‘കുന്നുകര കോളനിയിലെ മണ്ണിടിച്ചിൽ പരിഹരിക്കണം’
Thursday, July 24, 2025 4:49 AM IST
നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ 10-ാം വാർഡിൽ കുന്നുകര കോളനിയിൽ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയാന്‍ സർക്കാർ ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. നൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി തുടർച്ചയായി മഴക്കാലത്ത് ഇവിടെ മണ്ണിടിയുന്നുണ്ട്.

വകുപ്പ് ഉദ്യോഗസ്ഥർ വഴിപാട് പോലെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് മുകളിലേക്ക് നൽകുന്നതല്ലാതെ ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ മഴയെത്തുടർന്ന് വ്യാഴാഴ്ച സന്ധ്യയോടെ മണ്ണിടിഞ്ഞതാണ് ഒടുവിലത്തെ സംഭവം. കുന്നുകര കോളനിയിൽ വീടുകൾക്ക് സമീപമാണ് മണ്ണിടിഞ്ഞത്. കോളനി റോഡിന് പടിഞ്ഞാറ് വശത്തെ മസ്ജിദ് റോഡിനോട് ചേർന്ന് ഉയർന്നു നിൽക്കുന്ന കോളനിയുടെ ഭാഗമാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്.

ഇവിടെ കുഴല്‍ കിണറിനായി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ച ഷെഡും ഉൾപ്പെടെയാണ് താഴേക്ക് ഇടിഞ്ഞത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. മുകളിലും താഴെയുമായി മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെല്ലാം മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയിലാണ് കഴിയുന്നത്. ശനിയാഴ്ച വൈകുന്നേരം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ അസിസ്റ്റന്‍റ് ജിയോളജിസ്റ്റിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി.

തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്നും തുടര്‍ന്ന് പ്രശനപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കുമെന്നും കുന്നുകര പഞ്ചായത്ത്‌ അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2000 കാലയളവില്‍ ഭൂമാഫിയ ഈ ഭാഗത്തുനിന്നു വന്‍തോതില്‍ മണ്ണെടുത്തതാണ് ഈ ദുരിതത്തിന് കാരണമായത്. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു അന്നത്തെ മണ്ണെടുപ്പ്. 40 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത ഭാഗങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കോളനി നിവാസികളുടെ തീരുമാനം.