ചെങ്ങന്നൂർ: മൂന്നര വർഷത്തോളം വൈകിയ നന്നാട് പുത്തൻതോട് പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെയും ഓടയുടെയും നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കുന്നു. തിരുവൻവണ്ടൂർ ഹൈസ്കൂൾ ജംഗ്ഷൻ- നന്നാട് ഈരടിച്ചിറ റോഡിന്‍റെ ഭാഗമായ ഈ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിർമാ ണത്തിലെ തടസങ്ങൾ പരിഹരിച്ച് ഉടൻതന്നെ പണികൾ പുനരാരംഭിക്കുമെന്ന് പ്രദേശം സന്ദർശിച്ച ശേഷം മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കരാറുകാരൻ, റീബിൽഡ് കേരള ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഓട, അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള നിർമാണം ഒരു മാസത്തിനകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി.

തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് നന്നാട് ഈരടിച്ചിറ വരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിൽ രണ്ട് പാലങ്ങളും ഒരു കലുങ്കുമാണ് നിർമിക്കുന്നത്. ഇതിൽ ഒരു പാലത്തിന്‍റെയും കലുങ്കിന്‍റെയും നിർമാണവും റോഡ് ടാറിംഗും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

എന്നാൽ, വരട്ടാറിന് കുറുകെയുള്ള ഏറ്റവും പ്രധാനപ്പെട്ട പുത്തൻതോട് പാലത്തിന്റെ അപ്രോച്ച് റോഡിൻ്റെയും ഓടയുടെയും നിർമാണം പൂർത്തിയാകാത്തത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിവിധ സംഘടനകളും രാഷ്‌ട്രീയ കക്ഷികളും നിരന്തര സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയായിരുന്നു.