മാന്നാര്‍: ഒ‌രു ഗ്രാമത്തിന്‍റെ കലാ-കായിക, സാമൂഹ്യ, സാംസ്‌കാരിക മുന്നേറ്റത്തിന് നാന്ദികുറിച്ച ഒരു പ്രസ്ഥാനമാണ് പരുമല ടാഗോര്‍ വായനശാല. ഇതിലൂടെ വളര്‍ന്നത് ഒരു പുത്തന്‍ വായന സംസ്‌കാരം കൂടിയാണ്. പരുമലയുടെ ഹൃദയഭാഗത്തു തലയുയര്‍ത്തി നില്‍ക്കുന്ന ഈ വായനശാല പരുമലയുടെ എല്ലാ തലങ്ങളിലുമുള്ള പുരോഗതിയുടെ പ്രഭവകേന്ദ്രം കൂടിയാണ്.

വായനശാലയെന്നു കേള്‍ക്കുമ്പോള്‍ പത്രം വായിക്കാനും പുസ്തകങ്ങളെടുത്ത് വായിക്കാനുമുള്ള കേന്ദ്രം എന്നാണ് സാധാരണയായി മനസിലാക്കുക. എന്നാല്‍, ഈ പ്രകിയകള്‍ക്കൊപ്പം നാടിന്‍റെ വികസനക്കുതിപ്പിന്‍റെ ചര്‍ച്ചകളും വിവിധ പൊതുയോഗങ്ങള്‍ക്കും വേദിയാകുന്നതും ഇവിടമാണ്. മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമായി പുലര്‍ച്ചെതന്നെ വായനശാല സജീവമാകുന്നു.

രാവിലെ എട്ടിന് മാത്രമേ വായനാഹാളും ഓഫീസും മറ്റും തുറക്കുകയുള്ളൂവെങ്കിലും പുലര്‍ച്ചേതന്നെ വായനശാലയുടെ വരാന്തയില്‍ പത്രവായനക്കാര്‍ സജീവമാകും. വായനശാലയുടെ അടുത്തുള്ള കടയില്‍നിന്നു ചായയും കുടിച്ച് ഒന്നിലധികം പത്രവും വായിച്ച് പോകുന്ന നിരവധിപേര്‍ ഇപ്പോഴുണ്ടെന്നതാണ് ഈ വായനശാലയുടെ പ്രത്യേകത.

വിവിധ വിഭാഗങ്ങളിലായി 10000 പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്. വായന മരിക്കുന്നുവെന്ന പ്രചാരണം ഈ വായനശാലയെ സംബന്ധിച്ചിടത്തോളം ശരിയല്ല.

യുവാക്കളും വിദ്യാര്‍ഥികളും അടക്കം നിരവധി പേരാണ് ഇവിടെ പുസ്തകമെടുക്കാന്‍ എത്തുന്നത്. നിരവധി റെഫറന്‍സ് ഗ്രന്ഥങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ ധാരാളം പേര്‍ ഇതിനായും ഇവിടെയെത്തുന്നു.

വായനശാലയില്‍ പുസ്തകമെടുക്കാനും പത്രം വായിക്കാനും റെഫറന്‍സ് ഗ്രന്ഥങ്ങള്‍ നോക്കാനും മറ്റുമായി എത്തുന്നവര്‍ക്ക് എല്ലാ സഹായ സഹകരണവുമായി ലൈബ്രേറിയന്‍ ടി.കെ.രാജന്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഇവിടെയുണ്ട്.

1949 ല്‍ സ്ഥാപിതമായ ഈ വായനശാല പല തവണ പുനര്‍നിര്‍മിച്ചു. ഇന്നത്തെ രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ ഇരുനിലകളിലായി പുനര്‍നിര്‍മിച്ചത് 2006ലാണ്.

വായനഹാള്‍, പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന വലിയ ഹാള്‍, ഓഫീസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍കൊള്ളുന്നതാണ് ഈ വായനശാല. ഇപ്പോഴും എല്ലാ മാസത്തിലും പുസ്തചര്‍ച്ചകളും കുട്ടികളിലും യുവാക്കളിലും വയനാശീലം വര്‍ധിപ്പിക്കാനുള്ള വിവിധ പരിപാടികളുമായി ഇന്നും സജീവമാണ് പരുമല ഗ്രാമത്തിലെ ടാഗോര്‍ വായനശാല.

പ്രഫ. എ.ലോപ്പസ് പ്രസിഡന്‍റും ഇ.ജി. ഹരികുമാര്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.