തുറവൂര്‍: ദേശീയപാതയിലെ അരൂര്‍ -തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന റോഡുകളിലും യാത്രക്കാരെ കാത്തിരിക്കുന്നത് അപകടക്കുഴികള്‍. നിലവില്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന തുറവൂര്‍ തൈക്കാട്ടുശേരി, കുമ്പളങ്ങി -തുറവൂര്‍ റോഡുകള്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്.

അരൂര്‍ -തുറവൂര്‍ ദേശീയപാതയിലെ കുഴികളില്‍നിന്നു രക്ഷതേടി സമാന്തര റോഡുകള്‍ തെരഞ്ഞെടുത്താലും കുഴികളില്‍നിന്നു കുഴികളിലേക്കു സഞ്ചരിക്കാനാണു യാത്രക്കാരുടെ വിധി. രണ്ടു റോഡുകളും പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്തു ദേശീയപാതയുടെ നിര്‍മാണച്ചുമതലയുള്ള കരാര്‍ കമ്പനി ഈ റോഡുകളിലെ കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു.

മഴക്കാലത്ത് ദേശീയപാത തകര്‍ന്നു യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായതോടെ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. എന്നാല്‍ ഇതോടെ റോഡ് അറ്റകുറ്റപ്പണിയില്‍നിന്നു പൊതുമരാമത്ത് വകുപ്പ് പിന്മാറി.

പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത് തങ്ങളല്ലെന്നാണു ദേശീയപാതയുടെ കരാര്‍ കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്. ഇതോടെ വഴിയില്ലാതെ പെരുവഴിയിലായതു യാത്രക്കാര്‍. എഴുപുന്ന പാറായിക്കവല മുതല്‍ കുമ്പളങ്ങി പാലം വരെയുള്ള ഭാഗത്താണു ഏറ്റവും കൂടുതല്‍ കുഴികള്‍. മഴ തുടങ്ങിയതോടെ വെള്ളം നിറഞ്ഞ കുഴികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. തോപ്പുംപടി, എറണാകുളം ഭാഗത്തേക്കു പോകുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും തുറവൂര്‍ - കുമ്പളങ്ങി റോഡ് വഴിയാണ് പോകുന്നത്.

തുറവൂര്‍ ജംഗ്ഷനു പടിഞ്ഞാറു ഭാഗത്തെ വളവിലും തുറവൂര്‍-ടിഡി റെയില്‍വേ ഗേറ്റിലും വന്‍ കുഴികളാണ്. തുറവൂര്‍ -കുമ്പളങ്ങി റോഡില്‍ എഴുപുന്ന ഭാഗത്തെ കുഴികള്‍ക്ക് ഒരടി വരെ ആഴമുണ്ട്. ടിഡി റെയില്‍വേ ഗേറ്റിന് അരികിലുള്ള കുഴിയില്‍ നാട്ടുകാര്‍ മെറ്റലും മണ്ണും ഉപയോഗിച്ചു അടച്ചിരുന്നെങ്കിലും വാഹനങ്ങള്‍ കയറിയിറങ്ങി എല്ലാം പഴയ സ്ഥിതിയായി.

വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ രാത്രി ആഴമറിയാതെ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവായി. നാലുകുളങ്ങര, വല്ലേത്തോട്, കരുമാഞ്ചേരി, എഴുപുന്ന, കുമ്പളങ്ങി പാലത്തിനു തെക്കുഭാഗത്തും വലിയ കുഴികള്‍ നിറഞ്ഞു. തുറവൂര്‍ ആലപ്പുഴ-എറണാകുളം ജില്ലകളെ തീരദേശവുമായി ബന്ധിപ്പിക്കുന്ന എഴുപുന്ന-കുമ്പളങ്ങി പാലത്തിന്‍റെ തെക്കുഭാഗത്തെ അപ്രോച്ച് റോഡ് പൂര്‍ണമായും തകര്‍ന്നു.