തിരുവനന്തപുരം : വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദി വീട്ടിൽ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണു സംഭവം നാട്ടുകാർ അറിഞ്ഞത്. വക്കം ഫാർമേഴ്സ് സഹകരണ സംഘം മണനാക്ക് ബ്രാഞ്ചിലെ മാനേജരാണ് അനിൽകുമാർ. വീട്ടിനുള്ളിൽനിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നും സഹകരണ ബാങ്കിലെ ഒരു പണയത്തിന്‍റെ പേരിലുള്ള ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്.

നാലുപേരും പരസ്പരം നോക്കി നിൽക്കുന്ന വിധത്തിൽ ഹാളിലെ ഹൂക്കുകളിൽ സാരിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ജൂസിൽ എലിവിഷം കലർത്തി കുടിച്ച ശേഷമാണു തൂങ്ങി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എലി വിഷത്തിന്‍റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. വീടിന്‍റെ മുൻവശത്തെയും പിറകിലെയും വാതിലുകൾ ചാരിയ നിലയിലായിരുന്നു.

രാവിലെയാ യിട്ടും ആരേയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ അനിൽകുമാറി ന്‍റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി നോക്കിയപ്പോഴാണു നാലുപേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽകുമാർ കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തിൽ തൊഴാൻ വന്നതു കണ്ടിരുന്നുവെന്നു നാട്ടുകാർ പോലീസിൽ മൊഴി നൽകി.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് അനിൽകുമാർ. അശ്വിൻ ബി ടെക് ബിരുദധാരിയാണ്. ആകാശ് ഡിഗ്രി വിദ്യാർഥിയാണ്. കടക്കാവൂർ പോലീസും ഫോറെൻസിക് വിദഗ്ദരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. മൃതദേഹങ്ങൾ ആ റ്റിങ്ങൽ ശ്മശാനത്തിൽ സംസ്ക രിക്കണമെന്ന് ആത്മഹത്യാ കു റിപ്പിൽ എഴുതിയിട്ടുണ്ട്.