പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡില്‍ പൈങ്ങോട്ടൂര്‍ തോടിന് കുറകെയുള്ള തടയണ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി.

ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള തടയണയാണിത്. പാര്‍ശ്വഭിത്തികള്‍ പല സ്ഥലങ്ങളിലും ഇളകിയിരിക്കുന്ന കരിങ്കല്‍ക്കെട്ടിന്‍റെ മുകള്‍ ഭാഗത്ത് ഒരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. കാളിയാര്‍-കക്കടാശേരി റോഡിന് സമാന്തരമായി പൈങ്ങോട്ടൂര്‍ ചാത്തമറ്റം കവലയില്‍ നിന്നാരംഭിച്ച് പിട്ടാപ്പിള്ളിക്കവലയില്‍ അവസാനിക്കുന്ന ഒന്നര കിലോമീറ്റര്‍ നീളമുള്ള ഈ റോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്.

ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന ഈ റോഡിലെ ദുര്‍ബലമായ തടയണ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ഭാരവണ്ടികള്‍ക്ക് ഇതുവഴി ഗതാഗതം നടത്തുവാന്‍ ഭയമാണ്. തടയണ പുതുക്കിപ്പണിയാന്‍ ജനപ്രതിനിധികളാരും താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.