അമ്പലപ്പുഴ: കാക്കാഴം പഴയ പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നതിന് പിന്നാലെ ഗര്‍ത്തം രൂപപ്പെട്ടത് അപകടഭീതിയില്‍. കാലപ്പഴക്കം മൂലം മാസങ്ങള്‍ക്ക് മുമ്പായി കൈവരികള്‍ തകര്‍ന്ന് വീണിരുന്നു. മാമ്പലത്തറ, പുതുക്കുളങ്ങര പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ദേശീയപാതയിലെത്തണമെങ്കില്‍ കാപ്പിത്തോടിന് കുറുകെയുള്ള കാക്കാഴം പഴയപാലം മാത്രമാണ് ആശ്രയം.

കൂടാതെ കാക്കാഴം കാപ്പിത്തോടിന് സമീപത്തെ ഗവ. ഹയർ സെക്കൻ്ററി, ഹൈസ്കൂള്‍, എസ് എൻ വി ടി ടി ഐ എന്നീ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഈ പാലത്തിലൂടെ മാത്രമാണ് എത്താന്‍ കഴിയുന്നത്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.

പാലത്തിന്‍റെ ഒരു ഭാഗത്ത് ഇന്നലെ രാവിലെയാണ് ഗര്‍ത്തം ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് സ്കൂള്‍ ബസുകളും മറ്റ് വലിയ വാഹനങ്ങളും കയറാതിരിക്കാന്‍ തടസം വച്ചിരിക്കുകയാണ്. ജീര്‍ണാവസ്ഥയിലായ പാലം നിലംപൊത്താന്‍ സാധ്യതയുണ്ട്. ദേശീയപാത വിഭാഗത്തിന്‍റെ കീഴിലുള്ള പാലം പുനഃസ്ഥാപിക്കണമെന്ന് സ്കൂൾ പി ടി എ പല തവണ അധികൃതരോട് ആവശ്യപ്പെട്ടതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് പരിഹാരമായില്ല. പ്രദേശവാസികളും സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ പാലത്തിലൂടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.