ആലപ്പുഴ: മഴക്കാലമായതോടെ ജില്ലയില്‍ പനി പടരുന്നു. ദിവസേന 300-350 പേര്‍ പനിക്ക് ചികിത്സ തേടിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 500-നു മുകളിലെത്തി. എലിപ്പനി സംശയത്തോടെ ചികിത്സയിലായിരുന്ന ചേര്‍ത്തല പള്ളിത്തോട് സ്വദേശി ബുധനാഴ്ച മരിച്ചു. 45 വയസ്സുള്ളയാളാണ് മരിച്ചത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.

എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, കോവിഡ്, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, മലമ്പനി എന്നിവയ്ക്കു പിന്നാലെ ചെള്ളുപനിയും സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ചൊവ്വാഴ്ചയാണ് ഒരാള്‍ക്ക് ചെള്ളുപനി ബാധിച്ചത്.

ഏറെനാളുകള്‍ക്കുശേഷമാണ് രോഗബാധ. ഓറിയന്‍ഷ്യ സൂസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്നതാണ് ചെള്ളുപനി. മണ്ണിനടിയിലെ ചെള്ളില്‍നിന്നാണ് ഇവ പടരുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയില്‍നിന്ന് രോഗം പകരാം. അവയുടെ ശരീരത്തിലെ ചെള്ളുകള്‍ മനുഷ്യരെ കടിക്കുമ്പോഴാണ് പകരുന്നത്.

ചെള്ളുകടിയേറ്റാല്‍ 10-12 ദിവസമാകുമ്പോള്‍ ലക്ഷണം കണ്ടുതുടങ്ങും. കടിയേറ്റ ഭാഗത്ത് ചുവന്ന പാടുകള്‍ രൂപപ്പെടും. പിന്നീട് കറുത്ത വ്രണമായി മാറും. നേരത്തേ കണ്ടെത്തിയാല്‍ ആന്റി ബയോട്ടിക് ഉപയോഗിച്ച് ചികിത്സിക്കാം. ഗുരുതരാവസ്ഥയിലെത്തിയാല്‍ മരിക്കാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവുമാണ് രോഗം വരാതിരിക്കാനുള്ള പോംവഴി.

വേനല്‍ക്കാലത്ത് വ്യാപകമാകുന്ന ചിക്കന്‍പോക്‌സും മഴക്കാലത്ത് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ വ്യാഴാഴ്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 398 ആയി. കോവിഡിനൊപ്പം മറ്റു പനികളും വരുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. സാധാരണ വൈറല്‍ പനി പിടിപെട്ടാല്‍ പോലും കോവിഡാണെന്ന പേടിയിലാണ് ആളുകള്‍.