മുഹമ്മ: കായിപ്പുറം ഗ്രാമത്തിന്‍റെ അക്ഷരവെളിച്ചമാണ് സൗഹൃദവേദി വയനശാല. കായിപ്പുറം ജംഗ്ഷന് കിഴക്ക് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമിച്ച മന്ദിരത്തിൽ പ്രവർത്തിക്കുന്ന വായനശാലയിൽ രാവിലെ മുതൽ വൈകുന്നേരം വരെ അക്ഷരസ്നേഹികളുടെ തിരക്കാണ്. പ്രധാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമെല്ലാം സൗഹൃദവേദിയിലുണ്ട്. വിദ്യാർഥികളും മുതിർന്നവരുമടക്കം നിരവധിപേർ ദിവസേന അക്ഷരമധുരം നുകരാൻ എത്തുന്ന വായനശാല ഉദ്ഘാടനം ചെയ്തത് ഗാനഗന്ധർവൻ കെ.ജെ യേശുദാസ് ആണ്.

എല്ലാ വർഷവും നടത്തുന്ന വായനശാലയുടെ വാർഷികാഘോഷം കായിപ്പുറത്തിന് ഉത്സവഛായ പകരുന്ന നാളുകളാണ്. മൂന്നുനാൾ നീളുന്ന ആഘോഷവേളകളിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ചിത്രരചനാ മൽസരം കലാപരിപാടികൾ എന്നിവയും ഉണ്ടാകും. എല്ലാ വർഷവും വാർഷികത്തിന് 1000 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാറുണ്ട്.

ബാഗ്, കുട, ബുക്ക്, ബോക്സ് എന്നിങ്ങനെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ എല്ലാം അടങ്ങുന്ന കിറ്റാണ് നൽകുന്നത്.

എല്ലാ വർഷവും കുട്ടികൾക്ക് സൈക്കിൾ വിതരണവും രോഗികളായവർക്ക് ചികിൽസാ സഹായവും ചെയ്യാറുണ്ട്. വായനശാലാ പ്രസിഡന്‍റ് ടി. കുഞ്ഞുമോന്‍റെ സഹധർമിണിയായിരുന്ന രജനിയുടെ സ്മരാണാർഥം നിർമിച്ച രജനി നീതി ലാബ് കായിപ്പുറം ഗ്രാമത്തിന് ഏറെ ആശ്വാസമാണ്.

മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ഉള്ളത്ര സൗകര്യങ്ങളോടെയാണ് നീതി ലാബ് പ്രവർത്തിക്കുന്നത്. 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച നീതി ലാബ് സൗഹൃദ വേദി വായനശാലയ്ക്ക് തിലകക്കുറിയാണ്. 25 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ഓരോ പരിശോധനയ്ക്കും നൽകുന്നുണ്ട്. കിടപ്പു രോഗികൾക്ക് പരിശോധന സൗജന്യമാണ്.