ഒന്നര കോടിയുടെ ട്രാഫിക് പരിഷ്കരണ പദ്ധതി : വൈറ്റിലയിലെ കുരുക്കഴിയും, പക്ഷെ കാത്തിരിക്കണം
Thursday, July 24, 2025 4:15 AM IST
കൊച്ചി: മേല്‍പ്പാലം വന്നാല്‍ പരിഹാരമാകുമെന്ന് കരുതിയ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഇന്നും ഒട്ടും കുറവില്ലെന്നു മാത്രമല്ല, തിരക്കേറിയ സമയങ്ങളില്‍ രൂക്ഷമായ കുരുക്കില്‍ വീര്‍പ്പുമുട്ടിയാണ് ഇതു വഴിയുള്ള യാത്രികർ.

നഗരത്തില്‍ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് വൈറ്റിലയുടെ കുരുക്കിന്‍റെ ദുരിതം പേറുന്നത്. ഗതാഗതക്കുരുക്കിനു പരിഹാരമെന്ന പേരില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളൊന്നും കാര്യമായ ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ചലി ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഗതാഗത വകുപ്പും ട്രാഫിക് പോലീസും.

പാലാരിവട്ടത്തും കളമശേരിയിലുമടക്കം വിജയകരമായ ഗതാഗതക്രമീകരണം കൊണ്ടുവന്ന ഇടപ്പള്ളി ട്രാഫിക് പോലീസാണ് വൈറ്റിലയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള പദ്ധതിയും തയാറാക്കിയിരിക്കുന്നത്.

1.5 കോടിയുടെ പദ്ധതി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിരുന്നു. റോഡ് സേഫ്റ്റി അഥോറിറ്റിയാണ് ഫണ്ട് അനുവദിക്കേണ്ടത്. ഫണ്ട് ലഭ്യമായാല്‍ പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം പ്ലാനില്‍ പറഞ്ഞിട്ടുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തും. അതിനു ശേഷമാകും ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തുക.

പ്രധാന സിഗ്നലുകള്‍ നിലനിര്‍ത്തി കൂടുതല്‍ വാഹനങ്ങള്‍ വിവിധ ദിശകളിലേക്ക് ഒരേ സമയം സുഗമമായി കടന്നുപോകുന്ന നിലയിലാണ് പരിഷ്‌കരണം. ഇതിനായി റോഡുകളുടെയും യുടേണുകളുടെയും വീതി കൂട്ടും. കണിയാമ്പുഴ റോഡില്‍ നിന്ന് വൈറ്റില ഹബ് എക്‌സിറ്റ് റോഡിലേക്ക് പുതിയ പാത നിര്‍മിക്കും. ഫ്രീ ലെഫ്റ്റുകള്‍ പ്രോത്സാഹിപ്പിക്കും. പരിഷ്‌കാരം വരുന്നതോടെ കടവന്ത്ര മുതല്‍ തൈക്കൂടം വരെയുള്ള ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

സിഗ്നല്‍ ഒഴിവാകില്ല

വൈറ്റില ജംഗ്ഷനില്‍ സിഗ്നല്‍ ഒഴിവാക്കിയുള്ള ഗതാഗത പരിഷ്‌കാരം പ്രായോഗികമല്ലെന്ന് ഗതാഗത ക്രമീകരണ പദ്ധതി ആവിഷ്‌കരിച്ച ട്രാഫിക് എസ്‌ഐ ജോസഫ് ജോര്‍ജ് പറഞ്ഞു. എസ്എ റോഡ്, ഇഇ റോഡ് എന്നിവിടങ്ങളിലെ സിഗ്നലുകള്‍ നിലനിര്‍ത്തി മറ്റ് സിഗ്നലുകള്‍ ഒഴിവാക്കും. റോഡുകള്‍ക്ക് വീതി ഇല്ലാത്തതാണ് വൈറ്റിലയുടെ പ്രധാന പ്രശ്‌നം. സ്ഥലം ഏറ്റെടുക്കല്‍ പ്രായോഗികമല്ല.

പകരം മീഡിയനുകളുടെ വീതി കുറച്ച് റോഡ് വീതികൂട്ടുകയേ മാര്‍ഗമുള്ളൂ. ജംഗ്ഷനുകളില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടു മാത്രം വൈറ്റിലയുടെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകില്ല. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകളും ജംഗ്ഷനുകളും ട്രാഫിക്കും പുനക്രമീകരണം നടത്തേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായി ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാളിപ്പോയ പരിഷ്‌കാരങ്ങള്‍

വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മേല്‍പ്പാലം പണികഴിപ്പിച്ചത്. പാലം വന്നെങ്കിലും ഗതാഗതക്കുരുക്കിന് കുറവുണ്ടായില്ല.

ജനം പ്രതികരിച്ച് തുടങ്ങിയതോടെ എസ്എ റോഡിലെയും ഇഇ റോഡിലെയും രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ചില പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അതൊന്നും ശാശ്വത പരിഹാരമായില്ല. ഇതോടെയാണ് മറ്റൊരു പരീക്ഷണത്തിന് സര്‍ക്കാരും ട്രാഫിക് പോലീസും ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നത്.

പരിഷ്‌കാരം ഇങ്ങനെ

* എസ്എ റോഡില്‍ വൈറ്റില ജംഗ്ഷനോടു ചേര്‍ന്ന സ്ഥലങ്ങളിലെ മീഡിയനുകള്‍ പുനര്‍നിര്‍മാണം നടത്തി റോഡിന് വീതികൂട്ടും.
* മേല്‍പ്പാലത്തിന് താഴെ യൂ ടേണ്‍ ഭാഗത്തെ വീതി 7.4 മീറ്ററാക്കി വികസിപ്പിക്കും.
* എസ്എ റോഡില്‍ നിന്ന് വൈറ്റില ഹബ്, തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വീതി കൂട്ടിയ യൂ ടേണ്‍ കട്ടിലൂടെ കണിയാമ്പുഴ റോഡിലേക്ക് തിരിഞ്ഞ് ഹബ് എക്‌സിറ്റ് റോഡ് വഴി പുറത്തേക്ക് കടക്കും.
* ഇതിനായി കണിയാമ്പുഴ റോഡില്‍ നിന്ന് വൈറ്റില ഹബ് സൊസൈറ്റിയുടെ സ്ഥലത്തുകൂടി പുതിയ റോഡ് നിര്‍മിക്കും.
* പാലാരിവട്ടത്തു നിന്ന് പാലത്തിന് താഴെ സര്‍വീസ് റോഡുവഴി വരുന്ന എരൂര്‍, തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍, കടവന്ത്ര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് കണിയാമ്പുഴ റോഡില്‍ പ്രവേശിച്ച് പുതിയ പാതയിലൂടെ തിരിഞ്ഞു പോകണം.
* തമ്മനം, പൊന്നുരുന്നി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വീതി കൂട്ടിയ യൂ ടേണ്‍ കട്ടിലൂടെ വലത്തേക്ക് തിരിഞ്ഞു പോകാം
* കണിയാമ്പുഴ റോഡില്‍ നിന്ന് കയറി വരുന്ന ഭാഗത്തെ സിഗ്നല്‍ ഒഴിവാക്കും
* കണിയാമ്പുഴ റോഡില്‍ നിന്ന് ജംഗ്ഷനില്‍ നിന്ന് നേരിട്ട് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. പകരം ഹബിലെ പുതിയ റോഡ് വഴി തിരിഞ്ഞ് പോകണം
* ഇഇ റോഡിലൂടെ വരുന്ന ബസുകള്‍ നിലവിലുള്ള ക്രമീകരണം തുടരണം.
* വൈറ്റില ഹബിലേക്കുള്ള ബസുകള്‍ക്ക് നേരിട്ട് ഹബില്‍ പ്രവേശിക്കാതെ ബൈപ്പാസില്‍ പ്രവേശിച്ച് പോകാം
* ബസ് ഒഴികെയുള്ള വാഹനങ്ങള്‍ നിലവിലുള്ളതുപോലെ ജംഗ്ഷനിലെത്തി സിഗ്നല്‍ കടന്നുപോകണം.