വെള്ളിക്കുളങ്ങര മേഖലയില്‍ കാറ്റും മഴയും നാശം വിതച്ചു
Saturday, April 13, 2024 1:14 AM IST
വെള്ളിക്കുളങ്ങര: വേനല്‍മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റ് വെള്ളിക്കുളങ്ങര മേഖലയില്‍ വ്യാപ കമായ നാശനഷ്ടങ്ങളുണ്ടാക്കി. കാര്‍ഷിക വിളകളും ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് മേഖലയില്‍ വൈദ്യുതി വിതരണം സ്തം ഭിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു കാറ്റുണ്ടായത്. മോനൊടി, ട്രാംവേപരിസരം, കമലക്കട്ടി, പത്തരക്കുണ്ട് എന്നിവിടങ്ങളിലാണു മരങ്ങള്‍വീണ് വൈ ദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞത്. വെ ള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടി ഭാഗത്ത് മരങ്ങള്‍വീണ് റോഡിലേക്ക് വൈദുതി പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

ചാലക്കുടിയില്‍ നിന്ന് വെള്ളിക്കുളങ്ങര, രണ്ടുകൈ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസ് സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ബസുകള്‍ കമലക്കട്ടിവരെ മാത്രമാണ് സര്‍വീസ് നടത്തിയത്. ചാലക്കുടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് റോഡില്‍ വീണുകിടന്ന മരങ്ങള്‍ വെട്ടിനീക്കിയത്.

വെള്ളിക്കുളങ്ങര, കുറ്റിച്ചിറ സെക്‌ഷനുകളില്‍ നിന്നുള്ള കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിവിതരണം പുനസ്ഥാപിക്കാനുള്ള ജോലി വൈകിയും തുടർന്നു.

വെള്ളിക്കുളങ്ങരയിലെ യുവേഴ്‌സ് കേബിള്‍ നെറ്റ്‌വര്‍ക്കിന്‍റെ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ജാതി, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു.