ആദ്യം അപകടം, പിന്നെ അക്രമം : രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി
Thursday, July 24, 2025 4:15 AM IST
കൊച്ചി: വാഹനാപകടത്തിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമം, ഇതു തടഞ്ഞ നാട്ടുകാര്‍ക്കെതിരെ അക്രമാസക്തരായ യുവാക്കളെ ഒടുവില്‍ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ഇടപ്പള്ളി സൗത്ത് കീര്‍ത്തി നഗര്‍ താന്നിക്കല്‍ റോഡിലെ പെരുമ്പോട്ട ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നു പേരെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശാന്തിപുരം സ്വദേശി രതീഷ് (34), എറണാകുളം ചെറായി പള്ളിപ്പുറം സ്വദേശി എം.എസ്. ജിതിന്‍ (30), എറണാകുളം കോതാട് കോരമ്പാടം സ്വദേശി വിനായക് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിലെടുത്തു. ഇവരുടെ പക്കല്‍നിന്ന് 20 നൈട്രോസെപാം ഗുളികകളും 0.84 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മൂവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട ു.

ഇടപ്പള്ളി സൗത്ത് കീര്‍ത്തിനഗര്‍ താന്നിക്കല്‍ റോഡിലെ പെരുമ്പോട്ട ജംഗ്ഷനില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ വാഹനവുമായി രക്ഷപ്പെടാനുള്ള യുവാക്കളുടെ ശ്രമം, ഓടിക്കൂടിയ നാട്ടുകാര്‍ തടഞ്ഞു. പ്രതികള്‍ ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. നാട്ടുകാരെത്തിയതോടെ മൂവരും കാറില്‍ നിന്നിറങ്ങി നാട്ടുകാര്‍ക്കുനേരെ അക്രമാസക്തരായി.

വിവരം പോലീസിനെ അറിയിച്ചതോടെ എളമക്കര പോലീസ് സ്ഥലത്തെത്തി പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ കാറില്‍ നിന്ന് കഞ്ചാവും ലഹരിഗുളികളും കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ലഹരിഗുളികയും കഞ്ചാവും ഇവര്‍ക്ക് കൈമാറിയവരിലേക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി രതീഷിനെതിരെ കൊടുങ്ങല്ലൂരില്‍ ലഹരി, മോഷണ കേസുകള്‍ നിലവിലുണ്ട്.