തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകളുടെ അഡ്മിഷൻ ഫീസ് വർധിപ്പിച്ച സർവകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിനെതിരേ കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിൻഡിക്കറ്റ് യോഗത്തിലേക്കു തള്ളിക്കയറി പ്രതിഷേധിക്കാൻ ശ്രമം.

കനത്ത പോലീസ് സുരക്ഷ ഉണ്ടായിരുന്നിട്ടും അതു മറികടന്നു യോഗം തുടങ്ങിയതിനു പിന്നാലെ പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ കടന്നു. കെഎസ്‌യു ഭാരവാഹികളു മായി പോലീസ് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും തീരുമാനമാകാതെ വന്നതോടെ പുറത്തേക്ക് ഇറങ്ങിയ വിസിയെ പ്രവർത്തകർ തടയാൻ ശ്രമിച്ചു.

ഒടുവിൽ കനത്ത ബലപ്രയോഗത്തിലൂടെ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തു മാറ്റിയതോടെയാണ് ഒന്നര മണിക്കൂറിലേറെനിന്ന സമരം അവസാനിച്ചത്. ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ജില്ലാ ഭാരവാഹികളായ എസ്.പി. പ്രതുൽ, അൽ അസ്വാദ്, ഇമ്രാൻ ഖാൻ, എം.എസ്. അഖിൽ, അശ്വിൻ നെയ്യാറ്റിൻകര, ജെറിൻ ജയൻ, നിഹാൽ മുഹമ്മദ്‌, വിശാഖൻ വിഴിഞ്ഞം, ആഷിക് വഴിമുക്ക്, എസ്. വിഷ്ണു, സെനറ്റ് മെമ്പർ ഷിനാസ് ബാബു, എസ്.എം. സുജിത്ത്, അഭിജിത്ത് നെടുമങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി