വാഷിംഗ്ടൺ: കലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക്ക് 2025ലെ ഫുൾബ്രൈറ്റ്നാഷനൽ ജ്യോഗ്രാഫിക് പുരസ്കാരം ലഭിച്ചു. ഈ വർഷം അമേരിക്കയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹരായ അഞ്ച് ഗവേഷകരിൽ ഒരാളാണ് പ്രിയ.

20,000 ഡോളർ ഫെലോഷിപ്പ് തുക ലഭിക്കുന്ന ഈ അവാർഡ്, പോർച്ചുഗലിലെ അസോറസ് ദ്വീപുകളിൽ സുസ്ഥിര ഗതാഗത പരിഹാരങ്ങൾ കണ്ടെത്താനുള്ള പ്രിയയുടെ നഗരാസൂത്രണ ഗവേഷണങ്ങൾക്ക് സഹായകമാകും.

മിഷൻ സാൻ ജോസ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയ, കലിഫോർണിയ സർവകലാശാലയിലെ ഡേവിസ് കാന്പസിൽ നിന്ന് എൻവയൺമെന്‍റൽ പോളിസി അനാലിസിസ് ആൻഡ് പ്ലാനിംഗിൽ ബിരുദം നേടി. നിലവിൽ ന്യൂയോർക്കിൽ ട്രാൻസ്പോർട്ടേഷൻ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്.

ഫെലോഷിപ്പിന്‍റെ ഭാഗമായി, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു ജിയോ സ്പേഷ്യൽ മാപ്പിംഗ് ടൂൾ വികസിപ്പിക്കാൻ അസോറസിലെ പ്രാദേശിക സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടുള്ള ദ്വീപുകളുടെ ഗതാഗത പരിവർത്തനത്തിൽ ഒരു സമൂഹത്തെയും പിന്നോട്ട് നിർത്താതിരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൃഷിയും മത്സ്യബന്ധനവും ടൂറിസവും പ്രധാന വരുമാനമാർഗമായ അസോറസ് ദ്വീപുകൾക്ക് 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ ലക്ഷ്യമുണ്ട്. എന്നാൽ, ഇപ്പോഴും ഇവിടത്തെ വലിയ മലിനീകരണ സ്രോതസ് ഗതാഗതം തന്നെയാണെന്ന് പ്രിയ തൽറേജ പറഞ്ഞു. കലിഫോർണിയയിൽ നിന്ന് ലഭിച്ച അറിവുകൾ അസോറസിലെ ആളുകളുടെ പ്രത്യേക ആവശ്യകതകൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ഈ പഠനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയ പറഞ്ഞു.


പരിസ്ഥിതി മുതൽ സാംസ്കാരിക നരവംശശാസ്ത്രം വരെയുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന അഞ്ച് പേർക്കാണ് ഈ വർഷം ഫുൾബ്രൈറ്റ്നാഷനൽ ജ്യോഗ്രഫിക് പുരസ്കാരം ലഭിച്ചത്. നേപ്പാളിലെ തദ്ദേശീയ ചുമട്ടുകാരുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്ന അമൃത് താമംഗ്, മലേഷ്യയിൽ പരാസിറ്റിക് ഫംഗസുകളെക്കുറിച്ച് പഠിക്കുന്ന കാറ്റി വ്യഹ്നാൽ, കാനഡയിലെ ആർട്ടിക് ശബ്ദങ്ങളെക്കുറിച്ച് രേഖപ്പെടുത്തുന്ന കൈറിൻ പോളോക്ക്, ടാൻസാനിയയിലെ കടലിലെ വെള്ളരിക്കാ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ടെയ്ലർ ബ്രാട്ടൻ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

ഗവേഷണം, സംരക്ഷണം, കഥപറച്ചിൽ എന്നിവയിലൂടെ ആഗോള ധാരണ വളർത്തുന്ന പദ്ധതികൾക്ക് ഫുൾബ്രൈറ്റ്നാഷണൽ ജ്യോഗ്രഫിക് പുരസ്കാരം സാമ്പത്തിക സഹായവും മറ്റ് വിഭവങ്ങളും നൽകുന്നു. പുരസ്കാരം ലഭിക്കുന്നവർക്ക് നാഷനൽ ജ്യോഗ്രഫിക് എക്സ്പ്ലോറേഴ്സിന്റെ ആഗോള നെറ്റ്വർക്കിന്റെ ഭാഗമാകാനും അതുവഴി നിരന്തര പ്രൊഫഷനൽ പരിശീലനത്തിനും മാർഗനിർദേശങ്ങൾക്കും അവസരം ലഭിക്കും.