മഴക്കാല ദുരിതത്തിന് പുറമെ തെരുവ് നായ ഭീഷണിയും

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മഴക്കാലത്തും യാത്രക്കാര്‍ക്ക് ഭീഷണിയായി തെരുവുനായകള്‍. സമീപകാലത്തായി തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

മഴയായതോടെ ബീച്ചില്‍ കടലോരത്ത് ആളുകള്‍ വരുന്നത് കുറവാണ്. ഇതോടെയാണ് ഈ ഭാഗം മുഴവനായും തെരുവുനായകള്‍ കയ്യടിക്കിയിരിക്കുന്നത്. മഴയത്ത് ഒലിച്ചെത്തുന്ന മാലിന്യങ്ങള്‍ ഭക്ഷിച്ച് അവിടെ തന്നെ ചുറ്റികറങ്ങുകയാണിവ.

ബീച്ചില്‍ അറവ് മാലിന്യം ഒഴുക്കുന്ന സാമൂഹ്യവിരുദ്ധരും ഇതിനൊരു പരിധിവരെ കാരണമാകുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തും സമാനമായ അവസ്ഥയാണ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കുന്നുകൂട്ടിയിട്ട പഴയ വാഹനങ്ങള്‍ക്കിടയില്‍ തെരുവ് നായകള്‍ പെറ്റു പെരുകിയിട്ടും അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

എബിസി പദ്ധതി ഉദ്ദേശിച്ചഫലം കാണുന്നില്ല. നിസംഗതയോടെയാണ് ജില്ലാ പഞ്ചായത്തും കോര്‍പറേഷനും തെരുവ് നായ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്. കോര്‍പറേഷന്‍റെ മാലിന്യ സംഭരണ കേന്ദ്രങ്ങളും തെരുവ് നായകളുടെ സങ്കേതമായി മാറിയിരിക്കുകയാണ് .

ഇത്തരത്തില്‍ ബീച്ചില്‍ കൊണ്ടിടുന്ന പച്ച മാംസം കഴിക്കുന്ന തെരുവ് നായകളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നതും. എബിസി പദ്ധതിയിലൂടെ നായകളുടെ എണ്ണം കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അധികൃതര്‍ ശ്രമിച്ച് വരുകയാണ്. എന്നാല്‍ പലപ്പോഴും നായകളെ പിടിക്കാന്‍ പോലും ആളെ കിട്ടാതെ പദ്ധതി ഇഴയുകയാണ്. കഴിഞ്ഞ ദിവസം ഒളവണ്ണയില്‍ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ കടിയേറ്റത്.

ഒളവണ്ണ സ്വദേശികളായ ഷാജി ബിജുല ദമ്പതികളുടെ മകനായ സഞ്ചല്‍ കൃഷ്ണയെ വീട്ടു മുറ്റത്ത് ഇരിക്കുമ്പോഴാണ് നായ അക്രമിച്ചത്. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റതിനാല്‍ കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ വന്‍ പ്രതിഷേധത്തിലാണ്.

എബിസിയെ ഏക പോംവഴിയായി കാണരുത്

നായ്ക്കളുടെ വന്ധ്യംകരണം അഥവാ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി.) പദ്ധതി മാത്രമാണ് തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയുന്നതിനും സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും മാത്രമാണ് എബിസി. ഉപകാരപ്പെടുക. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ എ.ബി.സി. പദ്ധതിയുടെ പ്രായോഗികതയും പരിശോധിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ നായ്ക്കളുടെ വംശവര്‍ദ്ധനവ് കുറയണമെങ്കില്‍ ഇനിയുമൊരു പത്ത് വര്‍ഷം കൂടെ വേണ്ടിവരും.

നായശല്യം രൂക്ഷമായതിനെ തുടര്‍ന്ന് 2019ലാണ് അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി ആരംഭിച്ചത്. നിലവില്‍ 25,000 നായ്ക്കളെങ്കിലും കോര്‍പറേഷന്‍ പരിധിയില്‍ ഉണ്ടാകുമെന്ന അനുമാനത്തിലാണു പദ്ധതി മുന്നോട്ടു പോവുന്നത്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കോര്‍പറേഷന്‍റെ സ്വപ്‌നം. എന്നാല്‍ അതുവരെ ആളുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ആര് മറുപടി നല്‍കുമെന്ന ചോദ്യമാണ് ഉയരുന്നത്.