മാവേലിക്കര: ഗവര്‍ണര്‍ പദവിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതു മൂലം രാജ്ഭവന്‍ ആര്‍എസ്എസിന്‍റെ ആസ്ഥാനമായി മാറുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റേണ്ട സ്ഥാനം രാഷ്ട്രീയരംഗത്തുള്ള ആര്‍എസ്എസ് തിട്ടൂരങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.

ഗവര്‍ണര്‍ പദവിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരിക്കാം. പക്ഷേ, ഭരണഘടനാതലത്തില്‍ ഉയര്‍ന്ന ഉത്തരവാദിത്വം വഹിക്കേണ്ട സാഹചര്യത്തില്‍ ആര്‍എസ്എസിന്‍റെ ഏജന്‍റാകുന്നതിന് യാതൊരു നീതീകരണവും ഇല്ല. സംസ്ഥാനത്തെ സുപ്രധാന ഭരണഘടനാ സ്ഥാനമായ ഗവര്‍ണര്‍പദവി മുതലെടുത്ത് ഒരു വ്യക്തി ജനാധിപത്യ തത്വങ്ങളെ ചോദ്യംചെയ്യുന്ന രീതിയില്‍ സംസാരിക്കുകയാണ്.

രാജേന്ദ്ര അര്‍ലേക്കര്‍ മനഃപൂര്‍വം രാജ്ഭവനെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. ഇത് അപകടകരമായ പ്രവണതകള്‍ക്ക് വഴിവയ്ക്കും.

ഇത്തരത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് രാഷ്ട്രപതിയുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടുചേരുന്നില്ല എന്നതും വലിയ ചോദ്യമാണ്. മന്ത്രിമാര്‍ രാജ്ഭവനില്‍ പോകുന്നത് നാടകങ്ങളായി മാറുകയാണ്. ഗവര്‍ണറുടെ നടപടി പൊതുജന താത്പര്യത്തിനെതിരാണെന്നും എന്നാല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഗവര്‍ണറെ തുറന്ന് എതിര്‍ക്കാനുള്ള ധൈര്യം ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരേ പ്രതികരിക്കാന്‍ പോലും ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശക്തമായ നീതിനിഷേധത്തിന്‍റെ ഭാഗമാണ്. ആര്‍എസ്എസിന്‍റെ അജണ്ടകളില്‍ വഴങ്ങാനും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷേധത്തില്‍ പങ്കാളിയാകാനും തയാറാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍. ഇതു ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന അപമാനകരമായ സാഹചര്യമാണെന്നും എംപി പറഞ്ഞു.