കോഴിക്കോട്: ജില്ലയില്‍ ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അവ നേരിടുന്നതിനും ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്‍സിഡന്‍സ് റെസ്പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) പ്രവര്‍ത്തനങ്ങള്‍ താലൂക്ക്തലത്തില്‍ ഏകോപിക്കുന്നതിനുള്ള യോഗം ജില്ല ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ സ്നേഹില്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.

ഇന്‍സിഡന്‍സ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക്തലയോഗം ചേരാനും മാര്‍ഗരേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍, ഒഴിപ്പിക്കല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ എന്നിവയടങ്ങുന്ന പട്ടിക തയ്യാറാക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ആര്‍ഡിഒ, എല്‍എ, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് താലൂക്ക്തല യോഗങ്ങളും പഞ്ചായത്ത്തല യോഗങ്ങളും ചേരാനും തീരുമാനമായി. തീവ്രമായ മഴയുള്ള സാഹചര്യങ്ങളില്‍ വെള്ളക്കെട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളുടെ ഏകോപനത്തോടെ തയ്യാറാക്കി ദിവസവും രാത്രി എട്ടിന് ലഭ്യമാക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.