കോഴിക്കോട് : പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രവർത്തനരഹിതമായ എസ്കലേറ്റർ പ്രവർത്തനസജ്ജമാക്കുന്നതിന് മേയർ മുൻകൂർ അനുമതി നൽകിയിട്ടുള്ളതായി കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

2025 മാർച്ച് 21 ന് ബന്ധപ്പെട്ട കരാറുകാരന് വർക്ക് ഓർഡർ നൽകിയിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ്കലേറ്റർ മൂന്നു മാസമായി പ്രവർത്തനരഹിതമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നഗരസഭ വിശദീകരണം സമർപ്പിച്ചത്.

കിഡ്സൺ കോർണറിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോർപ്റേഷൻ പട്ടാളപ്പള്ളി എൽഐസി. റോഡിലൂടെ ഡ്രെയിനേജ് നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും നടപ്പ് സാമ്പത്തിക വർഷം 50,00,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി പൂർത്തിയായാൽ മഴവെള്ളം കെട്ടി നിൽക്കുന്നത് തടയാനാകുമെന്നും പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണമുള്ള തടസങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് കോർപ്പറേഷൻ പരിഹാര നടപടികൾ സ്വീകരിച്ചു വരുന്ന പശ്ചാത്തലത്തിൽ കേസ് കമ്മീഷൻ തീർപ്പാക്കി.