നാസിക് സീറ്റും തർക്കവിഷയമാണ്. സിറ്റിംഗ് എംപി ഹേമന്ത് ഗോഡ്സെ പ്രചാരണം ആരംഭിച്ചു. ഈ സീറ്റിൽ എൻസിപി(അജിത്) മന്ത്രി ഛഗൻ ഭുജ്ബുൽ നോട്ടമിട്ടുണ്ട്.
രത്നഗിരി-സിന്ധുദുർഗ് മണ്ഡലത്തിൽ സിറ്റിംഗ് എംപി വിനായക് റൗത് ശിവസേന(താക്കറെ) സ്ഥാനാർഥിയാണ്. കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കായി ഈ സീറ്റ് ബിജെപി ആവശ്യപ്പെടുന്നു. ഷിൻഡെപക്ഷ മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തും രത്നഗിരി-സിന്ധുദുർഗ് മണ്ഡലം ആഗ്രഹിക്കുന്നു. സൗത്ത് മുംബൈ സീറ്റിനായി ബിജെപിയും ശിവസേന(ഷിൻഡെയും) തർക്കത്തിലാണ്. നിയമസഭാ സ്പീക്കറും ബിജെപിയിലെ നേതാവുമായ രാഹുൽ നർവേക്കർ ഒരു മാസം മുന്പേ ഇവിടെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
ശിവസേന(ഷിൻഡെ) രാജ്യസഭാ എംപി മിലിന്ദ് ദേവ്ര, ശിവസേന ഡെപ്യൂട്ടി നേതാവ് യശ്വന്ത് ജാദവ് എന്നിവർക്കും മുംബൈ സൗത്തിൽ താത്പര്യമുണ്ട്. മിലിന്ദ് മുന്പു രണ്ടു തവണ മുംബൈ സൗത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഔറാംഗാബാദ്, പാൽഘർ സീറ്റുകൾക്കായി ശിവസേനയും ബിജെപിയും തമ്മിൽ തർക്കമുണ്ട്.
സത്താറി സീറ്റിനായി ബിജെപിയും എൻസിപി(അജിത്)യുടെ അവകാശമുന്നയിക്കുന്നു. ബിജെപിയുടെ രാജ്യസഭാംഗം ഉദയൻരാജെ ഭോസാലെ സത്താറയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.