തിരുവനന്തപുരം: ചാക്കയില്‍ വന്‍ ലഹരി വേട്ട. ചാക്ക ഐടിഐയ്ക്കു സമീപമുള്ള വീട്ടില്‍ നിന്ന് 12 കിലോഗ്രാം കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ ചാക്ക ഐടിഐ ജംഗ്ഷനില്‍ പൗരസമിതി റോഡിലെ എസ്.എ. ഹൗസില്‍ അനീഫ് ഖാന്‍ (38) എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഹാളിലും ശുചി മുറിയിലും നിര്‍മിച്ചിരുന്ന രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. ഹാളിന്‍റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍ തടികൊണ്ടും, ശുചി മുറിയിലെ വാഷ്‌ബേസിനു താഴെ ഇളക്കിയെടുക്കാന്‍ കഴിയുന്ന തരത്തിലുമാണ് അറകള്‍ നിര്‍മിച്ചിരുന്നത്.

കഞ്ചാവും എംഡിഎംഎയും പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ആയിരത്തിലധികം പാക്കറ്റുകളും രാസലഹരി വസ്തുക്കള്‍ അളക്കുന്നതിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ യന്ത്രങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻഖെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ എക്‌സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെയാണ് ഇയാള്‍ ചാക്കയില്‍ പുതിയ വീടു വാങ്ങി താമസം ആരംഭിച്ചത്.

എന്നാല്‍ വീടിന്‍റെ ഉടമസ്ഥാവകാശം പൂര്‍ണമായും മാറ്റിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിക്കൊണ്ടു വന്ന 20 കിലോ കഞ്ചാവുമായി ഹനീഫ് ഖാനെ പിടികൂടിയിരുന്നു.

അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, ആര്‍. ജി. രാജേഷ്, ഡി.എസ്. മനോജ് കുമാര്‍ എന്നിവരും തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജിലാലും ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.