടീസ് നൽകിയ ശേഷം പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. അപ്രോച്ച് റോഡ്, കലുങ്ക്, ഓട എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ പരിശോധിക്കണം. ബാക്കിയുള്ള നിർമാണ ജോലികൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്നും കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

District News

രണ്ടാം മെഡിക്കൽ കോളജിന് അനുമതി വേഗത്തിലാക്കുമെന്നു കേന്ദ്രം ഉറപ്പുനൽകിയെന്നു മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിലാണ് മന്ത്രി കെ. മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്‍റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി. നദ്ദ ഉറപ്പു നൽകിയതായി കെ. മുരളീധരൻ വ്യക്തമാക്കി. കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു.

ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി.

District News

മാലിന്യസംസ്കരണം: ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് എം. വിൻസന്‍റ് എംഎൽഎ

കാഞ്ഞിരംകുളം: മാലിന്യ സംസ് കരണത്തിനായി ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്നു എം. വിൻസന്‍റ് എംഎൽഎ. കാഞ്ഞിരംകുളം ജികെഎൻഎം നെഹ്റുവിയ കോളജ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഫോർ ആക്‌ഷൻ കമ്യൂണിറ്റി ഹെൽത്ത്, പെയ്മെന്‍റോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ മെൻസ്്ട്രൽ കപ്പ് വിതരണോദ്ഘാടം നിർവഹിക്കുക യായിരുന്നു എംഎൽഎ.

ആർത്തവാവധി ഉൾപ്പെടെയുള്ളവ നടപ്പാക്കാനുള്ള സർക്കാർ പ്രഖ്യാപനം സ്ത്രീ സമൂഹത്തോടുള്ള കരുതലിന്‍റെ ഭാഗമാണ്. സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സമൂഹത്തിന്‍റെ പൊതുവായ ഉത്തരവാദിത്വമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്‍റ് വി.ബി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമണ്‍, പ്രിൻസിപ്പൽ ഡോ. അഭിലാഷ് കുമാർ, എസ്.എൽ അരുണ്‍, അനന്ദു വിജയൻ, പെയ്മെന്‍റോളജി പ്രതിനിധി അനീഷ്, ലേഡീ റപ്രസന്‍റീവ് എ. അജീന എന്നിവർ പ്രസംഗിച്ചു.

District News

വെള്ളനാട്ടെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ

നെടുമങ്ങാട്: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്കു സമീപമുള്ള ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ടു കാട്ടുപോത്തുകളെത്തിയത് പ്രദേശത്ത് ആശങ്കയുണ്ടാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് ഇവയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധിച്ചത്. വിവരം ലഭിച്ചതിനെ തുടർന്നു വനപാലകരും പോലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു.

പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് ആദ്യം നെടുമങ്ങാട് തേക്കട ഭാഗത്ത് കണ്ടത്. തുടർന്ന് കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് റോഡ് മാർഗം കുളക്കോട്ടിലെത്തിയെന്നാണ് വനവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ കാട്ടുപോത്തുകളെ കണ്ടെത്തിയ ഉദ്യോഗസ്ഥർ അവയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചു.

പിന്നീട് നായകളുടെ കുരകേട്ട് കാട്ടുപോത്തുകൾ മേലാംകോട് ഭാഗത്തേക്ക് നീങ്ങിയതായും കൂവക്കുടിക്കും മേലാംകോടിനും ഇടയിലുള്ള റബർ തോട്ടത്തിനുള്ളിൽ, കുന്നിമുകളിലെ ജലസംഭരണിക്കു സമീപം വിശ്രമിക്കുന്നതായി വീണ്ടും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജുവിന്‍റെ നേതൃത്വത്തിൽ പരുത്തിപ്പള്ളി, പാലോട് റേഞ്ചുകളിലെ ദ്രുതപ്രതികരണ സേനാംഗങ്ങളും മറ്റ് വനപാലകരും അഞ്ചു സംഘങ്ങളായി മേഖലയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്.

അരുവിക്കര പോലീസിലെ പ്രത്യേക ശാഖാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ജില്ലാ വനപാലകൻ ഷാനവാസിന്‍റെ നേതൃത്വത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അസിസ്റ്റന്‍റ് വനമൃഗ ചികിത്സാ ഡോ. അരുൺ കുമാറും സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.

ജനക്കൂട്ടം രൂപപ്പെട്ടാൽ കാട്ടുപോത്തുകൾ പരിഭ്രാന്തരായി ആക്രമണസ്വഭാവം കാണിക്കാനോ നിയന്ത്രണംവിട്ട് ഓടാനോ സാധ്യതയുള്ളതിനാൽ കൗതുകത്തിനായി ആരും പ്രദേശത്തേക്ക് എത്തരുതെന്നു വനവകുപ്പ് മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കിയ ശേഷം കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ആര്യനാട്, ഇഞ്ചാപുരി, കുറ്റിച്ചൽ, കോട്ടൂർ, നെയ്യാർ ഡാം, മരക്കുന്നം തുടങ്ങിയ മേഖലകളിൽ അടുത്തകാലത്തായി കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിട്ടുണ്ട്. രണ്ട് മാസം മുമ്പ് കാട്ടുപോത്തിനെ തുരത്തുന്നതിനിടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഈ മേഖലയിലുണ്ടായിരുന്നു.

District News

ആറ്റിങ്ങൽ നഗരസഭ: ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധവുമായി നഗരസഭ

ആറ്റിങ്ങൽ: വൻതോതിൽ വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആറ്റിങ്ങൽ നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് ഐക്യകണ്ഠേന ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുകയാണ് പുതിയ ബജറ്റ് വന്നതിലൂടെ കുറവ് ചെയ്തത്.

5,17,12,000 രൂപ 1,55,16,000 രൂപയായും പട്ടികജാതി വിഭാഗത്തിനുള്ള വിഹിതം 2,07,74,000 രൂപ 1,76,57,000 രൂപയായുമാണ് കുറച്ചത്. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാലും പട്ടികജാതി വിഭാഗത്തിനുള്ള തുക ഇതുവരെയും ഒരു സർക്കാരും കുറച്ചിട്ടില്ല. മെയിന്‍റനൻസ് ഗ്രാന്‍റ് വിഭാഗത്തിൽ കഴിഞ്ഞ ബജറ്റിൽ റോഡിന് 25,84,000 രൂപയും റോഡിതര വിഭാഗത്തിൽ 2,51,84, 000 രൂപയും ഉണ്ടായിരുന്നത് പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

അനിവാര്യ പദ്ധതികൾക്കുള്ള ഫണ്ട് സാധാരണ വിഹിതത്തിൽനിന്നും മാറ്റിവച്ചാൽ നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ റോഡ് ഉൾപ്പെടെ ഒരു വികസനപദ്ധതികളും നടപ്പിലാക്കാൻ കഴിയില്ല.

പൊതു ആവശ്യത്തിനായി മാസംതോറും നൽകുന്ന ഫണ്ടും രണ്ടു മാസത്തെ കുടിശികയുമുണ്ട്. ബജറ്റിലെ സ്ഥിതി വിവരത്തെക്കുറിച്ച് ചെയർപേഴ്സൺ എം.പ്രദീപാണ് കൗൺസിൽ യോഗത്തെ അറിയിച്ചത്. തുടർന്ന് അംഗങ്ങൾ ഒന്നടങ്കം നഗരസഭയുടെ വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ ഐക്യകണ്ഠേന അംഗീകരിച്ച് ആവശ്യം സർക്കാരിനു മുന്നിൽ ഉന്നയിക്കാൻ തീരുമാനിക്കുകയായിരുന്നു.

District News

കഴക്കൂട്ടം-പേട്ട ഫൊറോന ജേതാക്കളായി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ നൂറോളം വൈദികർ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്‍റിൽ കഴക്കൂട്ടം - പേട്ട ഫൊറോന ജേതാക്കളായി. അതിരൂപതയിലെ 10 ഫൊറോനകളെ പ്രതിനിധീകരിച്ച് വൈദികർ ടീമുകളായി മത്സരിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഫുട്ബോൾ അക്കാദമിയായ ലിഫയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

District News

അരുമാനൂർ എംവിഎച്ച്എസ് സ്കൂളിൽ പ്രവേശനോത്സവം

നെയ്യാറ്റിന്‍കര: അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സുരേഷ് കുമാര്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തംഗം ലിജു, സ്‌കൂൾ മാനേജർ ഡോ. ജയകുമാർ, സർക്കിൾ ഇൻസ്പെക്ടർ സുജിത്, കോവളം എഫ്സി ചെയർമാൻ തയ്യിൽ മാത്യൂ, പിടിഎ വൈസ് പ്രസിഡന്‍റ് സി.എസ് സുനിൽ, പ്രിൻസിപ്പൽ എൻ.വി. സുരേഷ്, ഹെഡ്മിസ്ട്രസ് ജീജാ ജി. റോസ്, ഐ.ടി. ദീപ്‌തി, ടി.ആര്‍. ടീന, വിദ്യാർഥി പ്രതിനിധികളായ ദിയാദാസ്, ആതിര, അന്ന എന്നിവർ പങ്കെടുത്തു.

Latest News

Corehub Up