പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്ത് അധീനതയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാർക്കറ്റിനുള്ളിൽ കൂറ്റൻ മത്സ്യത്തെ കീറിമുറിച്ച് തിടുക്കത്തിൽ കച്ചവടം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മാസങ്ങളോളം പഴക്കം ചെന്ന കൂറ്റൻ ചൂര മത്സ്യത്തെയാണു വിൽക്കാൻ എത്തിച്ചത്.

അഴുകിയ മീൻ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നറിയിച്ച നാട്ടുകാർ കച്ചവടക്കാരെ തടഞ്ഞുവച്ചു. ഈ സംഭവം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെയും ആരോഗ്യ പ്രവർത്തകരെയും നാട്ടുകാർ തത്സമയം അറിയിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്നാണു നാട്ടുകാർ മുൻകൈയെടുത്തു പഴകിയ മീൻ തിരിച്ചയച്ചത്.

കുറച്ചുനാൾ മുമ്പ് പഴകിയ ചൂര മീൻകഴിച്ചവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. മീൻകച്ചവടക്കാരും മത്സ്യതൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട് കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു.

ചിഞ്ഞളിഞ്ഞ മീൻ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കൊണ്ടുവന്ന മത്സ്യതൊഴിലാളി സാമഗ്രികളുമായി സ്ഥലംവിട്ടതായും നാട്ടുകാർ പറയുന്നു.

പഞ്ചായത്ത് അധികൃതരോ ജീവനക്കാരോ ആരോഗ്യപ്രവർത്തകരോ വന്നു നിജസ്ഥിതിയറിഞ്ഞു നടപടിയെടുക്കാത്തതിൽ നാട്ടുകാർക്കു പരാതിയും പ്രതിഷേധവുമുണ്ട്.