നിലന്പൂർ: മനുഷ്യായുസ് മുഴുവൻ സർക്കാരിനെ സേവിച്ച പെൻഷൻകാരെ പിണറായി സർക്കാർ വഞ്ചിച്ചുവെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ.

നിലന്പൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വിജയത്തിനായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചേർന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്പെഷൽ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെയും സർക്കാർ ജീവനക്കാരുടെയും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്.

പെൻഷൻകാരെ ഇത്രമാത്രം ദ്രോഹിച്ച സർക്കാർ കേരളം ഭരിച്ചിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് ജീവനക്കാർ സമരങ്ങൾ ചെയ്യുന്പോൾ ക്രിയാത്മകമായ ഇടപെടലുകളാണ് സർക്കാർ നടത്തിയിരുന്നത്. ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് നല്ല ചികിത്സാ സൗകര്യമൊരുക്കാത്ത തട്ടിപ്പാണ് മെഡിസെപ്പ് പദ്ധതി. പെൻഷൻകാരെയും ജീവനക്കാരെയും വഞ്ചിക്കുന്നതിനെതിരെ നിലന്പൂർ തെരഞ്ഞെടുപ്പിൽ മറുപടി നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്‍റ് കെ. സുന്ദരൻ അധ്യക്ഷനായിരുന്നു. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം, കഐസ്എസ്പിഎ സംസ്ഥാന പ്രസിഡന്‍റ് എം.പി. വേലായുധൻ, ആർ.എസ്. പണിക്കർ, വൈസ് പ്രസിഡന്‍റുമാരായ വി.എ. ലത്തീഫ്, ടി. വിനയദാസ്, സെക്രട്ടറി ടി. വനജ, മുല്ലശേരി ശിവരാമൻനായർ, യു.വി. രാമകൃഷ്ണൻ, അശോകൻ മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.