പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവര്‍മാരെയും ബസുകളെയും പരിശോധിക്കാന്‍ പേരാമ്പ്രയിൽ അധികൃതര്‍ രംഗത്ത്. പേരാമ്പ്ര ജോയിന്‍റ് ആര്‍ടിഒ, പോലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാൻഡില്‍ പരിശോധന നടത്തിയത്. ബസുകളില്‍ വിദ്യാർഥികളെ കയറ്റാതെ പോകുന്നതായും ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെന്നും പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന.

ഈ മേഖലയില്‍ അമിത വേഗത കാരണം തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെയും വിദ്യാർഥികളുടെയും പരാതി ഉയരുകയും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും വാഹനങ്ങളുടെ ഫിറ്റ്‌നസുമാണ് പരിശോധന നടത്തിയത്. അന്പതോളം ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തഞ്ചോളം ബസുകളില്‍ എയര്‍ ഹോണ്‍, നിരോധിത ലൈറ്റുകള്‍ എന്നിവ കണ്ടെത്തി.

നികുതി അടയ്ക്കാത്ത വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങള്‍ക്കായി മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. സ്റ്റാൻഡിലെത്തുന്ന ബസുകളെ ഓരോന്നായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

ജോയിന്‍റ് ആര്‍ടിഒ ടി.എം. പ്രഗീഷ്, എംവിഐമാരായ ടി. ഫൈസല്‍, എം.ജി. ഗിരീഷ്, എന്‍. രാഗേഷ്, എഎംവിഐമാരായ റോണി വര്‍ഗീസ്, നൂര്‍ മുഹമ്മദ്, എം.വി. അഖില്‍, കെ.കെ. ജിതേഷ്, പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, സബ് ഇന്‍സ്പക്ടര്‍ എം. ജിജുരാജ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.