കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ ട്രാഫിക് പരിഷ്കാരത്തിന്‍റെ പേരിലുള്ള പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് വാഹനം നിർത്തുമ്പോൾ തന്നെ പോലീസ് ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്നു. സംസ്ഥാനത്തെവിടെയുമില്ലാത്ത വിധമാണ് കൂരാച്ചുണ്ടിൽ പോലീസ് ഇടപെടലെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

സ്കൂളുകളിലേക്ക് വിദ്യാർഥികൾ പോകുന്ന സമയത്തും, സ്കൂൾ വിടുന്ന സമയത്തും പോലീസ് സാന്നിധ്യം ഉണ്ടാകാറില്ല. വർഷങ്ങളായി റോഡരികിൽ കിടക്കുന്ന ആക്രി വാഹനങ്ങൾ നീക്കം ചെയ്യാനും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. പോലീസ് നടപടികൾ ട്രാഫിക് ലംഘനങ്ങൾക്കെതിരേ പിഴ ചുമത്തുന്നതിൽ മാത്രമായിയെന്ന് ആരോപിച്ച് അങ്ങാടിയിൽ സംഘടിപ്പിച്ച "പ്രതിഷേധ ഫോട്ടോയെടുക്കൽ സമരം' കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്മൽ ചാലിടം, അനീഷ് മറ്റത്തിൽ, ജിമ്മി വടക്കേകുന്നേൽ, ദീപു കിഴക്കേനകത്ത്, ജിതിൻ ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.