ആര്‍. മനു

മാവേലിക്കര: ഈ എഴുപത്തൊന്നുകാരി ഇന്നും പതിനെട്ടിന്‍റെ ചെറുപ്പത്തിലാണ്. രഹസ്യം തിരക്കിയപ്പോള്‍ അതു യോഗയാണത്രെ. മാവേലിക്കര കൊറ്റാര്‍കാവ് പാറയില്‍ നാട്ടകത്ത് ലതികാ രാജനാണ് നാലു പതിറ്റാണ്ടു കാലത്തെ യോഗചര്യകൊണ്ട് മറ്റു പലര്‍ക്കും അദ്ഭുതം തോന്നത്തക്ക വിധത്തില്‍ ചുറുചുറുക്കോടെ നടക്കുന്നത്. 31-ാം വയസില്‍ അഞ്ചാം ക്ലാസുകാരനായ മൂത്തമകന്‍ രാജേഷില്‍നിന്നാണ് ലതിക യോഗാഭ്യാസം പഠിച്ചുതുടങ്ങുന്നത്.

രാജേഷ് അന്ന് പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ അവിടുത്തെ പാഠ്യപദ്ധതിയില്‍ യോഗ പരിശീലനവുമുണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ലതികയുടെ ദിനചര്യയുടെ ഭാഗമാണ് യോഗ. പിന്നീട് പല മാധ്യമങ്ങള്‍ വഴിയും ലതിക യോഗയെ ക്കുറിച്ച് കൂടുതല്‍ അറിയുകയും തന്‍റെ യോഗചര്യയെ മെച്ചപ്പെടുത്തുകയും ചെയ്തു.

യോഗ കൂടാതെ ഒരു ജിംനാസ്റ്റിക് ട്രൈയിനികൂടിയാണ് ലതിക. പുന്നമൂട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ജിമ്മില്‍ ചെറുപ്പക്കാരികളെക്കാള്‍ വലിയ പ്രകടനമാണ് എഴുപതിന്‍റെ കരുത്തില്‍ ലതിക കാഴ്ചവയ്ക്കുന്നത്. ഇരുപത് പുഷ് അപ്, പത്ത് ചിന്നിംഗുകള്‍, മൂന്ന് സെറ്റായി അറുപതോളം ചെസ്റ്റ് പ്രസ്, കൂടാതെ സാമാന്യം തരക്കേടില്ലാത്ത ഭാരത്തില്‍ ലെഗ്പ്രസും ചെയ്യുമെന്ന് സഹ ജിംനാസ്റ്റിക് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു. കേവലം ആറുമാസമായിട്ടേയുള്ളു തന്‍റെ ജിംനാസ്റ്റിക് പരിശീലനത്തിനെന്ന് ലതിക പറയുന്നു.

കൂടാതെ സൂംബ ഡാന്‍സ്, തിരുവാതിര എന്നിവയുമുണ്ട് ലതികയുടെ ലിസ്റ്റില്‍. ആഴ്ചയില്‍ ഒരിക്കലാണ് സൂംബ പരിശീലനമെങ്കില്‍ ദിവസവും രാവിലത്തെ യോഗയും ജിമ്മും കഴിഞ്ഞ് വൈകിട്ട് നാലു മുതല്‍ മുള്ളികുളങ്ങര എന്‍എസ്എസ് കരയോഗം ഹാളില്‍ തിരുവാതിര പരിശീലനവുമുണ്ട്. ഇതിനിടയ്ക്കുള്ള സമയം മുള്ളിക്കുളങ്ങരയും മാവേലിക്കരയുമുള്ള വീട്ടിലെ കാര്യങ്ങളും നോക്കിനടത്തുന്നതുകൊണ്ട് വലിയ തിരക്കിലാണെപ്പോഴും ലതിക.

എഴുപത്തിയൊന്നാം വയസിലും തന്‍റെ ഇന്നോവാ ക്രിസ്റ്റ കാറുമായി എന്താവശ്യത്തിനും പുറത്തുപോകുന്നതും ലതിക തന്നെയാണ്. ഈ പ്രായത്തില്‍ ജിമ്മൊക്കെ എങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിന് യോഗ പകര്‍ന്നുതന്ന മനോധൈര്യവും കരുത്തുമുണ്ടെങ്കില്‍ എനിക്ക് എന്തുമാകുമെന്നതായിരുന്നു ഉത്തരം.

പുലര്‍ച്ചെ മൂന്നിനാരംഭിക്കുന്ന ദിനചര്യയാണ് ലതികയുടേത്. ഒരു മണിക്കൂര്‍ യോഗയും രണ്ടു മണിക്കൂര്‍ ജിം പരിശീലനവും ഒന്നര മണിക്കൂര്‍ നീളുന്ന തിരവാതിര പരിശീലനവും ചേരുന്നതാണ് ഒരു ദിവസത്തെ വ്യായാമ ദിനചര്യയെന്നും ഇതിനൊപ്പം ഭക്ഷണ ക്രമീകരണവും ചേരുന്നതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്നും ലതികവെളിപ്പെടുത്തുന്നു. എല്ലാവരും ഇത്തരത്തില്‍ യോഗയുമൊത്തുള്ള ഒരു ജീവിതക്രമം മുന്‍പോട്ടു കൊണ്ടുപോകുകയാണെങ്കില്‍ ജീവിതം സന്തോഷപ്രദവും ആരോഗ്യപൂര്‍ണവുമാക്കാമെന്നതാണ് ലതികയുടെ നിലപാട്.

മാവേലിക്കര ബുദ്ധ ജംഗ്ഷനു സമീപമുള്ള വീട്ടില്‍ മൂന്നാം നിലയിലേക്കും മറ്റും പോകാന്‍ ലിഫ്റ്റുണ്ടെങ്കിലും കോണിപ്പടികള്‍ കയറി മാത്രമേ ലതിക പോകാറുള്ളു. മൂന്നാം നിലയിലാണ് യോഗാചര്യക്കും മറ്റുമായുള്ള മുറി സ്ഥിതിചെയ്യുന്നത്. വ്യാപാരിയായ ഭര്‍ത്താവ് രാജശേഖരനും പ്രവാസികളായ മകന്‍ രാജേഷും മകള്‍ ലക്ഷ്മിയും അഭിഭാഷകനായ ഇളയമകന്‍ കൃഷ്ണനുണ്ണിയും ലതികയുടെ ജീവിതക്രമത്തിന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.