തിരുവനന്തപുരം: വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്പോൾ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായമന്ത്രി പി.രാജീവ്. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോന്നയ്ക്കലിൽ 2011ൽ ഗ്ലോബൽ ആയുർവേദ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോൾ മിനി ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. അന്നുമുതൽ വെറുതേ കിടന്ന സ്ഥലം 2023ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകും വിധത്തിൽ സ്വഭാവം മാറ്റി അനുമതി ലഭ്യമാക്കിയത്.

പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ഉടൻ തന്നെ മുഴുവൻ യൂണിറ്റുകളും സംരംഭകർക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ വി.ശശി എംഎൽഎ അധ്യക്ഷത വഹിച്ചു. പാർക്കിൽ ഭൂമി അനുവദിച്ചുകൊണ്ടുള്ള കത്ത് 18 സംരംഭകർക്കും മന്ത്രി പി. രാജീവ് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്,

ജില്ലാ പഞ്ചായത്ത് അംഗം എം. ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. ഹരിപ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. അജിത് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം വി. അജികുമാർ എന്നിവർ പങ്കെടുത്തു.

പൂർണമായും സംരംഭകർക്കായി അനുവദിച്ചുകഴിഞ്ഞ പാർക്കിൽ ഭക്ഷ്യ സംസ്കരണം, പേപ്പർ അധിഷ്ഠിത ഉത്പന്നങ്ങൾ, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് എന്നീ വിഭാഗങ്ങളിൽപെട്ട 18 യൂണിറ്റുകളാണ് പ്രവർത്തനം ആരംഭിക്കുക.