നീതി ആയോഗ് യോഗം : എട്ട് മുഖ്യമന്ത്രിമാർ വിട്ടുനിന്നു
നീതി ആയോഗ് യോഗം : എട്ട് മുഖ്യമന്ത്രിമാർ  വിട്ടുനിന്നു
Sunday, May 28, 2023 3:00 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന നീതി ആയോഗ് യോഗത്തിൽനിന്ന് എട്ടു മുഖ്യമന്ത്രിമാർ വിട്ടുനിന്നു. പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണു വിട്ടുനിന്നത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പിണറായി വിജയൻ വ്യക്തമായ കാരണം അറിയിച്ചിട്ടില്ല.

ഡൽഹി സർക്കാരിന്‍റെ അധികാരം കവർന്നെടുക്കാൻ ഓർഡിനൻസ് ഇറക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചത്. സഹകരണ ഫെഡറലിസം എന്നത് രാജ്യത്ത് ഇന്നൊരു തമാശയായി മാറിയിരിക്കുന്നുവെന്നും കേജരിവാൾ കുറ്റപ്പെടുത്തി.

തന്‍റെ സംസ്ഥാനത്ത് കേന്ദ്ര സർക്കാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ പങ്കെടുത്തില്ല.

എൻഡിഎയിൽനിന്നും പ്രതിപക്ഷ സഖ്യത്തിൽനിന്നും സമദൂരം പാലിച്ചു നിൽക്കുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും യോഗത്തിനെത്തിയില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണു യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് നവീൻ പട്നായിക്കിന്‍റെ ഓഫീസ് അറിയിച്ചത്.


ബിജെപി ഇതര മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗത്തിൽനിന്നു വിട്ടുനിന്നത് കേന്ദ്രസർക്കാർ ആ സംസ്ഥാനങ്ങളെ കാര്യമായി പരിഗണിക്കാത്തതുകൊണ്ടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രസർക്കാരിനോട് വിധേയത്വം പുലർത്താത്തവരെ അവഗണിക്കുന്ന സമീപനമാണ് നീതി ആയോഗിനുള്ളതെന്നും റാവത്ത് കുറ്റപ്പെടുത്തി.

എന്നാൽ, നീതി ആയോഗ് യോഗം ബഹിഷ്കരിക്കുകയെന്നാൽ സംസ്ഥാനത്തിന്‍റെ വികസനം തന്നെ ബഹിഷ്കരിക്കുന്നതിനു തുല്യമാണെന്നാണ് മുഖ്യമന്ത്രിമാർ വിട്ടുനിന്നതിനോടുള്ള കേന്ദ്രസർക്കാരിന്‍റെ പ്രതികരണം.

സുപ്രധാനമായ പല കാര്യങ്ങളും ചർച്ചചെയ്ത നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽനിന്നു വിട്ടുനിൽക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്‌ടമുണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ശബ്ദമായി മാറാൻ താത്പര്യമില്ലാത്ത മുഖ്യമന്ത്രിമാരാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.

വികസിത് ഭാരത് 2047 എന്ന വിഷയത്തിൽ ഊന്നിയായിരുന്നു നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം. 2047ലേക്ക് ഇന്ത്യയുടെ വികസനക്കുതിപ്പ് ലക്ഷ്യം വച്ച് ആരോഗ്യം, നൈപുണ്യ വികസനം, വനിതാ ശക്തീകരണം, പരാതികൾ കുറയ്ക്കൽ, പോഷകാഹാരം, അടിസ്ഥാന സൗകര്യ വികസനം എന്നീ വിഷയങ്ങളാണു യോഗത്തിൽ ചർച്ച ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.