എസ്പിജി: ന്യായങ്ങൾ നിരത്തി കേന്ദ്രം
എസ്പിജി: ന്യായങ്ങൾ നിരത്തി കേന്ദ്രം
Saturday, November 9, 2019 1:07 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും കുടുംബത്തിന്‍റെയും ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള എസ്പിജി സുരക്ഷ പിൻവലിച്ചതിനു കേന്ദ്രം നിരത്തുന്നതു നിരവധി ന്യായങ്ങൾ.

1991 മുതൽ രാഹുൽ ഗാന്ധി നടത്തിയിട്ടുള്ള 156 വിദേശ യാത്രകളിൽ 143ഉം എസ്പിജിയെ കൂടാതെയാണ് നടത്തിയിട്ടുള്ളത്. മാത്രമല്ല, യാത്രയുടെ അവസാന നിമിഷത്തിൽ മാത്രമാണ് രാഹുൽ അതേക്കുറിച്ചുള്ള വിവരം വെളിപ്പെടുത്താറുള്ളൂ എന്നും പറയുന്നു.

അതേസമയം, രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങളോട് ബിജെപി സർക്കാർ വ്യക്തി വൈരാഗ്യം വച്ചു പ്രവർത്തിക്കുകയാണെന്ന് സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ പറഞ്ഞു.

1985ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സുരക്ഷാ ഭടൻമാരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി രൂപീകരിച്ചതാണ് എസ്പിജി. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ് എസ്പിജി സംരക്ഷണം പത്തു വർഷത്തേക്ക് നീട്ടിക്കൊണ്ടു നിയമം ഭേദഗതി ചെയ്തത്.


എന്നാൽ, വാജ്പേയ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രത്യേക സാഹചര്യങ്ങളിലല്ലെങ്കിൽ എസ്പിജി സംരക്ഷണം പ്രധാനമന്ത്രിയുടെ കാലാവധി കഴിഞ്ഞ് ഒരു വർഷത്തേക്ക് മതിയെന്ന് ഭേദഗതി ചെയ്തിരുന്നു. ഗുരുതരമായ ഭീഷണി നിലനിൽക്കുന്നു എങ്കിൽ മാത്രം പത്തു വർഷത്തേക്ക് സുരക്ഷ മതിയെന്നായിരുന്നു ഭേദഗതി.

അടൽ ബിഹാരി വാജ്പേയ് കഴിഞ്ഞവർഷം മരിക്കുന്നതുവരെ എസ്പിജി സംരക്ഷണം ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രിമാരായിരുന്ന എച്ച്.ഡി. ദേവഗൗഡയുടെയും വി.പി. സിംഗിന്‍റെയും എസ്പിജി സംരക്ഷണം പിൻവലിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.