പേരൂര്‍ക്കട: കനത്ത മഴയും തണുപ്പും എത്തിയതോടെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യംമൂലം പൊറുതിമുട്ടി ജനങ്ങള്‍. തണുപ്പ് കൂടുതല്‍ തങ്ങിനില്‍ക്കുന്ന ഭാഗങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ എണ്ണം കൂടുതലായിരിക്കുന്നത്. പുറന്തോടുകളുള്ള ഇവയെക്കൂടാതെ സാധാരണ ഒച്ചുകളും ഇക്കൂട്ടത്തിലുണ്ട്.

ഇവ കടന്നുപോകുന്ന ഭാഗങ്ങളില്‍ നാടപോലെ വെളുത്ത വരകള്‍ കാണപ്പെടുന്നുണ്ട്. കുപ്പികളിലും കലങ്ങളിലും എന്നുവേണ്ട, വെള്ളം സംഭരിച്ചുവയ്ക്കുന്ന ബക്കറ്റുകളിലും വരെ ആഫ്രിക്കന്‍ ഒച്ചുകള്‍ കടന്നുകയറിയിട്ടുണ്ട്. മതിലുകളില്‍, പ്രത്യേകിച്ചും പായല്‍ ബാധിച്ച മതിലുകളില്‍ ഇവ കൂട്ടത്തോടെ കാണപ്പെടാറുണ്ട്.

നിത്യശല്യമായി മാറുന്ന ഇവയെ എങ്ങനെ തുരത്താമെന്നാലോചിക്കുകയാണ് ഓരോ വീട്ടുകാരും. ഒച്ചുകളെ കൊല്ലുന്നതിനായി മണ്ണെണ്ണ ഉപയോഗിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും മണ്ണെണ്ണ ഒഴിക്കുന്നതും ഫലപ്രദമല്ല. വീടുകള്‍ക്കുള്ളില്‍ ഒച്ചുകള്‍ കടന്നുകയറുന്നതാണ് ജനങ്ങളെ വല്ലാതെ വലയ്ക്കുന്നത്.