മാറാനല്ലൂർ : കഴിഞ്ഞ ദിവസം പെയ്ത മഴയിലും തുടർന്നുള്ള കാറ്റിലുംപെട്ട് കുടുംബശ്രീ സംരംഭകരുടെ കോഴിഫാം തകർന്നു. മാറനല്ലൂർ പഞ്ചായത്തിലെ വെളിയംകോട് വാർഡിലെ അജീഷ്മയുടെ കോഴിഫാമും നെയ്യാർ അരുവിക്കര ഭാഗത്തുള്ള കൃപാ കോഴിഫാമുമാണ് തകർന്നത്. ഭാഗ്യം കൊണ്ടാണ് ഇതിനകത്തുണ്ടായിരുന്ന ജീവനക്കാർ രക്ഷപ്പെട്ടത്. മേൽക്കൂര തകർന്നു ഇതിനകത്തു വീഴുകയായിരുന്നു.

രണ്ടിലും കോഴികുഞ്ഞുങ്ങളെ ഇട്ടിരുന്നതാണ്. കാറ്റിൽ ഫാമിന്‍റെ മേൽക്കൂരകൾ പറന്നുപോയി. തുടർന്നു മേൽക്കൂര നശിക്കുകയും ചെയ്തു. അജീഷ്മയുടെ കോഴി ഫാമിലാണു വൻ നാശമുണ്ടായത്. ഇവിടുത്തെ ഓഫീസിലെ മേൽക്കൂരയും പൂർണമായും തകർന്നതായി ഇതിന്‍റെ കോ- ഓർഡിനേറ്റർ ശോഭനദാസ് പറഞ്ഞു. കുടുംബശ്രീ പ്രോജക്ടായ കേരള ചിക്കന്‍റെ ഭാഗമായാണ് ഫാമുകൾ നിർമിച്ചത്. കോഴികൾ മുഴുവൻ വാങ്ങുന്നത് കുടുംബശ്രീ പ്രോജക്ടാണ്. ബാങ്കിൽനിന്നും ലോണടെുത്താണ് കോഴിഫാം തുടങ്ങിയത്.

ഏതാണ്ട് അഞ്ചുലക്ഷം രൂപയുടെ നഷ്ടം വന്നതായി ശോഭനദാസ് പറഞ്ഞു. ലോൺ അടയ്ക്കാൻ കഴിയാത്ത നിലയാണെന്നും ഉടമ പറയുന്നു. നെയ്യാർ അരുവിക്കര ഭാഗത്തെ കോഴിഫാമിന്‍റെ മേൽക്കൂര അപ്പാടെ പറന്നുപോയി. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും നശിച്ചു.