മാന്നാർ: മാന്നാർ പരുമലക്കടവ് - കടപ്രമഠം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി നിർമാണ പ്രവർത്തനങ്ങൾക്ക് രാജ്യസഭാ എംപി അഡ്വ.ഹാരിസ് ബീരാൻ ഫണ്ട് അനുവദിച്ചു. അഞ്ചു ലക്ഷം രൂപ അനുവദിച്ചതായും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‍റെ നടപടികൾ നടന്നുവരുന്നതായും വാർഡ് മെംബർ ഷൈന നവാസ് അറിയിച്ചു.

പരുമലക്കടവ് - കടപ്രമഠം റോഡിൽ ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഉൾപ്പെടുന്ന തകർന്നുകിടന്ന ഭാഗം ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോൺക്രീറ്റ് ചെയ്ത് ഉയർത്തിയത്. കിഴക്കോട്ട് പരുമലക്കടവ് വരെയുള്ള ബാക്കി ഭാഗം പുനർ നിർമാണം നടക്കാതെ താഴ്ന്നു കിടന്നതിനാൽ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാവുന്നത് പതിവായിരുന്നു.

പരുമലക്കടവ് - കടപ്രമഠം റോഡിലെ വെളളക്കെട്ടിനെതിരേ രാഷ്‌ട്രീയപാർട്ടികളും ഓട്ടോറിക്ഷാ തൊഴിലാളികളും സമരംനടത്തുകയും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിന് തടസമായി നിൽക്കുന്ന സ്വകാര്യ വ്യക്തികളുടെ നിർമിതികൾ പൊളിച്ചുമാറ്റുന്നതിന് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിരുന്നെങ്കിലും പൂർണമായി പൊളിച്ച് മാറ്റാത്തതിനാൽ വാർഡ് മെംബറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങൾ നീക്കം ചെയ്തു.