പുക്കാട്ടുപടിയിൽ പത്തുകിലോ കഞ്ചാവുമായി രണ്ട് ബംഗാളികൾ പിടിയിൽ
Thursday, July 24, 2025 4:15 AM IST
ആലുവ: ബൈക്കിലും സ്കൂട്ടറിലുമായി കഞ്ചാവു വില്പനക്കെത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽനിന്നു പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദീൻ മൊല്ല (42), അനറുൾ ഇസ്‌‌ലാം (52) എന്നിവരെയാണ് പിടികൂടിയത്.

ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും, മാളയ്ക്കപ്പടിയിലെ വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞദിവസം കിലോയ്ക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും, കിലോയ്ക്ക് 25,000 രൂപ നിരക്കിൽ ഏഴു കിലോ വിറ്റെന്നും ഇവർ സമ്മതിച്ചു.

കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഗൂഗിൾ പേ വഴി പണം വാങ്ങിയിരുന്ന ഇവർ വി മാന മാർഗം നാട്ടിലേക്ക് പോവുകയും, മാസത്തിൽ നാലു തവണയെങ്കിലും 20 കിലോ വീതം കഞ്ചാവ് ട്രെയിൻ മാർഗംഎത്തിച്ചിരുന്നതായും ആലുവ സർക്കിൾ ഓഫീസ് ഷാഡോ ടീം അറിയിച്ചു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭിദാസന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.