കൈക്കൂലി കേസ് : ഇഡി ഉദ്യോഗസ്ഥനെ വിടാതെ വിജിലന്‍സ്; വീണ്ടും ചോദ്യം ചെയ്യും
Thursday, July 24, 2025 4:15 AM IST
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു.

ഇന്നലെ രാവിലെ 10.45ഓടെ എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്ത് ഹാജരായ ശേഖര്‍ കുമാറിനെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആറു മണിക്കൂറോളം ചോദ്യം ചെയ്തു. വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസവും ചോദ്യം ചെയ്യല്‍ നടപടികള്‍ നടന്നത്. ശേഖര്‍ കുമാറില്‍ നിന്നും കുറച്ച് കാര്യങ്ങളില്‍കൂടി വ്യക്തത തേടാനുണ്ടെന്ന് എസ്പി എസ്. ശശിധരന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് ശേഖര്‍ കുമാര്‍ ഇന്നലെയും വിജിലന്‍സിന് മുന്നിലെത്തിയത്.

മാധ്യമങ്ങളെ കണ്ടതോടെ അസ്വസ്ഥനായ ശേഖര്‍ കുമാര്‍ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിടാതെ ക്ഷുഭിതനായി ഓഫീസിലേക്ക് കയറിപ്പോവുകയായിരുന്നു. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുകേഷ് എന്നിവരാണ് മറ്റ് പ്രതികള്‍.