കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് വാര്‍ഡ് തലത്തില്‍ വോട്ടര്‍ പട്ടിക പുനക്രമീകരിക്കുന്നതിന് നിയോഗിച്ച 68 ജീവനക്കാരും ഇടതു യൂണിയന്‍ പ്രവര്‍ത്തകരെന്ന് ആക്ഷേപം. പേരിനു പോലും പ്രതിപക്ഷ സംഘടനയിലെ ഒരാളെ പോലും നിയമിക്കാതെയാണ് കോഴിക്കോട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയതെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡര്‍ കെ.മൊയ്തീന്‍ കോയയും പറഞ്ഞു.

ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുറത്തിറക്കുക എന്ന മൗലികമായ ഉത്തരവാദിത്വമാണ് കോര്‍പറേഷന്‍ സെക്രട്ടറി നിരാകരിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഭരണഘടനയുടെ 243 (കെ) അനുച്ഛേദപ്രകാരം രൂപീകരിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി പക്ഷപാതപരമായ നടപടി സ്വീകരിച്ചത്. ചെറുവണ്ണൂര്‍ സോണല്‍ ഓഫീസില്‍ റവന്യു ഓഫീസര്‍ ഷാജിയെ ഒഴിവാക്കി ബേപ്പൂര്‍ സോണലിലെ റവന്യു ഓഫീസര്‍ക്കാണ് അഡിഷണല്‍ ചാര്‍ജ് നല്‍കിയിട്ടുള്ളത്.

ഒരാളെ അപമാനിക്കുകയും മറ്റൊരാളോട് സ്വജനപക്ഷപാതം കാണിക്കുകയും ചെയ്യുന്ന ഉത്തരവ് നീതി നിഷേധമാണ്. മെയിന്‍ ഓഫീസിലെ നിയമനവും പക്ഷപാതപരമാണ്. യൂണിയന്‍കാരെ മാത്രം കുത്തിനിറച്ചുള്ള കോര്‍പറേഷന്‍ സെക്രട്ടറിയുടെ നടപടിക്കെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഇലക്‌ഷന്‍ഓഫീസര്‍ക്കും യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.