വലിയതുറ: കഴിഞ്ഞ നാലു ദിവസമായി തുടര്‍ച്ചയായി ഉണ്ടായകടല്‍ ക്ഷോഭത്തിലും കാറ്റിലും വലിയതുറ വാര്‍ഡില്‍ മാത്രം അഞ്ചോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൂടാതെ 75 ഓളം വീടുകള്‍ കടല്‍ ക്ഷോഭ ഭീഷണി നേരിടുകയാണ്.

വീടുകള്‍ നഷ്ടപ്പെട്ടവർ, കടല്‍ ക്ഷോഭ ഭീഷണി നേരിടുന്നവർ തുടങ്ങിയവരെ മാറ്റിപ്പാര്‍പ്പിക്കുവാനോ വേണ്ടവിധത്തിലുള്ള സഹായം നല്‍കുവാനോ റവന്യൂ വകുപ്പോ ഫിഷറീസ് വകുപ്പോ തിരിഞ്ഞുനോക്കുന്നില്ലെന്നും കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്‍റ് ടോണി ഒളിവര്‍ ആരോപിച്ചു.

പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ് , വലിയതോപ്പ് , കണ്ണാന്തുറ , വെട്ടുകാട്, കൊച്ചുവേളി, പൊഴിക്കര പ്രദേശങ്ങളിലാണ് കൂടുതല്‍ വേലിയേറ്റം അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി മത്സ്യബന്ധനത്തിനു പോകാന്‍ കഴിയാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കൊടും പട്ടിണിയിലാണെന്നും ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5,000 രൂപ അടിയന്തരമായി അനുവദിക്കണമെന്നും ടോണി ഒളിവര്‍ ആവശ്യപ്പെട്ടു.