ന്യൂയോർക്ക്: ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിക്ക് വൻ തോൽവി. മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഫുട്ബോളിൽ ഇന്‍റർ മിയാമിയെ 1-4ന് ഓർലാന്‍റോ സിറ്റി പരാജയപ്പെടുത്തി.

മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ ലൂയിസ് മറിയൽ ഒർലാന്‍റോ സിറ്റിക്കായി ഗോളടിച്ച് ലീഡ് നേടി. മൂന്നു മിനിറ്റിനുള്ളിൽ യാനിക് ബ്രൈറ്റ് കരിയറിലെ ആദ്യ ഗോൾ നേടി മയാമിയെ സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ ലൂയിസ് മറിയൽ വീണ്ടും സ്കോർ ചെയ്ത് സിറ്റിയെ മുന്നിലെത്തിച്ചു.

പിന്നീട് മയാമി പൂർണമായും മത്സരം കൈവിട്ടു. 58-ാം മിനിറ്റിൽ മാർട്ടിൻ ഒഡേജ സിറ്റിക്കായി മൂന്നാം ഗോൾ നേടി സുരക്ഷിത ലീഡ് ഉറപ്പിച്ചു. 88-ാം മിനിറ്റിൽ മാർക്കോ പസാലിച്ച് സിറ്റിയുടെ നാലാം ഗോൾ നേടി വൻ ജയമൊരുക്കി. സീസണിലെ പസാലിച്ചിന്‍റെ പത്താമത്തെ ഗോളായിരുന്നു ഇത്.


ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ ഒർലാന്‍റോ സിറ്റി നാലാം സ്ഥാനത്തേക്ക് കുതിച്ചു. മയാമി ആറാം സ്ഥാനത്താണ് നിലവിൽ. എന്നാൽ, അഞ്ചു മത്സരങ്ങൾ ബാക്കിനിൽപ്പുണ്ട്.
സൂപ്പർ താരം മെസിയില്ലാതെയിറങ്ങിയത് മയാമിക്ക് വലിയ തിരിച്ചടിയായി.

ലീഗ്സ് കപ്പിൽ നെകാസയ്ക്കതിരേയുള്ള മത്സരത്തിൽ വലതു കാലിന് പരിക്കേറ്റതിനെത്തുടർന്നാണ് മെസിക്ക് മത്സരം നഷ്ടമായത്. 18 ഗോളുകളാണ് മെസി മയാമിക്കുവേണ്ടി സീസണിൽ ഇതുവരെ അടിച്ചുകൂട്ടിയത്.