പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും കടന്നു
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും കടന്നു
Thursday, December 12, 2019 1:41 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. 105 വോട്ടുകൾക്കെതിരേ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. എൻഡിഎ കക്ഷിയായിരുന്ന ശിവസേന ലോക്സഭയിൽ പിന്തുണയ്ക്കുകയും രാജ്യസഭയിൽ എതിർക്കുകയും ചെയ്തിരുന്നെങ്കിലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാർ ഉറപ്പാക്കിയിരുന്നു. ഇന്നലെ രാത്രി ഒന്പതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ മുസ്‌ലിംകൾ ഒഴികെയുള്ള ആറ് മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു.

ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാവശ്യപ്പെട്ട് എംപിമാരായ എളമരം കരീം, കെ.കെ. രാഗേഷ്, ബിനോയ് വിശ്വം, കെ. സോമപ്രസാദ്, അബ്ദുൾ വഹാബ് എന്നിവർ അടക്കമുള്ളവർ നൽകിയ ഭേദഗതികൾ വോട്ടിനിട്ടു തള്ളി. 99 നെതിരേ 124 വോട്ടുകൾക്കാണ് ഭേദഗതി നിർദേശം തള്ളിയത്.

ആസാമിലും ത്രിപുരയിലും നടക്കുന്ന വൻ പ്രക്ഷോഭം രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും മറ്റ് പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാട്ടിയെങ്കിലും നടപടികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറായില്ല.


അതേസമയം, ലോക്സഭയിൽ പിന്തുണയ്ക്കുകയും രാജ്യസഭയിൽ എതിർക്കുകയും ചെയ്യുന്ന ശിവസേന നിലപാടിനെതിരേ അമിത് ഷാ ചോദ്യമുന്നയിച്ചു. പെട്ടെന്ന് അർധരാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ തനിക്കും മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും ആഗ്രഹമുണ്ട്. അധികാരത്തിന്‍റെ ആർത്തി കൊണ്ടാണ് ഈ നിലപാട് മാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് തെറ്റാണ്. ചരിത്രപരമായ ആ തെറ്റ് തിരുത്താനാണ് ഈ ബിൽ. രാജ്യത്തെ ഒരു പൗരനും ഈ ബില്ലിലൂടെ ദോഷമുണ്ടാകില്ല. ശ്രീലങ്കൻ തമിഴർക്കും മുസ്‌ലിംകൾക്കും പൗരത്വം നൽകുന്നതു തുടരും. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് ആളുകളാണ് പൗരത്വമില്ലാതെ രാജ്യത്ത് കഴിയുന്നത്. അവരെ വിചാരണ ചെയ്യാനല്ല സർക്കാരിന്‍റെ ശ്രമം. അതു നിയമപരമായ രീതിയിൽ പരിഹരിക്കാനാണെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, രോഹിൻഗ്യൻ മുസ്‌ലിംകളെ ഈ കൂട്ടത്തിൽ പെടുത്താനാകില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. അവർ ശരിയായ രീതിയിൽ അഭയാർഥികളായി ഇന്ത്യയിലെത്തിയവരല്ല. ബംഗ്ലാദേശിലൂടെ നുഴഞ്ഞുകയറിയവരാണെന്നും അദ്ദേഹം പറഞ്ഞു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.