അശാസ്ത്രീയ നിർമാണം : സ്വകാര്യ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ വാക്‌‌‌‌വേയും കൽക്കെട്ടും ഇടിഞ്ഞു
Thursday, July 24, 2025 4:15 AM IST
കാക്കനാട്: ഇൻഫോപാർക്കിനു സമീപം ഇടച്ചിറയിലുള്ള സ്വകാര്യ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ വാക്‌‌‌‌വേയും കൽക്കെട്ടും ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മഴയായതിനാൽ വാക്‌‌വേയിൽ ആരും ഉണ്ടായിരുന്നില്ല.

ചെറിയ കുട്ടികളും മുതിർന്നവരും പതിവായി വരുന്ന സ്ഥലമാണിത്. ഇടിഞ്ഞ കൽക്കെട്ടും വാക്‌‌വേയും പത്തടിയോളം താഴെയുള്ള കുളത്തിലേക്കാണ് വീണത്. ഏഴ് ഏക്കറിലായി അഞ്ച് ബിൽഡിംഗ് ടവറുകളാണ് ഇവിടെയുള്ളത്. 1500 ലേറെ പേർ താമസിക്കുന്നുണ്ട്.

കൂടുതൽ അപകടാവസ്ഥയിലുള്ള ഈ ഭാഗത്ത് ഇനിയും മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മണ്ണിടിച്ചിൽ ഉണ്ടായാൽ ആളുകൾ കുളത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.

നിലവിലുള്ള കൽക്കെട്ടിനു പകരം ഉറപ്പുള്ള കോൺക്രീറ്റ് റീട്ടെയിനിംഗ് വാൾ നിർമിച്ച് സംരക്ഷണ ഭിത്തിയുണ്ടാക്കി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. ഇൻഫോ പാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ, ഇടച്ചിറ ഡിവിഷൻ കൗൺസിലർ അബ്ദു ഷാന എന്നിവർ സംഭവ സ്ഥലത്തെത്തി.