അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള പ്രശ്നം പരിഹാരിക്കാൻ കുഴൽക്കിണറിന്‍റെ പ്രവർത്തനത്തിന് തുടക്കം. പഞ്ചായത്തിലെ ഏഴു മുതൽ 11 വരെയുള്ള വാർഡുകളിലും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവ് ഉൾപ്പെടുന്ന കിഴക്കൻ ഭാഗങ്ങളിലും ഇതോടെ ഒരു പരിധിവരെ ശുദ്ധജലം ലഭ്യമാകും. എച്ച്. സലാം എംഎൽഎയുടെ ഫണ്ടിൽനിന്ന് 5,14,617 രൂപയും പഞ്ചായത്തിന്‍റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 5.25 ലക്ഷം രൂപയുമടക്കം ആകെ 10,39,617 രൂപ ചെലവിലാണ് വാട്ടർ വർക്സ് പമ്പ് ഹൗസിൽ കുഴൽക്കിണർ പ്രവർത്തന സജ്ജമാക്കിയത്.

എച്ച്. സലാം എംഎൽഎ ഇതിന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് സജിത സതീശൻ അധ്യക്ഷയായി. വൈസ് പ്രസിഡന്‍റ് എ.പി. സരിത, സ്ഥിരംസമിതി അധ്യക്ഷ അജിത ശശി, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ കെ.എൽ. ഗിരീഷ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷിനോ മെറിൻ ജോൺ, കെ. മോഹൻ കുമാർ, കെ.പി. സത്യകീർത്തി, രതീഷ് കുമാർ, പി. പ്രീത് എന്നിവർ സംസാരിച്ചു.