അനധികൃത മണൽ കടത്ത് നെയ്യാറ്റിൻകര സ്വദേശി പിടിയിൽ
Thursday, July 24, 2025 4:49 AM IST
കരുമാലൂർ: പെരിയാറിന്‍റെ തീരത്തുനിന്ന് അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര വടക്കേത്തത്തോട്ടത്ത് വീട്ടിൽ മനോജ് (38) ആലങ്ങാട് പോലീസിന്‍റെ പിടിയിൽ. ഇന്നലെ പുലർച്ചെ 1.45നു മാഞ്ഞാലി മാട്ടുപുറം ഭാഗത്തെ പെരിയാറിന്‍റെ തീരത്തു നിന്നായിരുന്നു മണൽ കടത്തിയത്. മണൽ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് വാഹനവുമായി ഇയാൾ പിടിയിലായത്.

തെക്കൻ ജില്ലകളിലേക്കാണു വാരിക്കൂട്ടുന്ന ലോഡ് കണക്കിനു മണൽ കയറ്റിപ്പോകുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. രാത്രി 12 മുതൽ പുലർച്ചെ നാല് വരെയുള്ള സമയത്താണു പെരിയാറിൽനിന്നു വ്യാപകമായി മണൽ കടത്ത് നടക്കുന്നത്.

രാത്രി സമയങ്ങളിൽ ആലുവ മുതൽ മാഞ്ഞാലി വരെയുള്ള പെരിയാറിന്‍റെ കടവുകളിൽ സ്ഥിരമായി ലോറികൾ വന്നുപോകുന്നതായി പരാതിയുണ്ട്. സമീപ പ്രദേശങ്ങളായ ആറ്റിപ്പുഴക്കാവ്, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിൽ വ്യാപകമായി മണൽ കടത്ത് നടക്കുന്നതായും പരാതിയുണ്ട്.