പാറശാല: പാറശാല പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ 18 ദിവസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വീടുകളില്‍ ദുരിതം തുടരുന്നു. ഇതിനെതിരേ പാറശാല പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാറശാല വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞു വയ് ക്കുകയും കാലികുടവുമായിയെത്തി ഉപരോധം തീര്‍ക്കുകയും ചെയ്തു.

കെപിസിസി സെക്രട്ടറി ഡോ. ആര്‍. വത്സലന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി മഞ്ചവിളാകം ജയന്‍, പാറശാല സുധാകരന്‍, മണ്ഡലം പ്രസിഡന്‍റുമാരായ ജെ.കെ. ജസ്റ്റിന്‍ രാജ്, കൊറ്റാമം ലിജിത്ത്, ബ്ലോക്ക് ഭാരവാഹികളായ വേലപ്പന്‍ നായര്‍, സ്റ്റീഫന്‍ ജോയ്, സുമേഷ് രാജന്‍, പാറശാല പഞ്ചായത്ത് അംഗങ്ങളായ ലെല്‍വിന്‍ ജോയ്, വിനയനാഥ് തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. വൈകുന്നേരം അഞ്ചുമണിക്കു മുമ്പുതന്നെ ജനവിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു.