പേരൂർക്കട: തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിച്ചുവരുന്ന ശ്രീശാസ് ത ജ്വല്ലറിയിൽനിന്നു സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ. തൃശൂർ മുളങ്കുന്നത്തുകാവ് ഇറയാംകുടി മാമ്പ്ര സ്കൂളിനു സമീപം മംഗലത്ത് ഹൗസിൽ എം. സുധ (26) ആണ് പിടിയിലായത്.

ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്ത് താമസിച്ചു വരികയായിരുന്നു. മേയ് 20നു രാവിലെ 11.30നാണ് ജ്വല്ലറിക്കുള്ളിൽ എത്തിയ സുധ ഉടമസ്ഥന്‍റെ ശ്രദ്ധ മാറിയ സമയത്ത് എ‌ട്ടു സ്വർണമോതിരങ്ങളുമായി കടന്നത്. ഇവയ്ക്ക് മൊത്തം ഒരു പവനോളം തൂക്കം വരും. ജ്വല്ലറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിനു സഹായകമായി.

ശംഖുംമുഖം എസി അനുരൂപിന്‍റെ നിർദേശപ്രകാരം വഞ്ചിയൂർ എസ്ഐ അലക്സ്, സിപിഒമാരായ ബിനോയി, ഷിജു, സിംന എന്നിവർ ചേർന്നു മെഡിക്കൽ കോളജ് ഭാഗത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി 14 ദിവസ ത്തേക്ക് റിമാൻഡ് ചെയ്തു.