കർക്കടക കോള് : വൈപ്പിനിലും കണ്ണമാലിയിലും കടലേറ്റം
Thursday, July 24, 2025 4:15 AM IST
ഫോർട്ടുകൊച്ചി/വൈപ്പിൻ: കർക്കടകത്തിലെ കറുത്തവാവിനോടനുബന്ധിച്ച് കാറും കോളും മുറുകിയതോടെ വൈപ്പിൻ, കണ്ണമാലി തീരങ്ങളിൽ കടലേറ്റം രൂക്ഷമായി. ഇന്നലെയുണ്ടായ ശക്തമായ കടലേറ്റത്തിൽ കണ്ണമാലി മേഖലയിൽ പുത്തൻതോട്, ചെറിയകടവ്, കണ്ണമാലി, കാട്ടിപറമ്പ്, മാനാശേരി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. റോഡ് കവിഞ്ഞ് വെള്ളമൊഴുകിയതോടെ തീരദേശവാസികൾ ആശങ്കയിലായി.

ചെറിയകടവിലെ ഭാരത് ഗ്യാസ് ഗോഡൗണിന്‍റെ ചുറ്റുമതിൽ പൂർണമായും നിലംപൊത്തി. കഴിഞ്ഞ നാളുകളിൽ ഉണ്ടായ കടലേറ്റത്തിൽ ചുറ്റുമതിൽ ഭാഗികമായി തകർന്നിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കടൽ വെള്ളം തീരത്തേക്ക് ഇരച്ചുകയറാൻ തുടങ്ങിയത്. ഗ്യാപ്പുകളിലൂടേയും വീടുകളുടെ മുറ്റത്തുകൂടിയും ഒഴുകിയെത്തിയ വെള്ളം പ്രധാന റോഡിലേക്കും കയറിയതോടെ ഗതാഗതം ദുസ്സഹമായി. കർക്കടക വാവായ ഇന്ന് കടലേറ്റം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ നാളുകളിലെ കടൽക്ഷോഭത്തിൽ തീരസംരക്ഷണത്തിന് ദുരന്ത നിവാരണ സമിതി ജിയോ ബാഗുകൾ അനുവദിച്ചെങ്കിലും അവ നിരത്താത്തതു മൂലമാണ് ഇന്നലെയുണ്ടായ കടലേറ്റത്തിൽ മേഖല വെള്ളക്കെട്ടിലായതെന്ന് ചെല്ലാനം തീരസംരക്ഷണ സമിതി ചെയർമാൻ വി.ടി. സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, കമ്പനിപ്പടി മുതൽ സൗദി സ്കൂൾ വരെയുള്ള പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്.

വൈപ്പിൻ മേഖലയിലെ നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പ്രദേശങ്ങളിൽ വ്യാപകമായി കടൽ കയറിയിട്ടുണ്ട്. ഉച്ചയോടെ തുടങ്ങിയ കടലേറ്റം നൂറിൽപരം വീടുകളിൽ വെള്ളം കയറി.

എടവനക്കാട് പഴങ്ങാട് കടപ്പുറത്താണ് സ്ഥിതി രൂക്ഷം. ഇവിടെ കടൽഭിത്തി നിർമാണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായി ഭരണാനുമതി കിട്ടാത്തതിനാൽ നടപടികൾ ഒന്നുമായില്ല .

ഇതിനിടെ താത്കാലിക സംവിധാനമായ ജിയോ ബാഗ് സ്ഥാപിക്കുമെന്ന് പഞ്ചായത്തിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഉറപ്പു കൊടുത്തെങ്കിലും ഇതുവരെ അതിനും നടപടിയായില്ലെന്ന് നാട്ടുകാർ പറയുന്നു. ചെറായി കാറ്റാടി ബീച്ച് ഭാഗത്ത് കടൽ ഭിത്തിക്കു മുകളിലൂടെ അടിച്ചുകയറുന്ന വെള്ളം തീരദേശ റോഡും കവിഞ്ഞ് തൊട്ടടുത്തുള്ള വീടുകളിലേക്കും ഹോം സ്റ്റേകളിലേക്കും ഒഴുകുകയാണ്.