തിരുവനന്തപുരം: ലഹരിമരുന്ന് ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവിയം വീഥിയിൽ സമൂഹ നടത്തം ഇന്ന്.

രാവിലെ ആറിനു മ്യൂസിയത്തിലെ ശ്രീനാരായണ ഗുരു പ്രതിമയ്ക്കു മുന്നിൽ നിന്നും ആരംഭിച്ച് മാനവീയം വീഥിയിൽ സമാപിക്കുന്ന പരിപാടിക്കു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകും. പ്രൗഡ് കേരള കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച സമൂഹ നടത്തത്തിന്‍റെ തുടർച്ചയായാണ് തിരുവനന്തപുരത്ത് ഈ പരിപാടി നടത്തുന്നത്.

ലഹരിമരുന്നിനെതിരയുള്ള ബോധവത്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്മെന്‍റ്. സമൂഹ നടത്തത്തിൽ രമേശ് ചെന്നിത്തലയോടൊപ്പം ബിഷപ് ഡോ.മാത്യൂസ് മാർ പോളികാർപസ്,

പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.